ഭൂമി ഏറ്റെടുക്കൽ: കേരളത്തെ കേന്ദ്രം സഹായിക്കുമെന്ന് മന്ത്രി
text_fieldsന്യൂഡൽഹി: റോഡ് നിർമാണത്തിന് ഭൂമി ഏറ്റെടുക്കുന്നതിെൻറ നഷ്ടപരിഹാരത്തുക നൽക ുന്നതിൽ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് കേരളത്തിന് കേന്ദ്രം സഹായം നൽകുമെ ന്ന് മന്ത്രി നിതിൻ ഗഡ്കരി ലോക്സഭയിൽ എൻ.കെ. പ്രേമചന്ദ്രനെ അറിയിച്ചു. അടുത്തമാസം മ ുഖ്യമന്ത്രിയുമായി നടത്തുന്ന ചർച്ചയിൽ അന്തിമതീരുമാനം കൈക്കൊള്ളും.
ദേശീയപാത കൊല്ലം ബൈപാസിലെ നിരന്തര അപകടങ്ങൾ ഒഴിവാക്കാൻ നടപടി വേണമെന്ന് ധനാഭ്യർഥന ചർച്ചയിൽ േപ്രമചന്ദ്രൻ ആവശ്യപ്പെട്ടു.
രണ്ടുവരി പാതയായി നിർമാണം പൂർത്തീകരിച്ച കൊല്ലം ബൈപാസ് സർവിസ് റോഡുകളും അനുബന്ധ സൗകര്യങ്ങളോടുകൂടി നാലുവരിപ്പാതയായി വികസിപ്പിക്കണം. കേന്ദ്ര റോഡ് ഫണ്ടിെൻറ ബജറ്റ് വിഹിതം വർധിപ്പിക്കുന്ന കാര്യം പരിഗണിക്കാമെന്നും പ്രേമചന്ദ്രനെ മന്ത്രി അറിയിച്ചു.
എറണാകുളം ജില്ലയിലെ രൂക്ഷമായ ഗതാഗത പ്രശ്നങ്ങള്‍ കേന്ദ്രസര്‍ക്കാറിെൻറ ശ്രദ്ധയില്‍പെടുത്തിയതായി ബെന്നി ബെഹനാന് എം.പി അറിയിച്ചു. എറണാകുളം ബൈപാസ് നിര്‍മാണം വേഗത്തിലാക്കാന്‍ അഭ്യർഥിച്ചിട്ടുണ്ട്. എൻ.എച്ച് 544ല്‍ അങ്കമാലി ജങ്ഷന് മുതൽ എൻ.എച്ച് 66ല്‍ കുണ്ടന്നൂര്‍ ജങ്ഷന് വരെയുള്ള ഭാഗമാണ് ഇതിലുള്‍പ്പെടുന്നത്. എൻ.എച്ച് 544ല്‍ നിര്‍ദിഷ്ട ചാലക്കുടി അടിപ്പാതയുടെ നിർമാണം 12 മാസം മുമ്പ് തുടങ്ങിയെങ്കിലും പൂര്‍ത്തിയായിട്ടില്ല. പ്രദേശത്ത് ഗതാഗതക്കുരുക്ക് രൂക്ഷമാണ്. വാഹനങ്ങള്‍ തിരിച്ചുവിടുന്ന സർവിസ് റോഡുകളും തകര്ന്നുകൊണ്ടിക്കുകയാണെന്ന് െബന്നി ബഹനാൻ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.