ദേശീയപാത അലൈൻമെൻറിൽ മാറ്റം വരുത്താനാകില്ലെന്ന് കേന്ദ്രം
text_fieldsതിരുവനന്തപുരം: ദേശീയപാതയുടെ അലൈൻമെൻറ് മാറ്റാനാകില്ലെന്ന് കേന്ദ്രസർക്കാർ. ഒരു സ്ഥലത്ത് അലൈൻമെൻറിൽ മാറ്റം വരുത്തിയാൽ മറ്റെല്ലായിടങ്ങളിലും മാറ്റത്തിനായി ആവശ്യമുയരും. ഇത് പ്രായോഗികമാകിെല്ലന്നും ദേശീയപാത വികസന അവലോകന യോഗത്തിൽ കേന്ദ്ര ഗതാഗത മന്ത്രി നിധിൻ ഗഡ്കരി അറിയിച്ചു.
നിലവിൽ ദേശീയപാത അലൈൻമെൻറിൽ അന്തിമ രൂപരേഖ അംഗീകരിച്ചിട്ടുണ്ട്. അതനുസരിച്ച് സെപ്റ്റംബർ ആകുേമ്പാഴേക്കും ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. എന്നാൽ ആഗസ്റ്റ് ആകുേമ്പാഴേക്കും ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തിന് ഉറപ്പ് നൽകി. മുഖ്യമന്ത്രി, ചീഫ് സെക്രട്ടറിമാർ തുടങ്ങിയവർ യോഗത്തിൽ പെങ്കടുത്തു.
നവംബറിൽ ദേശീയപാത നിർമാണത്തിനായുള്ള നടപടികൾ തുടങ്ങുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. നവംബറോട് കൂടി ഭൂമി ഏറ്റെടുക്കലും ടെൻഡറും പൂർത്തിയാക്കുമെന്നും സുധാകരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.