Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതട്ടിക്കൊണ്ടുപോയതിന്...

തട്ടിക്കൊണ്ടുപോയതിന് തെളിവില്ല’; കൃഷ്ണകുമാറിനും ദിയക്കും മുൻകൂർ ജാമ്യം, ജീവനക്കാരുടെ ജാമ്യാപേക്ഷ തള്ളി

text_fields
bookmark_border
Diya Krishnakumar
cancel

തിരുവനന്തപുരം: നടൻ കൃഷ്ണകുമാറിന്‍റെ മകളുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പുകേസിൽ ജീവനക്കാരുടെ മുൻകൂർ ജാമ്യാപേക്ഷ സെഷൻസ്​ കോടതി തള്ളി. ജീവനക്കാരായ വിനീത, ദിവ്യ ഫ്രാൻക്ലിൻ, രാധ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.

എന്നാൽ, കേസിലെ ഒന്നാംപ്രതി വിനീതയുടെ ഭർത്താവും നാലാംപ്രതിയുമായ ആദർശിന് മുൻകൂർ ജാമ്യം അനുവദിച്ചു. അന്വേഷണത്തോട് സഹരിക്കാൻപോലും തയാറാകാത്ത പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിച്ചാൽ അത് കേസിനെ ബാധിക്കുമെന്ന പൊലീസ് റിപ്പോർട്ട് പരിഗണിച്ചാണ് ഉത്തരവ്. ഉപഭോക്താക്കൾക്ക് സ്വന്തം ക്യു.ആർ കോഡ് നൽകി 69 ലക്ഷം രൂപയോളം തട്ടിയെടു​ത്തു എന്നാണ്​ കേസ്​.

അതേസമയം, നടന്‍ കൃഷ്ണകുമാറിനും മകള്‍ ദിയ കൃഷ്ണനും കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എടുത്ത കേസിലാണ് തിരുവനന്തപുരം സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:anticipatory bailKrishnakumar
News Summary - 'No evidence of kidnapping'; Krishnakumar and Diya granted anticipatory bail
Next Story