കോൺഗ്രസിലോ യു.ഡി.എഫിലോ സ്ഥാനാർഥി ചർച്ച തുടങ്ങിയിട്ടില്ല -ചെന്നിത്തല
text_fieldsതിരുവനന്തപുരം: ലോക്സഭാ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് കോൺഗ്രസിലോ യു.ഡി.എഫിലോ ഇതുവരെ ഒരു ചർച്ചയും നടന് നിട്ടിെല്ലന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാർട്ടിയുടെ ഒരു ഫോറത്തിലും സ്ഥാനാർഥി ചർച്ച തുടങ്ങിയിട ്ടില്ല. യു.ഡി.എഫ് സീറ്റ് വിഭജനത്തിൽ പ്രശ്നമുണ്ടാകില്ല. പ്രേമചന്ദ്രെൻറ സ്ഥാനാർഥി പ്രഖ്യാപനം യു.ഡി.എഫി െൻറ അറിവോടെയാണ്. പ്രേമചന്ദ്രനെ വ്യക്തിഹത്യ നടത്താൻ സി.പിഎം ശ്രമിച്ചപ്പോൾ അദ്ദേഹത്തിെൻറ സ്ഥാനാർഥിത്വം നേരത്തെ പ്രഖ്യാപിക്കുകയായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
എ.ഐ.സി.സി പുനഃസംഘടന സ്വാഗതാർഹമാണ്. കെ.സി വേണുഗോപാലിെൻറ പദവി കേരളത്തിന് ലഭിച്ച അംഗീകാരമാണെന്നും ചെന്നിത്തല പറഞ്ഞു. മത്സരിക്കുമോ എന്ന ചോദ്യത്തിന് സാഹസത്തിനില്ല എന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. കോടിയേരി ഒട്ടും നിലവാരമില്ലാതെയാണ് സംസാരിക്കുന്നത്. പ്രേമചന്ദ്രനെക്കുറിച്ച് കോടിയേരി മോശമായി സംസാരിച്ചു. മാതാ അമൃതാനന്ദമയിയെക്കുറിച്ച് പറഞ്ഞതും തെറ്റാണ്. സർക്കാറിെൻറ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് തുറന്ന സംവാദത്തിന് പ്രതിപക്ഷം തയാറാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഉപയോഗശൂന്യമായ അരി തമിഴ്നാടിലേക്ക് കടത്തിയ സംഭവത്തിൽ അഴിമതി നടന്നിട്ടുണ്ടെന്നും കുറ്റക്കാരായ കരാറുകാർക്കും ഉദ്യോഗസ്ഥർക്കുമെതിരെ നടപടി വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.