ആശങ്ക അകലുന്നു: ഐസൊലേഷൻ വാർഡിൽ കഴിയുന്ന ഏഴാമനും നിപയില്ല
text_fieldsകൊച്ചി: പനി ബാധിച്ച് എറണാകുളം ഗവ. മെഡിക്കല് കോളജിലെ ഐസൊലേഷന് വാര്ഡില് പ്രവേശിപ്പിച്ച ഏഴാമത്തെയാൾക്കും നിപയില്ലെന്ന് സ്ഥിരീകരിച്ചു. തൊടുപുഴയിൽ താമസിക്കുന്ന ഒഡിഷ സ്വദേശിക്കാണ് നിപയില്ലെന്ന് സ്ഥിരീകരിച്ചത്.
രോഗിയെ പരിചരിച്ച മൂന്ന് നഴ്സുമാരും അടുത്തിടപഴകിയ രണ്ടുപേരും ഉൾപ്പെടെ ആറുപേർക്ക് രോഗമില്ലെന്ന് രാവിലെ സ് ഥിരീകരിച്ചിരുന്നു. എല്ലാവരുടെയും പരിശോധനഫലം ഇന്ന് പുണെ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ലഭിച്ചു.
നിലവിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള വിദ്യാർഥിക്ക് മാത്രമാണ് നിപ സ്ഥിരീകരിച്ചിട്ടുള് ളത്. ഇദ്ദേഹത്തിെൻറ ആരോഗ്യനില തൃപ്തികരമാണെന്നും ഭക്ഷണം കഴിക്കാൻ തുടങ്ങിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി കെ. കെ. ശൈലജ വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു.
വിദ്യാർഥി ഇൻറർകോം വഴി ബന്ധുക്കളുമായി സംസാരിക്കുകയും ചെയ്ത ു. രോഗം വലുതായി വ്യാപിച്ചിട്ടില്ലെന്നാണ് പുതിയ പരിശോധനഫലം തെളിയിക്കുന്നത്. രോഗിയുമായി നേരിട്ട് ബന്ധപ്പെട്ട വർക്കൊന്നും നിപയില്ലെന്നത് ആശ്വാസകരമാണ്. എന്നാൽ, മുൻകരുതൽ നടപടികളിൽ ഒരുമാറ്റവും വരുത്താറായിട്ടില്ല. രോഗം പകരാനുള്ള കാലയളവ് പൂർത്തിയാകുന്നതുവരെ ജാഗ്രത തുടരും. പനി കുറയുന്നതിനനുസരിച്ച് ഇവരെ ഐസൊലേഷൻ വാർഡിൽനിന്ന് പ്രത്യേക നിരീക്ഷണത്തിന് മാറ്റും. പൂർണമായും ഭേദപ്പെട്ടശേഷമാകും ആശുപത്രിയിൽ നിന്ന് വിട്ടയക്കുക.
തിരുവനന്തപുരത്ത് രണ്ടുപേർ നിരീക്ഷണത്തിൽ
തിരുവനന്തപുരം: വിട്ടുമാറാത്ത പനിയെതുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ടുപേർ നിരീക്ഷണത്തിൽ. കൊല്ലം കടയ്ക്കൽ സ്വദേശിയായ പതിനെട്ടുകാരനെയും തിരുവനന്തപുരം കല്ലിയൂർ സ്വദേശിയായ പത്തൊമ്പതുകാരനെയുമാണ് മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിട്ടുള്ളത്.
നിപ ഭീഷണിയുടെ പശ്ചാത്തലത്തിൽ രണ്ടുപേരുടെയും സ്രവ സാമ്പിളുകൾ പരിശോധനക്ക് ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചു. ഒരാൾക്ക് പനിയോടൊപ്പം ഛർദിയും തലവേദനയുമുണ്ട്. ഇരുവരുടെയും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. അതേസമയം നിപ രോഗലക്ഷണങ്ങളുമായി ആരെങ്കിലും ചികിത്സക്കെത്തുകയാണെങ്കിൽ അവർക്കും ആശുപത്രിയിൽ ചികിത്സയിലുള്ള മറ്റു രോഗികൾക്കും പൂർണസുരക്ഷിതത്വം ഉറപ്പാക്കിയുള്ള ക്രമീകരണം സജ്ജമാക്കിയതായി അധികൃതർ അറിയിച്ചു.
അതിനിടെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ മരിച്ചയാളുടെ സ്രവവും പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇദ്ദേഹത്തിന് ക്ഷയരോഗം ഉണ്ടായിരുന്നുവത്രെ. ഇയാളുടെ വീട്ടിൽ ആരോഗ്യവകുപ്പ് ജീവനക്കാർ എത്തി വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
കേന്ദ്രസംഘം തൊടുപുഴയിൽ പരിശോധന നടത്തി
തൊടുപുഴ: തൊടുപുഴക്ക് സമീപത്തെ കോളജിലെ വിദ്യാർഥി നിപ വൈറസ് ബാധിച്ച് കൊച്ചിയിൽ ചികിത്സയിൽ കഴിയുന്ന സാഹചര്യത്തിൽ കേന്ദ്രത്തിൽനിന്നുള്ള വിദഗ്ധ സംഘം ഉറവിട സാധ്യത പരിശോധന നടത്തി. വിദ്യാർഥി പഠിച്ചിരുന്ന കോളജിലും താമസിച്ചിരുന്ന വീട്ടിലുമാണ് വ്യാഴാഴ്ച എൻ.സി.ഡി.സിയിൽ ( നാഷനൽ സെൻറർ ഫോർ ഡിസീസ് കൺേട്രാൾ) നിന്നുള്ള വിദഗ്ധ സംഘം പരിശോധന നടത്തിയത്. ഡോ. റിജി ജയിൻ (തിരുവനന്തപുരം), ഡോ. സതീഷ് നാഗരാജ് (ഡൽഹി), ഡോ. രഘു (കോഴിക്കോട്), ഇടുക്കി ജില്ല മെഡിക്കൽ ഓഫിസർ ഡോ.എൻ. പ്രിയ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
വിദ്യാർഥി താമസിച്ചിരുന്ന വീടിനടുത്ത് വവ്വാലുകളുടെ സാന്നിധ്യം സംബന്ധിച്ച് ചോദിച്ചറിഞ്ഞ സംഘം ഏതൊക്കെ പഴങ്ങൾ ഈ മേഖലയിൽ ഉണ്ടാകുന്നുെണ്ടന്നും ഇവയുടെ ഇപ്പോഴത്തെ ലഭ്യതയെക്കുറിച്ചും തിരക്കി. വിദ്യാർഥികൾ ഭക്ഷണം പാചകം ചെയ്തിരുന്നോയെന്നും സമീപകാലത്ത് ഇവർ ഇവിടെ എത്ര ദിവസം ഉണ്ടായിരുന്നുവെന്നും വീട്ടുടമസ്ഥനോട് തിരക്കി. വിദ്യാർഥികൾ കുടിക്കാനുപയോഗിച്ചിരുന്ന വെള്ളം എടുക്കുന്ന കിണറും പരിസരവും സംഘം പരിശോധിച്ചു.
എന്നാൽ, പ്രാഥമിക പരിശോധനയിൽ രോഗത്തിെൻറ ഉറവിടം ഇവിടെ നിന്നാണെന്ന് കണ്ടെത്താനായില്ലെന്ന് ഡി.എം.ഒ ഡോ. എൻ. പ്രിയ പറഞ്ഞു. വവ്വാലുകളുടെ സാന്നിധ്യം മേഖലയിൽ ഇല്ലെന്നാണ് പ്രദേശവാസികൾ വിദഗ്ധ സംഘത്തെ അറിയിച്ചത്. വിദ്യാർഥിയുടെ വീടും ഇതിനുശേഷം പരിശീലനത്തിനുപോയ സ്ഥലവും ഉൾപ്പെടെ പരിശോധിച്ച ശേഷം അടുത്ത ദിവസം നടക്കുന്ന ഉന്നതതല യോഗത്തിൽ വിശദ റിപ്പോർട്ട് സർപ്പിക്കുമെന്നും സംഘം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.