Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

തുടരന്വേഷണമില്ല; ഇടനിലക്കാരിലൊതുങ്ങി സ്വർണവേട്ടകൾ

text_fields
bookmark_border
തുടരന്വേഷണമില്ല; ഇടനിലക്കാരിലൊതുങ്ങി സ്വർണവേട്ടകൾ
cancel

പെരിന്തൽമണ്ണ: സ്വർണവുമായി ഇടനിലക്കാരും കരിയർമാരും പിടിയിലാകുേമ്പാഴും വേണ്ടത്ര തുടരന്വേഷണമില്ല. 2015 ആഗസ്റ്റ് 25ന് പെരിന്തൽമണ്ണയിൽ സ്വർണം പിടികൂടിയ സംഭവം തന്നെ ഉദാഹരണം. 2.86 കോടി രൂപയും 13 കി.ഗ്രാം സ്വർണവും ഒരു സ്കോഡ കാറുമായി അഞ്ചംഗ സംഘമാണ് അന്ന് അറസ്റ്റിലായത്. തമിഴ്നാട്ടിൽ നിന്നാണ് സ്വർണം പെരിന്തൽമണ്ണയിലെത്തിച്ചത്. കേസ് പിന്നീട് കസ്റ്റംസിന് കൈമാറി. പക്ഷേ, വമ്പന്മാരിലേക്കെത്തിയില്ല. 2017 ഒക്ടോബർ 31ന് മൂന്ന് കി.ഗ്രാം സ്വർണവും 5,000 രൂപയുമായി ന്യൂമാഹി സ്വദേശി അറസ്റ്റിലായതാണ് മറ്റൊരു സംഭവം. 

കരിപ്പൂരിലെത്തിയ സ്വർണം ചെന്നൈയിൽ വിൽക്കാനെത്തിച്ചെങ്കിലും സാധിക്കാതെ വന്ന ഘട്ടത്തിലാണ് അന്നത്തെ പെരിന്തൽമണ്ണ പൊലീസിലെ സ്പെഷൽ സ്ക്വാഡിെൻറ പിടിയിൽ പ്രതികൾ അകപ്പെട്ടത്.
പിന്നീട് 2018 നവംബർ നാലിന് മണ്ണാർക്കാട്ട് രണ്ട് മഹാരാഷ്ട്ര സ്വദേശികളെ 2.4 കി. ഗ്രാം സ്വർണവുമായി പിടികൂടിയതും 2018 ജൂലൈ 12ന് മറ്റൊരു കേസിൽ തൃശൂർ സ്വദേശിയെ 679 ഗ്രാം സ്വർണവുമായി പിടികൂടിയതുമെല്ലാം ഇടനിലക്കാരിൽ മാത്രമാണ് അന്വേഷണമെത്തിയത്.

ഏറ്റവുമൊടുവിൽ 2019 ജനുവരിയിൽ കരിപ്പൂർ വഴി ഹോം തിയറ്ററിൽ ഒളിപ്പിച്ച് കൊണ്ടുവന്ന 2.5 കിഗ്രാം സ്വർണവുമായി നിലമ്പൂരിൽ രണ്ടുപേരെ പിടികൂടിയിരുന്നു. 

ദുബൈയിൽനിന്ന് കൊണ്ടുവന്ന സ്വർണം വിൽക്കാൻ ശ്രമിച്ചപ്പോഴാണ് സംഭവം. എം.പി. മോഹനചന്ദ്രൻ പെരിന്തൽമണ്ണ ഡിവൈ.എസ്.പിയായിരിക്കെയാണ് സ്പെഷൽ ക്രൈം സ്ക്വാഡി‍െൻറ നേതൃത്വത്തിൽ രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സ്വർണം പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold smugglingkerala news
News Summary - no effective probe in gold smuggling case -kerala news
Next Story