ബിഷപ്പിെൻറ പീഡനം: സി.ബി.െഎ അന്വേഷണം ആവശ്യമില്ലെന്ന് കോടതി
text_fieldsകൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച ബിഷപ് ഫ്രാേങ്കാ മുളയ്ക്കലിനെതിരെ സി.ബി.െഎ അന്വേഷണം ആവശ്യമില്ലെന്ന് ഹൈകോടതി. ബിഷപ്പിനെ അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ട ഹരജി നിലനിർത്തേണ്ട ആവശ്യമില്ലെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. മറ്റെന്തെങ്കിലും താത്പര്യങ്ങൾ ഇൗ ഹരജിക്ക് പിന്നിലുണ്ടോ എന്ന് ചോദിച്ച കോടതി പൊലീസ് അന്വേഷണം സ്വതന്ത്രമായി നടക്കേട്ടയെന്നും പറഞ്ഞു.
കേസിൽ സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ടു നൽകിയ ഹരജി പിൻവലിക്കാൻ കോടതി അനുമതി നൽകി. ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജികളും കോടതി തീർപ്പാക്കി. ഹരജികൾ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചിെൻറ പരിഗണനയിലിരിക്കെയാണ് ബിഷപ്പിനെ അറസ്റ്റ് ചെയ്തത്.
അതേസമയം, കേസിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിെൻറ പൊലീസ് കസ്റ്റഡി ഇന്ന് അവസാനിക്കും. ഇന്ന് 2.30 ന് ബിഷപ്പിനെ കോടതിയിൽ ഹാജരാക്കും. ബിഷപ്പിനെ വീണ്ടും കസ്റ്റഡിയിൽ ആവശ്യെപ്പടില്ലെന്നാണ് പൊലീസ് നൽകുന്ന സൂചന. മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ ഇന്ന് ഹൈകോടതിയിൽ ജാമ്യാപേക്ഷ നൽകിയേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.