Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിപ: വിദ്യാർഥിയുടെ...

നിപ: വിദ്യാർഥിയുടെ വൈറസ് ബാധ പൂർണമായും മാറിയില്ല

text_fields
bookmark_border
Nipah-Virus
cancel

കൊച്ചി: നിപ ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിെൻറ വൈറസ് ബാ ധ പൂർണമായും മാറിയില്ല. പുണെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ച രക്തം, മൂത്രം, തൊണ്ടയിലെ സ്രവം എന്നിവയുടെ സാമ്പിളുകൾ പരിശോധിച്ചപ്പോൾ മൂത്രത്തിൽ വ ൈറസ് ബാധ നിലനിൽക്കുന്നതായി കണ്ടെത്തി. മറ്റുരണ്ട് സാമ്പിളിലും ഫലം നെഗറ്റിവ് ആണ്. രോ ഗിയുടെ നില ഓരോ ദിവസവും മെച്ചപ്പെടുന്നുണ്ട്.

നിപ രോഗലക്ഷണങ്ങളോടെ ഒരാളെകൂടി ഞായ റാഴ്ച കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഒരാളെ ഡിസ്ചാർജ് ചെയ്തു. ഇ പ്പോൾ ഏഴുപേരാണ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്. ആറുപേരുടെ രക്തസാമ്പിൾ പരിശോ ധനഫലം നെഗറ്റിവാണ്.

ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍നിന്ന് രോഗലക്ഷണങ്ങളുള്ള ഒരാളുടെ രക്തസാമ്പിള്‍ പരിശോധനക്ക് ശേഖരിച്ചിട്ടുണ്ട്. നിപ ബാധിതനായ യുവാവുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി കണ്ടെത്തിയത് 327 പേരെയാണ്. നിലവില്‍ ഇവര്‍ക്കാര്‍ക്കും രോഗലക്ഷണങ്ങളില്ല.

എട്ടുവയസ്സുകാരന് നിപയല്ല

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച എട്ടുവയസ്സുകാരന് നിപ വൈറസ് ബാധിച്ചില്ലെന്ന് സ്ഥിരീകരിച്ചു. പ്രത്യേക വാർഡിൽ പ്രവേശിപ്പിച്ച കുട്ടിയുടെ പരിശോധനഫലം ലഭിച്ചതിനുശേഷം ജനറൽ വാർഡിലേക്ക് മാറ്റി. മാവേലിക്കര സ്വദേശിയായ ആൺകുട്ടിയാണ് ശനിയാഴ്ച വൈകീട്ട് നാലോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയത്. കുടുംബസമേതം സൗദി അറേബ്യയിലായിരുന്ന കുട്ടി അമ്മയോടൊപ്പം കഴിഞ്ഞ 22നാണ് നാട്ടിലെത്തിയത്.

23 വവ്വാൽ സാമ്പിൾ ശേഖരിച്ചു; പരിശോധന ഊർജിതം

കൊച്ചി: നിപയുമായി ബന്ധപ്പെട്ട ആശങ്കകൾക്ക് അയവുവരുമ്പോഴും ആരോഗ്യവകുപ്പിെൻറ േനതൃത്വത്തിെല പ്രതിരോധ-നിയന്ത്രണ പ്രവർത്തനങ്ങൾ ഊർജിതം. നിപയുടെ സ്വാഭാവിക ഉറവിടമായ വവ്വാലുകളെ ശേഖരിച്ച് പരിശോധിക്കുക, സമീപകാലത്ത് നടന്ന മരണങ്ങളിൽ നിപയുമായി ബന്ധപ്പെട്ടവ വല്ലതുമുണ്ടോയെന്ന് പരിശോധിക്കുക തുടങ്ങി രോഗത്തിെൻറ ഉറവിടം തേടിയുള്ള പരിശോധനകളാണ് കാര്യക്ഷമമായി നടപ്പാക്കുന്നത്.

ഇതിെൻറ ഭാഗമായി നിപരോഗി താമസിച്ചിരുന്ന തൊടുപുഴയിലെ വീടിെൻറ പരിസരത്തുനിന്ന് 23 വവ്വാലുകളുടെ സാമ്പിള്‍ വനം വകുപ്പിെൻറ നേതൃത്വത്തില്‍ എന്‍.ഐ.വി സംഘം ശേഖരിച്ചു. ഇവ വിദഗ്ധപരിശോധനക്ക് അയക്കും.
കണ്‍ട്രോള്‍ റൂമില്‍നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന നാല് സംഘം നിപപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 73 സ്വകാര്യ ആശുപത്രികളില്‍ പരിശോധന നടത്തി. മേയിൽ ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത 1798 മരണങ്ങൾ സംബന്ധിച്ച വിവരങ്ങളും സംഘം പരിശോധിക്കുന്നുണ്ട്. നിപ രോഗബാധയുമായി സാമ്യമുള്ള മരണങ്ങള്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല.

പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ ഇതുവരെ പരിശീലനം നല്‍കിയത് 7916 പേര്‍ക്കാണ്. ഇതിൽ 486 സര്‍ക്കാര്‍ ഡോക്ടര്‍മാരും 1450 പാരാമെഡിക്കല്‍ ജീവനക്കാരും സ്വകാര്യമേഖലയിലെ 120 ഡോക്ടര്‍മാരും 222 പാരാമെഡിക്കല്‍ ജീവനക്കാരും ഉൾപ്പെടും. പ്രാദേശികതലങ്ങളിലെ പ്രവർത്തനങ്ങൾ നേതൃത്വം നൽകാൻ 827 ആശ പ്രവര്‍ത്തകര്‍, 1766 കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടക്കം 438 പേർക്കും പരിശീലനം നൽകി.

നിപ കണ്‍ട്രോള്‍ റൂമില്‍ സംശയനിവാരണത്തിന് ഇതുവരെ എത്തിയത് 567 ഫോൺകാളാണ്. 16 കാളാണ് ഞായറാഴ്ച വന്നത്. നിപഭീതി അകലുന്തോറും കണ്‍ട്രോള്‍ റൂമിലേക്കെത്തുന്ന കാളുകളുടെ എണ്ണത്തിലും കുറവുണ്ട്. മരട്, കുണ്ടന്നൂര്‍, ആലുവ ഭാഗങ്ങളിലായി അഞ്ച് ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളില്‍ തൊഴില്‍വകുപ്പ് പരിശോധന നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsNipah VirusStudents Patient
News Summary - Nipah Virus Students Patient -Kerala News
Next Story