നിർഭയം പ്രതി പുറത്ത്, വ്യഥയോടെ ഇര അകത്ത്
text_fieldsകൽപറ്റ: ഒന്നരമാസത്തിനുശേഷം അച്ഛനെയും അമ്മയെയും ചേച്ചിയെയും ദൂരെനിന്ന് കണ്ടപ്പോൾ ആ എട്ടാം ക്ലാസുകാരിയുടെ മുഖത്ത് പുഞ്ചിരി വിരിഞ്ഞു. അവർക്കരികിലെത്തിയപ്പോൾ ആ പതിനാലുകാരിയായ ആദിവാസികുട്ടിയുടെ കണ്ണുനിറഞ്ഞു. കോളനിയിൽനിന്ന് നിർഭയ ഹോസ്റ്റലിെൻറ പരിചിതമല്ലാത്ത കാർക്കശ്യങ്ങളിൽ കഴിേയണ്ടിവരുന്ന സാഹചര്യത്തിൽ മനസ്സുതകർന്ന് അവൾ അമ്മയുടെ സാരിത്തുമ്പിൽ പിടിച്ച് കണ്ണീരൊഴുക്കിക്കൊണ്ടിരുന്നു. ഒടുവിൽ, അച്ഛനുമമ്മക്കുമൊപ്പം പോകാൻ കഴിയില്ലെന്ന് കണിയാമ്പറ്റയിലെ ചിൽഡ്രൻസ് ഹോം അധികൃതർ നിലപാട് വ്യക്തമാക്കിയതോടെ പൊട്ടിക്കരഞ്ഞു.
കണിയാമ്പറ്റ ചിത്രമൂലയിലെ നിർഭയ ഹോസ്റ്റലിെൻറ വലിയ മതിൽക്കെട്ടിനകത്ത് നിർബന്ധിതമായി ദിവസങ്ങൾ തള്ളിനീക്കാൻ വിധിക്കപ്പെട്ട ഇവൾ ഒരു കേസിലെയും പ്രതിയല്ല. മറിച്ച്, ഒരു പീഡനക്കേസിലെ ഇരയാണ്. മുത്തങ്ങക്കടുത്ത കോളനിയിൽനിന്നുള്ള ഇൗ പെൺകുട്ടിയെ നിർദയം പീഡിപ്പിച്ച യുവാവ് പക്ഷേ, തടവറയിലല്ല. അയാൾ ജനമധ്യത്തിൽ എവിടെയോ ഉണ്ട്. മുമ്പും പീഡനക്കേസുകളിലടക്കം പ്രതിയായിട്ടുള്ള പണപ്പാടി ഉൗരാളിക്കോളനിയിലെ ബിനു എന്ന പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്യാൻ സുൽത്താൻ ബത്തേരി പൊലീസിന് കഴിഞ്ഞിട്ടില്ല. ഇയാൾ ഒളിവിലാണെന്നും കുറച്ചുദിവസം തെരെഞ്ഞങ്കിലും കണ്ടുകിട്ടിയില്ലെന്നും പൊലീസ് അധികൃതർ പറയുന്നു.
പ്രാക്തന ഗോത്ര വിഭാഗത്തിൽപെട്ട കുട്ടിയെ, താമസിക്കുന്ന സ്ഥലത്തുനിന്ന് രാത്രി തട്ടിക്കൊണ്ടുപോയി കാട്ടിലെത്തിച്ച് ദിവസങ്ങളോളം പീഡിപ്പിക്കുകയായിരുന്നുവെന്ന് പിതാവ് പറയുന്നു. പരാതിയുമായി സ്റ്റേഷനിൽ ചെന്ന തന്നോട് പൊലീസുകാർ മോശമായാണ് പെരുമാറിയതെന്നും കുട്ടിയെ അന്വേഷിച്ച് കണ്ടെത്താൻ അവരുെട ഭാഗത്തുനിന്ന് നടപടികളൊന്നുമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. ഒടുവിൽ, ദിവസങ്ങളോളം കുട്ടിയുെട മാതാപിതാക്കൾ കൊടുംകാട്ടിൽ തെരഞ്ഞു നടന്നതിനൊടുവിൽ കല്ലൂർ പാലത്തിനരികെ ക്ഷീണിച്ചവശയായ നിലയിൽ മകളെ കണ്ടെത്തുകയായിരുന്നു. ഹോട്ടലിൽനിന്ന് ഭക്ഷണം വാങ്ങിക്കൊടുത്ത് കുട്ടിയെയും കൂട്ടി വീട്ടിലെത്തിയതിനു പിന്നാലെ പൊലീസ് സ്റ്റേഷനിലെത്താൻ വിളി വന്നു. സ്റ്റേഷനിലെത്തിയ ഉടൻ മകളെ നിർഭയ ഹോസ്റ്റലിലേക്ക് മാറ്റുകയായിരുന്നു.
പ്രതി പുറത്തുവിലസുേമ്പാൾ ഇര ജയിലിലെന്നപോലെ കഴിയുന്നുവെന്നതാണ് ഇത്തരം കേസുകളിലെ വിേരാധാഭാസം. ആദിവാസി പെൺകുട്ടികൾ പീഡനക്കേസുകളിൽ ഇരയായാൽ ഉടൻ അവരെ സർക്കാർ ഹോസ്റ്റലിലേക്ക് മാറ്റുകയാണ് വയനാട്ടിലെ പതിവ്. എന്നാൽ, വിവാദമായ കൊട്ടിയൂർ പീഡനക്കേസിലടക്കം പെൺകുട്ടിയെ മാതാപിതാക്കളോടൊപ്പം പറഞ്ഞയച്ച നിയമ സംവിധാനങ്ങൾ ആദിവാസി പെൺകുട്ടികളുടെ കാര്യത്തിൽ സ്വീകരിക്കുന്ന സമീപനം പരിശോധിക്കേണ്ടതാണെന്ന് മനുഷ്യാവകാശ പ്രവർത്തകനായ ഡോ. പി.ജി. ഹരി പറഞ്ഞു. ആചാരപ്രകാരം വിവാഹം കഴിച്ച ഒേട്ടറെ ആദിവാസി പെൺകുട്ടികളെയടക്കം ഇത്തരത്തിൽ ഏറെക്കാലം നിർഭയ ഹോസ്റ്റലിൽ താമസിപ്പിക്കുകയായിരുന്നു.
കേസിൽ സ്വാധീനിക്കപ്പെടാതിരിക്കാനാണ് ജില്ല ശിശുക്ഷേമ സമിതിയുടെ തീരുമാനത്തിെൻറ അടിസ്ഥാനത്തിൽ നിർഭയയിലേക്ക് മാറ്റുന്നതെന്നാണ് അധികൃതരുടെ വാദം. കോളനിയിലെ സാഹചര്യങ്ങളെക്കുറിച്ച് പഠിച്ചശേഷം ശിശു സംരക്ഷണ അധികൃതർ നൽകുന്ന റിപ്പോർട്ടിെന ആശ്രയിച്ചിരിക്കും കുട്ടിയുെട വീട്ടിലേക്കുള്ള മടക്കം. ഇതിനുതന്നെ 20 ദിവസത്തിലധികം എടുക്കും. റിപ്പോർട്ട് എതിരെങ്കിൽ കേസ് പരിഗണിക്കുന്നതുവരെ മാസങ്ങളോളം നിർഭയയിൽതെന്ന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.