ഡോക്ടർമാരില്ല; ഡെൻറൽ കോളജ് പ്രവർത്തനം താളംതെറ്റുന്നു
text_fieldsകൊച്ചി: ഡോക്ടർമാരുടെ കുറവും സ്ഥാനക്കയറ്റങ്ങൾ മുടങ്ങിയതും മൂലം സർക്കാർ ഡെൻറൽ കോളജുകളുടെ പ്രവർത്തനം താളംതെറ്റുന്നു. ഇതോടെ ചികിത്സയും വിദ്യാർഥികളുടെ പഠനവും പ്രതിസന്ധിയിലായി. ഡെൻറൽ കോളജുകളിലെ അസോസിയറ്റ് പ്രഫസർ പ്രമോഷനും എൻട്രി കാഡറിലെ അസിസ്റ്റൻറ് പ്രഫസർ നിയമനവുമാണ് ഇപ്പോൾ ഇഴയുന്നത്. അധ്യാപകക്ഷാമം കാരണം ബി.ഡി.എസ്/എം.ഡി.എസ് കോഴ്സുകളും സുഗമമായി നടത്താൻ പറ്റാത്ത സാഹചര്യമാണ്. ഡെൻറൽ കൗണ്‍സില്‍ ഒഫ് ഇന്ത്യയുടെ പരിശോധന വന്നാല്‍ അധ്യാപകരുടെ കുറവ് മൂലം സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ബി.ഡി.എസ്/എം.ഡി.എസ് കോഴ്സുകളുടെ അംഗീകാരം നഷ്ടമാകാനുള്ള സാധ്യതയും ഏറെയാണ്.
ഡെൻറൽ കൗണ്‍സില്‍ ഒഫ് ഇന്ത്യയുടെ മാനദണ്ഡപ്രകാരം പ്രോസ്തോഡോൻറിക്സ് വിഭാഗത്തിൽ അഞ്ച് അസോസിയറ്റ് പ്രഫസറും നാല് അസിസ്റ്റൻറ് പ്രഫസറും വേണം. കോഴിക്കോട് ഡെൻറൽ കോളജിൽ മൂന്ന് അസോസിയറ്റ് പ്രഫസറും കോട്ടയത്ത് ഒരു അസോസിയറ്റ് പ്രഫസറും രണ്ട് അസിസ്റ്റൻറ് പ്രഫസറും വേണം. ഈ തസ്തികകൾ ഒന്നരവർഷത്തിലധികമായി ഒഴിഞ്ഞുകിടക്കുകയാണ്. കൃത്രിമ പല്ലുകൾ െവച്ചുപിടിപ്പിക്കുന്നതുൾപ്പെടെ ബന്ധപ്പെട്ട എല്ലാ ചികിത്സയും ഡെൻറൽ കോളജുകളിലാണ് നടക്കുന്നത്.
ഒഴിവുള്ള അസി. പ്രഫസർ ഡെൻറലിലേക്ക് 2017ൽ പി.എസ്.സി റാങ്ക് പട്ടിക പ്രസിദ്ധപ്പെടുത്തിയെങ്കിലും നടന്നത് വെറും 10ൽ താഴെ നിയമനം മാത്രം. 70 പേരോളം ഉൾപ്പെടുന്ന റാങ്ക് പട്ടികയാണ് പ്രസിദ്ധപ്പെടുത്തിയത്. സംസ്ഥാനത്തെ അഞ്ച് സർക്കാർ ഡെൻറൽ കോളജിലും ഇപ്പോൾ ഒഴിവുകൾ ഇല്ലെന്നാണ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. അതേസമയം, തസ്തിക നിർണയം പൂർത്തിയായിട്ടില്ലെന്നാണ് മന്ത്രി വ്യക്തമാക്കിയത്.
അസോസിയറ്റ് പ്രഫസർ തസ്തികയിലേക്കുള്ള പ്രമോഷൻ യഥാസയം നടക്കാത്തതും അസിസ്റ്റൻറ് പ്രഫസർ തസ്തികയിലേക്ക് താൽക്കാലിക നിയമനങ്ങള്‍ നടക്കുന്നതും പ്രധാന കാരണമെന്നാണ് ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടുന്നത്. ഡെൻറൽ കൗൺസിലിെൻറ ചട്ടപ്രകാരം അസോസിയറ്റ് പ്രഫസറുടെ സ്ഥാനക്കയറ്റം നാലുവർത്തിലൊരിക്കൽ വേണമെന്നാണ്. എന്നാൽ, മറ്റ് സംസ്ഥാനങ്ങളിലൊഴികെ കേരളത്തിൽ മാത്രം അത് എട്ടുവർഷമാക്കി പുനഃക്രമീകരിച്ചിരിക്കുകയാണ്. എൻട്രി കാഡറിൽ പ്രവേശിച്ച് അസി. പ്രഫസർ തസ്തികയിൽ ജോലി ചെയ്തുവരുന്ന പലരും അഞ്ചും ആറും വർഷം കഴിഞ്ഞവരാണ്. പ്രമോഷനുവേണ്ടി പബ്ലിക്കേഷൻ അടക്കം പൂർത്തിയാക്കിയവരും ഇക്കൂട്ടത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.