Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിപ:...

നിപ: നിരീക്ഷണത്തിലുള്ളത് 892പേർ

text_fields
bookmark_border
നിപ: നിരീക്ഷണത്തിലുള്ളത് 892പേർ
cancel

കോഴിക്കോട്: നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട് നിലവിൽ നിരീക്ഷണത്തിലുള്ളത് 892 പേരാണെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. വി. ജയശ്രീ അറിയിച്ചു. 
പുതുതായി കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ചൊവ്വാഴ്ച രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചയാളുടെ പരിശോധനഫലം ലഭിച്ചിട്ടില്ല. നിലവിൽ നിപ ബാധിതരായി ആരുമില്ല. വൈറസിനെ അതിജീവിച്ച് രോഗമുക്തി നേടിയ മലപ്പുറം സ്വദേശി ഉബീഷ് വ്യാഴാഴ്ച ആശുപത്രി വിടും. രോഗം മാറിയ നഴ്സിങ് വിദ്യാർഥിനി അജന്യ കഴിഞ്ഞ ദിവസം വീട്ടിലേക്ക് മടങ്ങി.

കേന്ദ്ര, സംസ്ഥാന സർക്കാറുകളെ പ്രശംസിച്ച് ഹൈകോടതി
കൊച്ചി: നിപ ൈവറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ പേരിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്ക്  ഹൈകോടതിയുടെ അഭിനന്ദനം. 
വൈറസ് ബാധയെക്കുറിച്ച് അറിഞ്ഞപ്പോൾ തന്നെ രോഗ ബാധയെ ഭയക്കാതെ പ്രതികരിക്കാനും പടരാതെ പ്രതിരോധിക്കാനും സംസ്ഥാനത്തെ ആരോഗ്യ വകുപ്പ് ജീവനക്കാർക്കും പ്രവർത്തകർക്കും ആശുപത്രി ജീവനക്കാർക്കും കഴിഞ്ഞതായി ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻബെഞ്ച് ചൂണ്ടിക്കാട്ടി. 
സ്വന്തം ചുമതലകൾക്കപ്പുറമുള്ള സേവനമാണ് അവർ നിർവഹിച്ചത്. അടിയന്തര സഹായവുമായി ഒപ്പം നിന്ന കേന്ദ്ര സർക്കാറും അഭിനന്ദനം അർഹിക്കുന്നു. നിപ വൈറസിെൻറ വ്യാപനം തടയാൻ കഴിഞ്ഞുവെന്ന് അറിയുന്നതിൽ സന്തോഷമുണ്ട്. രോഗ പ്രതിരോധ നടപടികളെ ദുർബലപ്പെടുത്തുന്ന വ്യാജ പ്രചാരണങ്ങൾ നടത്തിയവർക്കെതിരെ നടപടി ആവശ്യപ്പെടുന്ന ഹരജികൾ തീർപ്പാക്കിയാണ് ഡിവിഷൻബെഞ്ചിെൻറ നിരീക്ഷണം. 
വൈറസ് ബാധയോടുള്ള കേരളത്തിെൻറ പ്രതികരണം ഏറെ ശ്രദ്ധേയമായിരുന്നു. ഇതര സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യാൻ പോലുമാകാത്ത തരത്തിലുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് ഇവിടെ നടന്നതെന്ന് കോടതി വാക്കാൽ പറഞ്ഞു. 
േരാഗ ബാധക്കുള്ള സാധ്യത പോലും വകവെക്കാതെ മരിച്ചവരുടെ മൃതദേഹം സംസ്കരിക്കുന്നതിന് നേതൃത്വം നൽകി രംഗത്തിറങ്ങിയ ആർ. എസ്. ഗോപകുമാർ ഉൾപ്പെടെയുള്ള ഡോക്ടർമാരെയും സംഘത്തെയും കോടതി അഭിനന്ദിച്ചു. 
പൊതുജനങ്ങളെ നിപ ഭീഷണിയിൽനിന്ന് രക്ഷപ്പെടുത്താൻ എല്ലാ മാർഗങ്ങളും സ്വീകരിച്ചിട്ടുണ്ടെന്നതടക്കം സർക്കാറിെൻറ വിശദീകരണം രേഖപ്പെടുത്തിയ കോടതി തുടർന്ന് ഹരജി തീർപ്പാക്കി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsNipah Virus
News Summary - Nipah Virus Kozhikode Medical College 892-Kerala News
Next Story