സ്കൂൾ തസ്തിക നിർണയത്തെ ബാധിച്ചേക്കും
text_fieldsതിരുവനന്തപുരം: സ്കൂൾ പ്രവേശനത്തിന് ആധാർ വേണ്ടെന്ന സുപ്രീംകോടതി വിധി സംസ്ഥാനത്തെ യു.െഎ.ഡി അധിഷ്ഠിത അധ്യാപക തസ്തിക നിർണയ പ്രക്രിയയെ പ്രതികൂലമായി ബാധിക്കും.
എയ്ഡഡ് സ്കൂളുകളിൽ വ്യാജപ്രവേശനത്തിെൻറ വെളിച്ചത്തിലായിരുന്നു യു.െഎ.ഡി അധിഷ്ഠിത തസ്തിക നിർണയത്തിന് സർക്കാർ തുടക്കംകുറിച്ചത്. 2013-14 അധ്യയന വർഷം മുതലാണ് ആധാർ അധിഷ്ഠിത തസ്തിക നിർണയ നടപടികൾ നിലവിൽ വന്നത്. നേരത്തേ നിലവിലുണ്ടായിരുന്ന ഏകദിന തലയെണ്ണൽ രീതി ഇതോടെ അവസാനിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനനുസൃതമായി കേരള വിദ്യാഭ്യാസ ചട്ടം (കെ.ഇ.ആർ) 2016 ഡിസംബറിൽ ഭേദഗതി വരുത്തി വിജ്ഞാപനം ഇറക്കുകയും ചെയ്തിരുന്നു.
വിദ്യാർഥി പ്രവേശനത്തിന് നിലവിൽ സംസ്ഥാനത്ത് ആധാർ നിർബന്ധമല്ലെങ്കിലും സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ 98.8 ശതമാനം വിദ്യാർഥികൾക്കും ആധാർ എൻറോൾമെൻറുണ്ട്. ആധാർ ഇല്ലാത്ത വിദ്യാർഥികൾക്ക് പ്രവേശനത്തിനായി രക്ഷാകർത്താവ് സത്യവാങ്മൂലം സമർപ്പിച്ചാൽ മതി. പുതിയ കോടതി വിധിയോടെ വരുംവർഷങ്ങളിൽ വിദ്യാർഥി പ്രവേശനത്തിന് രക്ഷാകർത്താക്കൾ ആധാർ രേഖ സമർപ്പിക്കാതിരുന്നാൽ ഇത് അടിസ്ഥാനപ്പെടുത്തിയുള്ള തസ്തിക നിർണയം അസാധ്യമാകും.
സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകളിലായി 37ലക്ഷം വിദ്യാർഥികളാണുള്ളത്. ഇതിൽ ഒന്നരലക്ഷം ഒഴികെയുള്ളവർക്കെല്ലാം ആധാർ എൻറോൾമെൻറുണ്ട്. സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന 11ലക്ഷത്തോളം വിദ്യാർഥികളിൽ 25,000ത്തോളം പേർക്ക് മാത്രമാണ് ആധാർ ഇല്ലാത്തത്. എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന 21.52 ലക്ഷം പേരിൽ 28,000പേർ ഒഴികെയുള്ളവർക്കും ആധാർ ഉണ്ട്. അൺഎയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന 4.1 ലക്ഷം പേരിൽ 90,000പേർക്കും ആധാർ ഇല്ല. എയ്ഡഡ് സ്കൂളുകളിൽ വർഷങ്ങളായി വ്യാജവിദ്യാർഥി പ്രവേശനം നടത്തി തസ്തിക സൃഷ്ടിക്കുന്നത് ശ്രദ്ധയിൽപെട്ടതോടെയാണ് തസ്തിക നിർണയം ആധാർ/ യു.െഎ.ഡി അധിഷ്ഠിതമാക്കാൻ തീരുമാനിച്ചത്. ഇതിെൻറ ഫലമായി ഒേട്ടറെ സ്കൂളുകളിലെ തട്ടിപ്പ് വിദ്യാഭ്യാസ വകുപ്പ് പിടികൂടുകയും ചെയ്തു. തിരുവനന്തപുരം കട്ടച്ചൽകുഴി, കോട്ടുകാൽകോണം സ്കൂളുകളിലെ വൻ തട്ടിപ്പ് കൈേയാടെ പിടികൂടുകയും അധ്യാപകരെ കൂട്ടത്തോടെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. ആധാർ ഇല്ലാതെ വരുംവർഷങ്ങളിൽ വൻതോതിൽ വിദ്യാർഥി പ്രവേശനം നടന്നാൽ തസ്തിക നിർണയ രീതി മാറ്റേണ്ടിവരുമോ എന്നതാണ് വിദ്യാഭ്യാസ വകുപ്പിെൻറ ആശങ്ക.
അതേസമയം, സർക്കാർ ആനുകൂല്യങ്ങൾക്ക് ആധാർ വേണമെന്ന കോടതിവിധി സ്കൂളുകൾക്ക് ബാധകമായാൽ സ്കോളർഷിപ് ഉൾപ്പെടെയുള്ളവക്ക് വിദ്യാർഥികൾ ആധാർ രേഖ നൽകേണ്ടിവരും. കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ സ്കോളർഷിപ്പുകൾ, ഉച്ചഭക്ഷണം, സൗജന്യ യൂനിഫോം, പാഠപുസ്തകം തുടങ്ങിയവയാണ് സ്കൂളുകളിൽ വിദ്യാർഥികൾക്ക് ലഭിക്കുന്ന സർക്കാർ ആനുകൂല്യങ്ങൾ. ഇവയിൽ മിക്കതിനും നിലവിൽ ആധാർ, രേഖയായി പരിഗണിക്കുന്നുണ്ട്. കോടതി വിധിയുടെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ വകുപ്പ് ഇക്കാര്യത്തിൽ വ്യക്തത തേടിയേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.