Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപറമ്പിക്കുളത്തും...

പറമ്പിക്കുളത്തും നെന്മാറ, നെല്ലിയാമ്പതി മേഖലയിലും വരയാടുകളുടെ സാന്നിധ്യം കണ്ടെത്തി

text_fields
bookmark_border
പറമ്പിക്കുളത്തും നെന്മാറ, നെല്ലിയാമ്പതി മേഖലയിലും വരയാടുകളുടെ സാന്നിധ്യം കണ്ടെത്തി
cancel

പറമ്പിക്കുളം: പറമ്പിക്കുളത്തും നെന്മാറ, നെല്ലിയാമ്പതി മേഖലയിലും നീലഗിരിതാർ എന്നറിയപ്പെടുന്ന വരയാടുകളുടെ സാന്നിധ്യം കണ്ടെത്തി. പറമ്പിക്കുളം കടുവ സങ്കേതം നെന്മാറ ഡിവിഷൻ, ചിമ്മണി വന്യജീവി സങ്കേതം, ചാലക്കുടി ഡിവിഷൻ, വകച്ചാൽ ഡിവിഷൻ, മലയാറ്റൂർ ഡിവിഷൻ, സൈലൻറ് വാലി നാഷനൽ പാർക്ക്, മണ്ണാർക്കാട് ഡിവിഷൻ, പാലക്കാട് ഡിവിഷൻ, നിലമ്പൂർ എന്നിവ ഉൾപ്പെടുന്ന 50 ബ്ലോക്കുകളിലായി നടത്തിയ പഠനത്തിലാണ് നീലഗിരിതാർ എന്നറിയപ്പെടുന്ന വരയാടുകളുടെ സാന്നിധ്യം കണ്ടെത്തിയത്. 150 കാമറ ട്രാപ്പുകളും 200ഓളം ഫീൽഡ് സ്റ്റാഫുകളും നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. 
ലോകത്ത് കാണപ്പെടുന്ന മൂന്ന് താർ ഇനങ്ങളിൽ ഏറ്റവും വലുതാണ് നീലഗിരിതാർ. വിദൂര പ്രദേശങ്ങളാണ് ഇവയുടെ ആവാസ വ്യവസ്ഥ. വംശനാശഭീഷണി നേരിടുന്ന ഇവയുടെ സംരക്ഷണ ഭാഗമായാണ് പറമ്പികുളം ടൈഗർ റിസർവ് സൈലൻറ് വാലി നാഷനൽ പാർക്കുമായി സഹകരിച്ച് പഠനം നടത്തിയത്. രാജ്യത്ത് ആദ്യമായാണ് നീലഗിരിതാർ സാന്നിധ്യം തിരിച്ചറിയാൻ വനംവകുപ്പ് കാമറ ട്രാപ്പുകൾ ഉപയോഗിച്ചത്. ആകെ 60,000 ചിത്രങ്ങളാണ് ശേഖരിച്ചത്. അതിൽ 82 നീലഗിരിതാ‌റുകൾ‌ കണ്ടെത്തി.

നെന്മാറ ഡിവിഷനിലെ കുരിശുമലയിലും മണ്ണാർക്കാട് ഡിവിഷനിലെ മകൽമുടിയിലും നീലഗിരിതാറുകളെ കണ്ടെത്തി. ചാലക്കുടി ഡിവിഷനിൽനിന്നും മലയാറ്റൂർ ഡിവിഷനിൽനിന്നും ആദ്യമായി നീലഗിരിതാറിെൻറ സാന്നിധ്യം കണ്ടെത്തി. പറമ്പിക്കുളം ടൈഗർ റിസർവ് ഫീൽഡ് ഡയറക്ടർ ബി.എൻ. അഞ്ജൻ കുമാർ, െഡപ്യൂട്ടി ഡയറക്ടർ വൈശാഖ് ശശികുമാർ, വൻലാൽഗട്ട പഞ്ച്ലു എന്നിവരുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്.

കഴിഞ്ഞ 21ന് തിരുവനന്തപുരത്ത് വനം മന്ത്രി രാജു പഠന റിപ്പോർട്ട് പ്രകാശനം ചെയ്തു. ഇരവിക്കുളത്ത് വരയാടുകളെ സംരക്ഷിക്കുന്നതുപോലെ സൈലൻറ് വാലിയിലും പറമ്പിക്കുളത്തും വരയാടുകളെ സംരക്ഷിക്കാൻ പദ്ധതികൾ വേണമെന്ന് പഠന സംഘം സർക്കാറിനോട് ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsnilgiri thar
News Summary - nilgiri thar found in parambikulam and nenmara, nelliyampathi
Next Story