നിതിൻ അഗർവാൾ റോഡ് സുരക്ഷ കമീഷണർ
text_fieldsനിതിൻ അഗർവാൾ
തിരുവനന്തപുരം: മുൻ ബി.എസ്.എഫ് ഡയറക്ടറും കേരള കേഡറിലെ സീനിയർ ഡി.ജി.പിയുമായ നിതിൻ അഗർവാളിനെ റോഡ് സുരക്ഷ കമീഷണറായി നിയമിച്ച് സർക്കാർ ഉത്തരവിറക്കി. നിലവിൽ കേന്ദ്രം അംഗീകരിച്ച നാല് ഡി.ജി.പി തസ്തികകളിലും ആളുള്ളതിനാൽ താൽകാലിക ഡി.ജി.പി തസ്തികയുണ്ടാക്കിയാണ് നിതിൻ അഗവർവാളിന് ചുമതല നൽകിയത്.
സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബിനേക്കാൾ സീനിയറാണെങ്കിലും, സംസ്ഥാന പൊലീസ് മേധാവി പദവിയിലേക്ക് നിതിൻ അഗർവാളിനെ സർക്കാർ നിയമിക്കില്ല. ഷെയ്ഖ് ദർവേഷ് സാഹിബിന് ഒരു വർഷത്തോളം കാലാവധി അവശേഷിക്കുന്നതിനാൽ അദ്ദേഹം തന്നെ തൽസ്ഥാനത്ത് തുടരും.
ബി.എസ്.എഫ് മേധാവിയായതിനാൽ നിതിൻ അഗർവാൾ കേരള കേഡറിലേക്ക് തിരിച്ചുവരാൻ സാധ്യതയില്ലെന്ന ധാരണയിലാണ് ഡി.ജി.പി പദവിയിലിരുന്ന് വിരമിച്ച അനിൽകാന്ത്, ടോമിൻ തച്ചങ്കരി, ബി. സന്ധ്യ, എസ്. ആനന്ദകൃഷ്ണൻ എന്നിവർക്ക് പകരം എ.ഡി.ജി.പിമാരായിരുന്ന പദ്മകുമാർ, ഷേഖ് ദർവേഷ് സാഹിബ്, സഞ്ജീവ് കുമാർ പട്ജോഷി, ടി.കെ. വിനോദ് കുമാർ എന്നിവരെ ഡി.ജി.പി പദവിയിലേക്ക് ഉയർത്തിയത്. ജമ്മുവിലെ നുഴഞ്ഞുകയറ്റം വൻ തിരിച്ചടിയായ പശ്ചാത്തലത്തിലാണ് ബി.എസ്.എഫ് മേധാവി സ്ഥാനത്ത് നിന്ന് നിതിൻ അഗര്‍വാളിനെ നീക്കികൊണ്ടുള്ള കേന്ദ്രത്തിന്റെ അസാധാരണ നീക്കമുണ്ടായത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

