Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Dec 2019 5:17 PM GMT Updated On
date_range 4 Dec 2019 5:17 PM GMTമരട്: വീടുകളിലെ വിള്ളലിന് ഫ്ലാറ്റ് പൊളിയുമായി ബന്ധമില്ലെന്ന് സർവാെത്ത
text_fieldsbookmark_border
കൊച്ചി: മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിനെത്തുടർന്നല്ല സമീപത്തെ വീടുകളിൽ വിള്ളലുണ്ടായതെന്ന വാദം ആവർത്തിച്ച് പൊളിക്കൽ വിദഗ്ധൻ എസ്.ബി. സർവാെത്ത. ആൽഫ സെറീൻ ഫ്ലാറ്റും വിള്ളലുണ്ടായ പരിസരത്തെ വീടുകളും പരിശോധിച്ചശേഷമാണ് അദ്ദേഹം ഇക്കാര്യം ആവർത്തിച്ചത്. എന്നാൽ, പൊളിക്കുന്ന കമ്പനികൾക്ക് അനുകൂലമായി മാത്രം സംസാരിക്കുന്ന അദ്ദേഹത്തിൽ വിശ്വാസമില്ലെന്ന് മരട് നഗരസഭ അധ്യക്ഷ ടി.എച്ച്. നദീറ കുറ്റപ്പെടുത്തി.
ഫ്ലാറ്റുകൾ പൊളിക്കുമ്പോൾ സമീപവീടുകൾക്ക് കേടുപാടുകൾ ഉണ്ടാകില്ലെന്നും ഇത് സർക്കാറിനുവേണ്ടി രേഖാമൂലം എഴുതിനൽകാൻ തയാറാണെന്നും പരിശോധനക്കുശേഷം സർവാത്തെ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഭൂമിയുടെ ഉപരിതലത്തിൽനിന്ന് രണ്ടുമീറ്റർ ഉയരത്തിലാണ് സ്ഫോടനം നടത്തുക. അതിനാൽ ഭൂമിയിൽ പ്രകമ്പനങ്ങൾ ഉണ്ടാകില്ല. നൂറുകണക്കിന് നിയന്ത്രിത സ്ഫോടനങ്ങൾ നടത്തിയ കമ്പനിയാണ് മരടിലെ ഫ്ലാറ്റും പൊളിക്കുന്നത്.
ഇതുവരെ എവിടെയും അപകടങ്ങൾ ഉണ്ടായതായി പരാതി ഉയർന്നിട്ടില്ല. ആൽഫ സെറീൻ ഫ്ലാറ്റ് പൊളിക്കുന്ന വിജയ സ്റ്റീൽസ് കമ്പനിക്ക് ചില ജാഗ്രതക്കുറവ് ഉണ്ടായി. അത് പരിഹരിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
ആൽഫ സെറീൻ ഫ്ലാറ്റ് സമുച്ചയം പൊളിക്കുന്നതിൽ വിജയ് സ്റ്റീൽസ് മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് സബ് കലക്ടർ സ്നേഹിൽ കുമാർ സിങ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
ഫ്ലാറ്റുകൾ പൊളിക്കുമ്പോൾ സമീപവീടുകൾക്ക് കേടുപാടുകൾ ഉണ്ടാകില്ലെന്നും ഇത് സർക്കാറിനുവേണ്ടി രേഖാമൂലം എഴുതിനൽകാൻ തയാറാണെന്നും പരിശോധനക്കുശേഷം സർവാത്തെ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഭൂമിയുടെ ഉപരിതലത്തിൽനിന്ന് രണ്ടുമീറ്റർ ഉയരത്തിലാണ് സ്ഫോടനം നടത്തുക. അതിനാൽ ഭൂമിയിൽ പ്രകമ്പനങ്ങൾ ഉണ്ടാകില്ല. നൂറുകണക്കിന് നിയന്ത്രിത സ്ഫോടനങ്ങൾ നടത്തിയ കമ്പനിയാണ് മരടിലെ ഫ്ലാറ്റും പൊളിക്കുന്നത്.
ഇതുവരെ എവിടെയും അപകടങ്ങൾ ഉണ്ടായതായി പരാതി ഉയർന്നിട്ടില്ല. ആൽഫ സെറീൻ ഫ്ലാറ്റ് പൊളിക്കുന്ന വിജയ സ്റ്റീൽസ് കമ്പനിക്ക് ചില ജാഗ്രതക്കുറവ് ഉണ്ടായി. അത് പരിഹരിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
ആൽഫ സെറീൻ ഫ്ലാറ്റ് സമുച്ചയം പൊളിക്കുന്നതിൽ വിജയ് സ്റ്റീൽസ് മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് സബ് കലക്ടർ സ്നേഹിൽ കുമാർ സിങ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story