Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2018 5:30 PM GMT Updated On
date_range 25 May 2018 4:06 PM GMTമുത്തലിബിന് ഇനി ഉമ്മ മാത്രം
text_fieldsbookmark_border
കോഴിക്കോട്: ഭീതിയും ആശങ്കയും പരത്തി നിപ വൈറസ് പിതാവ് മൂസെയയും തട്ടിയെടുത്തതോടെ മുത്തലിബിന് ഇനി ആകെയുള്ളത് ഉമ്മ സൈനബ മാത്രം. ഉപ്പെയയും സഹോദരങ്ങെളയും നിപ വൈറസ് മരണത്തിലേക്ക് തട്ടിയെടുത്തതിനാൽ പേരാമ്പ്ര പന്തിരിക്കര സൂപ്പിക്കടയിലെ വളച്ചുകെട്ടിയിൽ വീട്ടിൽ മുത്തലിബും ഉമ്മ സൈനബയും തനിച്ചായി. നിപ വൈറസിെൻറ പിടിയിൽകുടുങ്ങി ആദ്യം മരണത്തിന് കീഴടങ്ങിയത് സേഹാദരൻ സാബിത്താണ്. ഇൗ മാസം അഞ്ചിന് മെഡിക്കൽ കോളജിലായിരുന്നു സാബിത്തിെൻറ വിയോഗം. ദിവസങ്ങൾക്കകം മറ്റൊരു സഹോദരൻ സ്വാലിഹും നിപ വൈറൽ പനി ബാധിച്ച് കിടപ്പിലായി.
വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും സ്വാലിഹും മരണത്തിന് കീഴടങ്ങി. ഇൗ മാസം 18ന് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലാണ് സ്വാലിഹ് മരിച്ചത്. ഇതേ രോഗം ബാധിച്ച് ഇതേ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പിതാവ് മൂസ പ്രതീക്ഷകളെല്ലാം അസ്ഥാനത്താക്കി വ്യാഴാഴ്ചയാണ് വിടചൊല്ലിയത്. മുത്തലിബിെൻറ മറ്റൊരു സഹോദരൻ മുഹമ്മദ് സലീമിെൻറ ജീവൻ നാലുവർഷം മുമ്പ് വാഹനാപകടം തട്ടിയെടുത്തിരുന്നു.
ഇതോടെ ഉപ്പയും മുന്ന് സഹോദരങ്ങളുമാണ് മുത്തലിബിന് നഷ്ടപ്പെട്ടത്. ഉപ്പയെ കണ്ടേ പറ്റൂ എന്ന മുത്തലിബിെൻറ വാശിക്കുമുന്നിൽ ഒരുനോക്കു കാണാൻ അനുവാദം നൽകുകയായിരുന്നു. കോഴിക്കോട് കണ്ണംപറമ്പ് ഖബർസ്ഥാനിൽ പിതാവ് മൂസയുടെ ഭൗതിക ശരീരം ഖബറിലേക്ക് വെക്കുന്നത് നിറകണ്ണുകളോടെയാണ് മുത്തലിബ് നോക്കിനിന്നത്. ‘‘എല്ലാം പടച്ചതമ്പുരാെൻറ പരീക്ഷണം’’ എന്നു മാത്രമായിരുന്നു പേരാമ്പ്ര ജബലുന്നൂർ കോളജിലെ വിദ്യാർഥികൂടിയായ ഇൗ 19കാരെൻറ പ്രതികരണം.ആരോഗ്യവകുപ്പിെൻറ കർശന നിർദേശമുള്ളതിനാൽ അടുത്ത ബന്ധുക്കളും മൂസയുടെ ഏറ്റവും പ്രിയപ്പെട്ടവരും മാത്രമാണ് ഖബറടക്കത്തിനെത്തിയത്.
പ്രിയപ്പെട്ടവനെ ഒരുനോക്കുകാണാനാവാതെ നെഞ്ചുനീറി മറിയം
പേരാമ്പ്ര: ഏറെക്കാലം ഒരുമിച്ചുജീവിച്ച പ്രിയ ഭർത്താവിനെ അവസാനമായി ഒരുനോക്കു കാണാനാവാതെ ഖബറടക്കിയതിെൻറ നോവിൽ വിലപിക്കുകയാണ് പന്തിരിക്കര സൂപ്പിക്കട വളച്ചുകെട്ടിയിൽ മൂസയുടെ സഹധർമിണി മറിയം. ആറ്റുനോറ്റുവളർത്തിയ രണ്ടു മക്കളുടെ ജീവൻ ദിവസങ്ങളുടെ വ്യത്യാസത്തിൽ പൊലിഞ്ഞതിെൻറ നൊമ്പരംപേറി നിൽക്കുമ്പോഴാണ് ഈ ഉമ്മയുടെ അവസാന പ്രതീക്ഷയും തകർത്തെറിഞ്ഞ് മൂസയുടെ മരണവാർത്തയും വന്നെത്തിയത്. ഇനിയിവർ ജീവിക്കുക ഇളയമകൻ മുത്തലിബിനു വേണ്ടിയായിരിക്കും. ആ ഉമ്മയും മകനും ഇനി പരസ്പരം തണലാവും.
ബേബി ആശുപത്രിയിൽ മരിച്ച് കോഴിക്കോട് കണ്ണംപറമ്പ് ഖബർസ്ഥാനിൽ അതിസുരക്ഷാ സംവിധാനങ്ങളോടെ മറവുചെയ്യേണ്ടിവന്നതിനാലാണ് മറിയത്തിന് മൂസയുടെ മൃതദേഹംപോലും കാണാനാവാതിരുന്നത്. മറിയത്തിെൻറ മൂന്നാമത്തെ മകൻ സാലിം 2013ൽ പ്ലസ് ടു വിദ്യാർഥിയായിരിക്കെ ബൈക്കപകടത്തിൽ മരിച്ചതോടെയാണ് ഈ കുടുംബത്തെ ദുരന്തങ്ങൾ വേട്ടയാടാൻ തുടങ്ങുന്നത്. രണ്ടാമത്തെ മകൻ സാബിത്തും മൂത്ത മകൻ സ്വാലിഹും ഒരു വർഷത്തോളം വിദേശത്തായിരുന്നു. സാബിത്തിന് അൾസർ വന്നതോടെ രണ്ടു പേരും നാട്ടിലേക്ക് തിരിച്ചു. രണ്ടു മാസം മുമ്പ് സ്വാലിഹ് അമ്മാവെൻറ മകൾ ആത്തിഫയെ നിക്കാഹ് കഴിക്കുകയും ചെയ്തിരുന്നു.
പനിയെ തുടർന്ന് സാബിത്ത് കോഴിക്കോെട്ട ആശുപത്രിയിൽ മേയ് അഞ്ചിനാണ് മരിക്കുന്നത്. വിദഗ്ധ പരിശോധനകൾ നടത്താത്തതുകൊണ്ട് മാരകമായ നിപ വൈറസാണ് മരണകാരണമെന്ന് കണ്ടെത്തിയതുമില്ല. തുടർന്ന് മേയ് 18ന് സ്വാലിഹ് കോഴിക്കോെട്ട സ്വകാര്യ ആശുപത്രിയിൽ മരിച്ചതോടെയാണ് രോഗത്തിെൻറ തീവ്രത പുറംലോകമറിയുന്നത്. 19ന് മൂസയുടെ സഹോദരപത്നി മറിയവും മരണത്തിന് കീഴടങ്ങി. മകനും സഹോദരപത്നിയുമെല്ലാം മരിച്ചതറിയാതെ അതിഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ഐ.സി.യുവിൽ കഴിഞ്ഞ മൂസ വ്യാഴാഴ്ച രാവിലെയോടെ മൂന്ന് മക്കളുടെയും അടുത്തേക്ക് യാത്രയായി.
മൂസയും മക്കളും ഇഷ്ടപ്പെട്ട് വാങ്ങിയ വീട്ടിലേക്ക് താമസം മാറുംമുേമ്പ മൂവരും യാത്രയായത് ഈ ഉമ്മയുടെയും മകെൻറയും ദുഃഖം ഇരട്ടിപ്പിക്കുകയാണ്. ആദ്യകാലത്ത് മൗലവിയായും പിന്നീട് പള്ളിയിലെ കലക്ഷൻ ഏജൻറുമായും പ്രവർത്തിച്ച മൂസ വളരെ പ്രയാസം സഹിച്ചാണ് നാലു മക്കളെ വളർത്തിയത്. സ്വാലിഹ് മരിച്ചതു മുതൽ മൂസയും മരിച്ചെന്ന് സമൂഹമാധ്യമങ്ങളിലൂടെയും മറ്റും നിരന്തരം പ്രചരിച്ചിരുന്നത് ഈ കുടുംബത്തെ കുറച്ചൊന്നുമല്ല വേദനിപ്പിച്ചിരുന്നത്. സ്വാലിഹിെൻറ മരണശേഷം ആരോഗ്യവകുപ്പിെൻറ നിർദേശപ്രകാരം ഇവർ ബന്ധുവീട്ടിലേക്ക് താമസം മാറിയിട്ടുണ്ട്. അടിക്കടിയുണ്ടായ മരണങ്ങൾ സങ്കടക്കടലിലാക്കിയ ഈ ഉമ്മയെയും മകനെയും ആശ്വസിപ്പിക്കാൻ അധികമാരും എത്തിയിരുന്നില്ല. അയൽവാസികളിൽ പലരും വീെടാഴിഞ്ഞുപോവുകയും ചെയ്തിരുന്നു.
പുനർജന്മം പോലെ ആത്തിഫ വീട്ടിൽ തിരിച്ചെത്തി
പേരാമ്പ്ര: അസുഖം മാറി ആത്തിഫ വീട്ടിലേക്ക് തിരിച്ചു വന്നപ്പോൾ അവൾക്ക് രണ്ടാം ജന്മം കിട്ടിയതുപോലെയാണ് വീട്ടുകാർക്ക് തോന്നിയത്. കാരണം ഇത്തരത്തിലായിരുന്നു അവളുടെ അസുഖത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നത്. അപ്പോഴെല്ലാം വീട്ടുകാരും നാട്ടുകാരും അവളുടെ ജീവനു വേണ്ടി മനമുരുകി പ്രാർഥിക്കുകയായിരുന്നു.
ബുധനാഴ്ച രാത്രിയാണ് ആത്തിഫ എറണാകുളം അമൃത ആശുപത്രിയിൽനിന്ന് കുറ്റ്യാടി ഊരത്തെ വീട്ടിൽ തിരിച്ചെത്തിയത്. സൂപ്പിക്കടയിൽ മരിച്ച സ്വാലിഹ് നിക്കാഹ് കഴിച്ചത് ആത്തിഫയെ ആയിരുന്നു. സ്വാലിഹിെൻറ അമ്മാവെൻറ മകളാണ്. സാബിത്ത് മരിച്ച സമയത്തും സ്വാലിഹിന് രോഗം വന്നപ്പോളും ഇവർ സൂപ്പിക്കടയിൽ ആയിരുന്നു.
സ്വാലിഹിനെ നിപ വൈറസ് ബാധയേറ്റ് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ പനിയെ തുടർന്ന് ആത്തിഫയും ഇതേ ആശുപത്രിയിൽ ചികിത്സയിലായി. സ്വാലിഹിെൻറ ഉപ്പ മൂസയും മൂത്തമ്മ മറിയവും അവിടെ പ്രവേശിക്കപ്പെട്ടു. സ്വാലിഹും മറിയവും മരണത്തിന് കീഴടങ്ങുകയും മൂസ ഗുരുതരാവസ്ഥയിൽ തുടരുകയും ചെയ്തപ്പോൾ ബന്ധുക്കളുടെ നിർബന്ധത്തിന് വഴങ്ങി ആത്തിഫയെ എറണാകുളത്തേക്ക് മാറ്റുകയായിരുന്നു. തുടർന്ന് പരിശോധന ഫലം വന്നപ്പോൾ, ദുരന്തങ്ങൾ ഒന്നൊന്നായി പെയ്തുകൊണ്ടിരിക്കുന്ന കുടുംബത്തിന് ആശ്വാസമെന്നോണം നിപ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിക്കുകയായിരുന്നു. അസുഖം മാറിയെങ്കിലും പ്രിയതമൻ സ്വാലിഹും ബന്ധുക്കളും തന്നെ വിട്ടുപോയതിലുള്ള വിഷമത്തിൽ കഴിയുകയാണ് ഈ പെൺകുട്ടി.
വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും സ്വാലിഹും മരണത്തിന് കീഴടങ്ങി. ഇൗ മാസം 18ന് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലാണ് സ്വാലിഹ് മരിച്ചത്. ഇതേ രോഗം ബാധിച്ച് ഇതേ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പിതാവ് മൂസ പ്രതീക്ഷകളെല്ലാം അസ്ഥാനത്താക്കി വ്യാഴാഴ്ചയാണ് വിടചൊല്ലിയത്. മുത്തലിബിെൻറ മറ്റൊരു സഹോദരൻ മുഹമ്മദ് സലീമിെൻറ ജീവൻ നാലുവർഷം മുമ്പ് വാഹനാപകടം തട്ടിയെടുത്തിരുന്നു.
ഇതോടെ ഉപ്പയും മുന്ന് സഹോദരങ്ങളുമാണ് മുത്തലിബിന് നഷ്ടപ്പെട്ടത്. ഉപ്പയെ കണ്ടേ പറ്റൂ എന്ന മുത്തലിബിെൻറ വാശിക്കുമുന്നിൽ ഒരുനോക്കു കാണാൻ അനുവാദം നൽകുകയായിരുന്നു. കോഴിക്കോട് കണ്ണംപറമ്പ് ഖബർസ്ഥാനിൽ പിതാവ് മൂസയുടെ ഭൗതിക ശരീരം ഖബറിലേക്ക് വെക്കുന്നത് നിറകണ്ണുകളോടെയാണ് മുത്തലിബ് നോക്കിനിന്നത്. ‘‘എല്ലാം പടച്ചതമ്പുരാെൻറ പരീക്ഷണം’’ എന്നു മാത്രമായിരുന്നു പേരാമ്പ്ര ജബലുന്നൂർ കോളജിലെ വിദ്യാർഥികൂടിയായ ഇൗ 19കാരെൻറ പ്രതികരണം.ആരോഗ്യവകുപ്പിെൻറ കർശന നിർദേശമുള്ളതിനാൽ അടുത്ത ബന്ധുക്കളും മൂസയുടെ ഏറ്റവും പ്രിയപ്പെട്ടവരും മാത്രമാണ് ഖബറടക്കത്തിനെത്തിയത്.
പ്രിയപ്പെട്ടവനെ ഒരുനോക്കുകാണാനാവാതെ നെഞ്ചുനീറി മറിയം
പേരാമ്പ്ര: ഏറെക്കാലം ഒരുമിച്ചുജീവിച്ച പ്രിയ ഭർത്താവിനെ അവസാനമായി ഒരുനോക്കു കാണാനാവാതെ ഖബറടക്കിയതിെൻറ നോവിൽ വിലപിക്കുകയാണ് പന്തിരിക്കര സൂപ്പിക്കട വളച്ചുകെട്ടിയിൽ മൂസയുടെ സഹധർമിണി മറിയം. ആറ്റുനോറ്റുവളർത്തിയ രണ്ടു മക്കളുടെ ജീവൻ ദിവസങ്ങളുടെ വ്യത്യാസത്തിൽ പൊലിഞ്ഞതിെൻറ നൊമ്പരംപേറി നിൽക്കുമ്പോഴാണ് ഈ ഉമ്മയുടെ അവസാന പ്രതീക്ഷയും തകർത്തെറിഞ്ഞ് മൂസയുടെ മരണവാർത്തയും വന്നെത്തിയത്. ഇനിയിവർ ജീവിക്കുക ഇളയമകൻ മുത്തലിബിനു വേണ്ടിയായിരിക്കും. ആ ഉമ്മയും മകനും ഇനി പരസ്പരം തണലാവും.
ബേബി ആശുപത്രിയിൽ മരിച്ച് കോഴിക്കോട് കണ്ണംപറമ്പ് ഖബർസ്ഥാനിൽ അതിസുരക്ഷാ സംവിധാനങ്ങളോടെ മറവുചെയ്യേണ്ടിവന്നതിനാലാണ് മറിയത്തിന് മൂസയുടെ മൃതദേഹംപോലും കാണാനാവാതിരുന്നത്. മറിയത്തിെൻറ മൂന്നാമത്തെ മകൻ സാലിം 2013ൽ പ്ലസ് ടു വിദ്യാർഥിയായിരിക്കെ ബൈക്കപകടത്തിൽ മരിച്ചതോടെയാണ് ഈ കുടുംബത്തെ ദുരന്തങ്ങൾ വേട്ടയാടാൻ തുടങ്ങുന്നത്. രണ്ടാമത്തെ മകൻ സാബിത്തും മൂത്ത മകൻ സ്വാലിഹും ഒരു വർഷത്തോളം വിദേശത്തായിരുന്നു. സാബിത്തിന് അൾസർ വന്നതോടെ രണ്ടു പേരും നാട്ടിലേക്ക് തിരിച്ചു. രണ്ടു മാസം മുമ്പ് സ്വാലിഹ് അമ്മാവെൻറ മകൾ ആത്തിഫയെ നിക്കാഹ് കഴിക്കുകയും ചെയ്തിരുന്നു.
മൂസ
പനിയെ തുടർന്ന് സാബിത്ത് കോഴിക്കോെട്ട ആശുപത്രിയിൽ മേയ് അഞ്ചിനാണ് മരിക്കുന്നത്. വിദഗ്ധ പരിശോധനകൾ നടത്താത്തതുകൊണ്ട് മാരകമായ നിപ വൈറസാണ് മരണകാരണമെന്ന് കണ്ടെത്തിയതുമില്ല. തുടർന്ന് മേയ് 18ന് സ്വാലിഹ് കോഴിക്കോെട്ട സ്വകാര്യ ആശുപത്രിയിൽ മരിച്ചതോടെയാണ് രോഗത്തിെൻറ തീവ്രത പുറംലോകമറിയുന്നത്. 19ന് മൂസയുടെ സഹോദരപത്നി മറിയവും മരണത്തിന് കീഴടങ്ങി. മകനും സഹോദരപത്നിയുമെല്ലാം മരിച്ചതറിയാതെ അതിഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ഐ.സി.യുവിൽ കഴിഞ്ഞ മൂസ വ്യാഴാഴ്ച രാവിലെയോടെ മൂന്ന് മക്കളുടെയും അടുത്തേക്ക് യാത്രയായി.
മൂസയും മക്കളും ഇഷ്ടപ്പെട്ട് വാങ്ങിയ വീട്ടിലേക്ക് താമസം മാറുംമുേമ്പ മൂവരും യാത്രയായത് ഈ ഉമ്മയുടെയും മകെൻറയും ദുഃഖം ഇരട്ടിപ്പിക്കുകയാണ്. ആദ്യകാലത്ത് മൗലവിയായും പിന്നീട് പള്ളിയിലെ കലക്ഷൻ ഏജൻറുമായും പ്രവർത്തിച്ച മൂസ വളരെ പ്രയാസം സഹിച്ചാണ് നാലു മക്കളെ വളർത്തിയത്. സ്വാലിഹ് മരിച്ചതു മുതൽ മൂസയും മരിച്ചെന്ന് സമൂഹമാധ്യമങ്ങളിലൂടെയും മറ്റും നിരന്തരം പ്രചരിച്ചിരുന്നത് ഈ കുടുംബത്തെ കുറച്ചൊന്നുമല്ല വേദനിപ്പിച്ചിരുന്നത്. സ്വാലിഹിെൻറ മരണശേഷം ആരോഗ്യവകുപ്പിെൻറ നിർദേശപ്രകാരം ഇവർ ബന്ധുവീട്ടിലേക്ക് താമസം മാറിയിട്ടുണ്ട്. അടിക്കടിയുണ്ടായ മരണങ്ങൾ സങ്കടക്കടലിലാക്കിയ ഈ ഉമ്മയെയും മകനെയും ആശ്വസിപ്പിക്കാൻ അധികമാരും എത്തിയിരുന്നില്ല. അയൽവാസികളിൽ പലരും വീെടാഴിഞ്ഞുപോവുകയും ചെയ്തിരുന്നു.
നിപ വൈറസ് ബാധിച്ച് മരണമടഞ്ഞ പേരാമ്പ്ര പന്തിരിക്കര സൂപ്പിക്കട വളച്ച് കെട്ടിയിൽ മൂസയുടെ മൃതദേഹം മറവ് ചെയ്യാനായി കോഴിക്കോട് കണ്ണംപറമ്പ് ഖബർസ്ഥാനിൽ കൊണ്ട് വന്നപ്പോൾ
പുനർജന്മം പോലെ ആത്തിഫ വീട്ടിൽ തിരിച്ചെത്തി
പേരാമ്പ്ര: അസുഖം മാറി ആത്തിഫ വീട്ടിലേക്ക് തിരിച്ചു വന്നപ്പോൾ അവൾക്ക് രണ്ടാം ജന്മം കിട്ടിയതുപോലെയാണ് വീട്ടുകാർക്ക് തോന്നിയത്. കാരണം ഇത്തരത്തിലായിരുന്നു അവളുടെ അസുഖത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നത്. അപ്പോഴെല്ലാം വീട്ടുകാരും നാട്ടുകാരും അവളുടെ ജീവനു വേണ്ടി മനമുരുകി പ്രാർഥിക്കുകയായിരുന്നു.
ബുധനാഴ്ച രാത്രിയാണ് ആത്തിഫ എറണാകുളം അമൃത ആശുപത്രിയിൽനിന്ന് കുറ്റ്യാടി ഊരത്തെ വീട്ടിൽ തിരിച്ചെത്തിയത്. സൂപ്പിക്കടയിൽ മരിച്ച സ്വാലിഹ് നിക്കാഹ് കഴിച്ചത് ആത്തിഫയെ ആയിരുന്നു. സ്വാലിഹിെൻറ അമ്മാവെൻറ മകളാണ്. സാബിത്ത് മരിച്ച സമയത്തും സ്വാലിഹിന് രോഗം വന്നപ്പോളും ഇവർ സൂപ്പിക്കടയിൽ ആയിരുന്നു.
സ്വാലിഹിനെ നിപ വൈറസ് ബാധയേറ്റ് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ പനിയെ തുടർന്ന് ആത്തിഫയും ഇതേ ആശുപത്രിയിൽ ചികിത്സയിലായി. സ്വാലിഹിെൻറ ഉപ്പ മൂസയും മൂത്തമ്മ മറിയവും അവിടെ പ്രവേശിക്കപ്പെട്ടു. സ്വാലിഹും മറിയവും മരണത്തിന് കീഴടങ്ങുകയും മൂസ ഗുരുതരാവസ്ഥയിൽ തുടരുകയും ചെയ്തപ്പോൾ ബന്ധുക്കളുടെ നിർബന്ധത്തിന് വഴങ്ങി ആത്തിഫയെ എറണാകുളത്തേക്ക് മാറ്റുകയായിരുന്നു. തുടർന്ന് പരിശോധന ഫലം വന്നപ്പോൾ, ദുരന്തങ്ങൾ ഒന്നൊന്നായി പെയ്തുകൊണ്ടിരിക്കുന്ന കുടുംബത്തിന് ആശ്വാസമെന്നോണം നിപ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിക്കുകയായിരുന്നു. അസുഖം മാറിയെങ്കിലും പ്രിയതമൻ സ്വാലിഹും ബന്ധുക്കളും തന്നെ വിട്ടുപോയതിലുള്ള വിഷമത്തിൽ കഴിയുകയാണ് ഈ പെൺകുട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story