Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസർക്കാർഫണ്ട്...

സർക്കാർഫണ്ട് തികയുന്നില്ല ‘ആശ്വാസകിരണം’ പ്രതിസന്ധിയിൽ

text_fields
bookmark_border
Asha-Kiranam
cancel

തിരുവനന്തപുരം: സർക്കാർഫണ്ട് അനുവദിക്കുന്നതിലെ കുറവും കാലതാമസവുംമൂലം കിടപ് പുരോഗികളെ പരിചരിക്കുന്നവർക്ക് സാമ്പത്തികസഹായം നൽകുന്ന ‘ആശ്വാസകിരണം’ പദ്ധതി പ്രതിസന്ധിയിലായി. 2018 ജൂണിന് ശേഷം സാമ്പത്തികസഹായം ലഭിക്കാതായതോടെ കിടപ്പുരോഗിക ളും പരിചാരകരും ഏറെ ദുരിതത്തിലായി. ദിവസം 20 രൂപ കണക്കിൽ മാസം 600 രൂപ കിട്ടുന്ന ആശ്വാസസഹ ായമാണ് ഇപ്പോൾ മുടങ്ങിയിരിക്കുന്നത്.

1.22 ലക്ഷത്തോളം ഗുണഭോക്താക്കൾക്കായി 89 കോടിയോളം രൂപയുടെ ബാധ്യതയാണ് പദ്ധതിവഴി സർക്കാറിനുണ്ടായിരിക്കുന്നത്. സാമൂഹികനീതി വകുപ്പിന് കീഴിലെ സാമൂഹികസുരക്ഷാമിഷനാണ് പദ്ധതിനിർവഹണത്തി‍െൻറ ചുമതല. പരസഹായം ആവശ്യമായ കുട്ടികൾക്കായാണ് പദ്ധതി 2009ൽ തുടങ്ങിയത്. അന്ന് 12,000 ഗുണഭോക്താക്കളാണ് ഉണ്ടായിരുന്നത്. എൻഡോസൾഫാൻ ദുരിതബാധിതരെകൂടി പരിഗണിച്ചായിരുന്നു അത്. പിന്നീട് 2012ൽ അത് വിപുലീകരിച്ച് കിടപ്പുരോഗികൾക്കുകൂടി ബാധകമാക്കി. അതോടെ ഗുണഭോക്താക്കളുടെ എണ്ണം വർധിച്ചുകൊണ്ടിരുന്നു. അതാണ് പദ്ധതി താളംതെറ്റിച്ചതെത്ര.

അർബുദം, പക്ഷാഘാതം, മറ്റ് നാഡീരോഗങ്ങൾ എന്നിവ മൂലം ദുരിതമനുഭവിക്കുന്നവർക്ക് മുഴുവൻസമയ പരിചാരകെൻറ സേവനം പദ്ധതിവഴി ലഭിക്കും. കൂടാതെ കിടപ്പുരോഗികൾ, വാർധക്യം മൂലം കിടപ്പിലായവർ, 100 ശതമാനം അന്ധതബാധിച്ചവർ, തീവ്രമാനസികരോഗമുള്ളവർ ബുദ്ധിമാന്ദ്യം, ഓട്ടിസം, സെറിബ്രൽ പാൾസി മുതലായ ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവർ എന്നിവരെ പരിചരിക്കുന്നവർക്കും പദ്ധതി ആനുകൂല്യം ലഭിക്കും.

ഫണ്ട് അനുവദിക്കുന്നതിലെ കാലതാമസവും ട്രഷറി നിയന്ത്രണം ഉൾപ്പെടെയുണ്ടായ പ്രശ്നങ്ങളും കാരണം 2016 മുതൽ മുടങ്ങിക്കിടന്ന സഹായം 2018 ജൂണിലാണ് നൽകിയത്. ഇതിന് 42 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്‌. ഇതിനുശേഷമുള്ള 17,000 അപേക്ഷകൾകൂടി പരിഗണിച്ചപ്പോൾ ഗുണഭോക്താക്കളുടെ എണ്ണം 1,22,000 ആയി. 2018 ജൂൺ മുതൽ ഇവർക്കുള്ള കുടിശ്ശിക കൊടുത്തുതീർക്കണമെങ്കിൽ 55 കോടി രൂപ വേണം.

അതേസമയം, പണം കിട്ടുന്ന മുറക്ക് ഗുണഭോക്താക്കൾക്ക് നൽകുന്നുണ്ടെന്നും, എന്നാൽ ഗുണഭോക്താക്കളുടെ എണ്ണം കൂടിയതിനാൽ പണം തികയാതെ വരുകയാണെന്നും അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsAshakiranam
News Summary - No Government Fund For Ashakiranam - Kerala News
Next Story