Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനേത്ര പരിശോധകരില്ല; ...

നേത്ര പരിശോധകരില്ല;  സർക്കാർ ആശുപത്രികൾ ‘അന്ധത’യിൽ

text_fields
bookmark_border
നേത്ര പരിശോധകരില്ല;  സർക്കാർ ആശുപത്രികൾ ‘അന്ധത’യിൽ
cancel

തിരുവനന്തപുരം: രോഗികളുടെ എണ്ണത്തിൽ പതിന്മടങ്ങ് വർധന ഉണ്ടായിട്ടും സംസ്ഥാനത്ത് സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് ഒപ്റ്റോമെട്രിസ്റ്റുകൾ (നേത്രപരിശോധകർ) ഇല്ല. ഇൗ വിഭാഗത്തിൽ കഴിഞ്ഞ 20 വർഷത്തിനിടെ സൃഷ്ടിച്ചത് 10 ൽ താഴെ തസ്തികകൾ മാത്രം. അതും ആർദ്രം മിഷെൻറ ഭാഗമായി. നേത്രപരിശോധന നടത്തുന്നതും നേത്രരോഗികൾക്ക് അനുയോജ്യമായ ലെൻസ് നിർണയിച്ച് നൽകുന്നതും ഒപ്റ്റോമെട്രിസ്റ്റുകളാണ്. കൂടാതെ ദേശീയ അന്ധതനിവാരണയജ്ഞത്തിെൻറ ഭാഗമായി ജനങ്ങൾക്കിടയിലെ നേത്രരോഗങ്ങൾ കെണ്ടത്തുന്നതും തിമിരം, ഗ്ലോക്കോമ, ഡയബറ്റിക് റെറ്റിനോപ്പതി ഉൾപ്പെടെ നേത്രരോഗങ്ങൾ നിർണയിക്കുന്നതും റഫർ ചെയ്യുന്നതും ഒപ് റ്റോമെട്രിസ്റ്റുകളാണ്. സ്കൂൾകുട്ടികൾക്കിടയിലെ നേത്രവൈകല്യങ്ങൾ കണ്ടെത്തി പരിഹാരനിർേദശങ്ങൾ നൽകുന്നതും ഇവരാണ്. ജില്ല, താലൂക്ക് ആശുപത്രികൾ സാമൂഹികാരോഗ്യകേന്ദ്രം, പ്രാഥമികാരോഗ്യകേന്ദ്രം ഉൾപ്പെടെ സർക്കാർ ആശുപത്രികളിൽ നേത്രചികിത്സവിഭാഗം ഉണ്ടെങ്കിലും ഒപ്റ്റോമെട്രിസ്റ്റുകളില്ല. 

പരിശോധനക്ക് ഏറ്റവും കൂടുതൽ സമയം വേണ്ടിവരുന്ന ഇൗ വിഭാഗത്തിൽ ഡോക്ടർമാരാണ് നേത്രപരിശോധകരുടെ ജോലികൂടി ചെയ്യുന്നത്. ഇതുകാരണം നേത്രചികിത്സവിഭാഗങ്ങളിൽ രോഗികളുടെ നീണ്ടനിരയാണ്. ഗുരുതരാവസ്ഥയിൽ വരുന്ന രോഗികൾ പോലും ക്യൂവിൽ നിൽക്കേണ്ട അവസ്ഥയാണ്. ജില്ല-താലൂക്ക് ആശുപത്രികൾക്ക് പുറമെ സംസ്ഥാനത്തെ 66 സാമൂഹികാരോഗ്യകേന്ദ്രങ്ങളിലും 141 പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും ഏറ്റവും കുറഞ്ഞത് ഒരു തസ്തിക വീതമെങ്കിലും അനുവദിക്കണമെന്ന് മേഖലയിലുള്ളവർ പറയുന്നു. ആർദ്രം മിഷനുമായി ബന്ധപ്പെട്ട് അടുത്തിടെ 66 തസ്തികകൾ സൃഷ്ടിക്കാനുള്ള ആരോഗ്യവകുപ്പിെൻറ ശിപാർശ സർക്കാർ ഇതുവരെ പരിഗണിച്ചിട്ടില്ല. 

തസ്തിക സൃഷ്ടിക്കുമെന്ന് ആരോഗ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിക്കുകയും ബജറ്റിൽ തുക ഉൾെപ്പടുത്തുകയും ചെയ്തിരുന്നു. നേത്രപരിശോധനരംഗത്ത് ഡിഗ്രിയും ഡിപ്ലോമയുമുള്ള  യോഗ്യരായ നൂറുകണക്കിന് ഉദ്യോഗാർഥികളും അവസരം കാത്ത് കഴിയുകയാണ്. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നാല് നേത്രരോഗ ഡോക്ടർമാരുണ്ടെങ്കിലും ഒരു ഒപ്റ്റോമെട്രിസ്റ്റ് തസ്തികപോലുമില്ല. ഇവിടെ ഇപ്പോൾ ഇേൻറൺഷിപ്പിന് വരുന്ന വിദ്യാർഥികളാണ് നേത്രപരിശോധന നടത്തുന്നത്. 

ദിവസേന 250-300 രോഗികൾ നേത്രപരിശോധനക്ക് എത്തുന്ന നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും പേരൂർക്കട, നെടുമങ്ങാട് ജില്ലആശുപത്രികളിലും ഒാരോ തസ്തിക മാത്രമേ നിലവിലുള്ളൂ. സംസ്ഥാനത്തെ മുഴുവൻ സർക്കാർ ആശുപത്രികളുടെയും അവസ്ഥ സമാനമാണ്. അവസരം മുതലാക്കി സ്വകാര്യമേഖലയിലെ കണ്ണാശുപത്രികൾ വൻ കൊയ്ത്താണ് നടത്തുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newshospitalmalayalam newsOphthalmologistEye Specialist
News Summary - No Ophthalmologist In Hospitals - Kerala News
Next Story