Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭീതിയുടെ ഇരുളകന്നു;...

ഭീതിയുടെ ഇരുളകന്നു; അതിജീവനത്തിന്‍റെ ചിറകിൽ ഇനി പുതുജീവിതം

text_fields
bookmark_border
Nipah
cancel
camera_alt???? ??????????? ???????????? ??????????? ??????????????????? ?????????????? ???????? ??????????? ??????????????? ?????????????????????????

കൊച്ചി: മിന്നിമറയുന്ന ഓർമകളുടെ 54 ദിനരാത്രങ്ങളോട് യാത്രപറഞ്ഞ് അവൻ പുറത്തിറങ്ങു മ്പോൾ ആശുപത്രി മുറ്റത്ത് അതിജീവനത്തിെൻറ പുതിയ പ്രഭാതമായിരുന്നു. ഐസൊലേഷൻ വാർഡി ൽ ജീവൻ പണയംവെച്ചും ഒപ്പംനിന്നവർ ഒരിക്കൽകൂടി കൈകോർത്തുപിടിച്ചു. നിങ്ങളാണ് യഥാർ ഥ ഹീറോകളെന്നും നാടൊന്നായി അഭിമാനിക്കുന്നുവെന്നുമുള്ള ആരോഗ്യമന്ത്രി കെ.കെ. ശൈലജയു ടെ വാക്കുകൾ സദസ്സിലെ ഡോക്ടർമാരും നഴ്സുമാരും ജീവനക്കാരും മറ്റ് ഉദ്യോഗസ്ഥരും ഹർഷാരവങ്ങളോടെ ഏറ്റുവാങ്ങി.

നിപ ബാധിച്ച് ചികിത്സയിലിരുന്ന പറവൂർ വടക്കേക്കര സ്വദേശി ഗോകുൽ കൃഷ്ണ എറണാകുളം ആസ്റ്റർ മെഡ്സിറ്റി ആശുപത്രിയിൽനിന്ന് രോഗവിമുക്തനായി പുറത്തിറങ്ങുന്ന ചടങ്ങായിരുന്നു വേദി. േമയ് 30നാണ് വിദ്യാർഥിയെ നിപ ലക്ഷണങ്ങളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Nipah-aster-mims

രോഗം സ്ഥിരീകരിച്ച ഡോ. ബോബി വർക്കി മാരാമറ്റത്തിെൻറ ആദ്യ ഫോൺകോൾ മുതലുള്ള കാര്യങ്ങൾ ഓരോരുത്തരും പങ്കുവെച്ചു. മുൻ കലക്ടർ കെ.മുഹമ്മദ് വൈ. സഫീറുല്ല, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, കളമശ്ശേരി മെഡിക്കൽ കോളജ് അധികൃതർ, ആസ്റ്റർ മെഡ്സിറ്റി മാനേജ്മെൻറ്, ജീവനക്കാർ തുടങ്ങി അതിജീവനത്തിെൻറ ഓരോ ഘട്ടത്തിലും പങ്കാളികളായവരെ മന്ത്രി അഭിനന്ദിച്ചു. ഒപ്പം ജില്ല നിപ വിമുക്തമായെന്ന പ്രഖ്യാപനവും.

ചികിത്സാരംഗത്ത് സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ കൈകോര്‍ത്തതി‍െൻറ വിജയമുഹൂര്‍ത്തമാണിതെന്ന് മന്ത്രി പറഞ്ഞു. രണ്ട് തവണയും നിപക്കെതിരെ സ്വകാര്യമേഖലയുമായി ചേർന്ന് സർക്കാർ ആവിഷ്കരിച്ച പ്രതിരോധം ഫലം കണ്ടു. വൈറസ് ബാധ സംശയിച്ച 338 പേരെ നിരീക്ഷിച്ചു. 17 പേരെ ഐെസാലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. 58 പേരുടെ സാമ്പിളുകൾ പരിശോധനക്ക് അയച്ചെന്നും മന്ത്രി പറഞ്ഞു.

നിപ സമഗ്ര മെഡിക്കൽ ബുള്ളറ്റിൻ ആസ്റ്റർ മെഡ്സിറ്റി ചെയർമാൻ ഡോ. ആസാദ് മൂപ്പന്‍ മന്ത്രിക്ക് നൽകി പ്രകാശനം ചെയ്തു. സംസ്ഥാനത്ത് സ്ഥാപിക്കുന്ന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് 50 ലക്ഷത്തിെൻറ ഉപകരണങ്ങൾ അദ്ദേഹം വാഗ്ദാനം ചെയ്തു. നിപ ബാധിതനെ പരിചരിച്ച ഡോക്ടർമാർ, നഴ്സുമാർ, ജീവനക്കാർ എന്നിവർക്ക് മന്ത്രി ഉപഹാരം കൈമാറി. തുടർന്ന് മന്ത്രി വിദ്യാർഥിയുമായി സംസാരിച്ചു. നിപയെ അതിജീവിച്ച ഗോകുൽകൃഷ്ണയെ കണ്ടപ്പോൾ ഏറെ സന്തോഷം തോന്നിയെന്ന് മന്ത്രി പിന്നീട് ഫേസ്ബുക്കിൽ കുറിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsaster mimsNipah Virus
News Summary - Nipah: Aster mims -Kerala News
Next Story