കണ്ണൂർ അഴീക്കൽ കോസ്റ്റ് ഗാർഡ് അക്കാദമി കേന്ദ്രം ഉപേക്ഷിച്ചു
text_fieldsന്യൂഡൽഹി: രണ്ടാം യു.പി.എ സർക്കാറിെൻറ കാലത്ത് അനുവദിച്ച കണ്ണൂര്‍ അഴീക്കൽ കോസ്റ്റ് ഗാര്‍ഡ് അക്കാദമി പദ്ധതി ഉപേക്ഷിച്ചുവെന്ന് കേന്ദ്രം. രാജ്യസഭയിൽ എളമരം കരീമിെൻറ ചോദ്യത്തിന് പ്രതിരോധ മന്ത്രാലയമാണ് രേഖാമൂലം ഇക്കാര്യം അറിയിച്ചത്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിെൻറ അനുമതി ലഭിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പദ്ധതി ഉപേക്ഷിക്കൽ. നിർദിഷ്ട പദ്ധതി പ്രദേശം തീരദേശ പരിപാലന ഒന്ന് എ മേഖലയിൽ ഉൾപ്പെടുന്നതാണ്. ആയതിനാൽ ഈ സ്ഥലത്ത് ഒരു തരത്തിലുള്ള നിർമാണ പ്രവർത്തനങ്ങൾക്കും അനുമതിയില്ലെന്ന് കേന്ദ്രം വ്യക്തമാക്കി.
അതേസമയം, അക്കാദമി നഷ്ടമാവാൻ കാരണം സംസ്ഥാന സർക്കാറിെൻറ നിഷേധാത്മക നിലപാടാണെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ കുറ്റപ്പെടുത്തി. സംസ്ഥാനം അനുവദിച്ച സ്ഥലം പദ്ധതിക്ക് അനുയോജ്യമായതല്ല എന്നതാണ് ഉപേക്ഷിക്കുന്നതിലേക്ക് എത്തിച്ചത്. കേരളത്തിെൻറ വികസനത്തിന് അനുകൂലമായ നിലപാടാണ് കേന്ദ്രം എന്നും എടുത്തിട്ടുള്ളത്. നിർമല സീതാരാമൻ പ്രതിരോധ മന്ത്രിയായിരുന്ന സമയത്ത് പദ്ധതിക്ക് പകരം മെറ്റാരു സ്ഥലം സംസ്ഥാനത്തോട് ആവശ്യപ്പെട്ടെങ്കിലും നൽകിയില്ലെന്നും മുരളീധരൻ പറഞ്ഞു.
ഉപേക്ഷിച്ച പദ്ധതി മറ്റൊരു സ്ഥലം ലഭിച്ചാൽ തിരിച്ചുവരുമോ എന്ന ചോദ്യത്തിന് കേരളത്തിന് കോസ്റ്റ് ഗാർഡ് അക്കാദമി നഷ്ടമായെന്നാണ് മനസ്സിലാക്കുന്നതെന്നായിരുന്നു മന്ത്രിയുടെ മറുപടി. അക്കാദമി അഴീക്കലില്‍നിന്ന് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ഉടൻ നിർമാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്നും കഴിഞ്ഞ വർഷം മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അന്നത്തെ പ്രതിരോധമന്ത്രി നിർമല സീതാരാമനെയും നേരിട്ടുകണ്ട് അഭ്യർഥിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.