വനംവകുപ്പ് സ്ഥാപിച്ച കാമറകൾ വ്യാപകമായി മോഷണം പോയി
text_fieldsചെറുതോണി: വനത്തിൽ വനംവകുപ്പ് സ്ഥാപിച്ചിരുന്ന 11 കാമറ മോഷണം പോയി. കഴിഞ്ഞ ഒരുമാസത്തിനുള്ളിലാണ് കാമറകൾ മോഷണം പോയത്. ഒാരോന്നിനും 25,000 മുതൽ അരലക്ഷം രൂപ വരെ വില വരും.മോഷണം സംബന്ധിച്ച് വനംവകുപ്പ് കേസെടുത്തതിന് പുറെമ വനംവകുപ്പിെൻറ പരാതിയിൽ പൊലീസും കേസെടുത്തിട്ടുണ്ട്. മോഷണത്തിന് പിന്നിൽ നായാട്ടുകാരാണെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ, വനംവകുപ്പിലെ ചിലരുടെ മൗനാനുവാദം ഇതിന് പിന്നിലുണ്ടാകുമെന്നാണ് പൊലീസിെൻറ സംശയം. കൃത്യമായ വിവരങ്ങൾ അറിയാവുന്നവർക്ക് മാത്രമേ കൂട്ടത്തോടെ കാമറ കടത്തിക്കൊണ്ട് പോകാൻ കഴിയൂ. പൊലീസിൽ പേരിന് മാത്രം കേസ് കൊടുത്ത ശേഷം തുടർന്ന് അന്വേഷണത്തിൽ ഇവർ സഹകരിക്കാത്തതും പൊലീസിനെ കുഴക്കുന്നുണ്ട്.
വനംവകുപ്പിെൻറ തൊടുപുഴ ഡിവിഷനിൽപെട്ട വേളൂർ റേഞ്ചിലെ വെൺമണിക്ക് സമീപം പാലപ്ലാവ് വനത്തിൽനിന്ന് കാമറ മോഷ്ടിച്ചതാണ് ഒടുവിലത്തെ സംഭവം. നഗരംപാറ റേഞ്ചിലെ കുളമാവ് വലിയമാവ് വനം, മറയൂർ റേഞ്ചിലെ ആനമുടി ഷോല പാർക്ക് എന്നിവിടങ്ങളിൽനിന്നാണ് കാമറകൾ മോഷണം പോയത്. 11 കാമറ മോഷണം പോയെങ്കിലും ഇതുസംബന്ധിച്ച് നാല് കേസ് മാത്രമാണ് പൊലീസിന് ലഭിച്ചത്.
കടുവകളുടെ കണക്കെടുപ്പിനായി വനംവകുപ്പ് സ്ഥാപിച്ചതാണ് കഞ്ഞിക്കുഴി പഞ്ചായത്തിലെ പാലപ്ലാവിൽ കാമറ. സാധാരണ എതിർവശങ്ങളിലായി രണ്ട് കാമറകൾ സ്ഥാപിക്കാറുണ്ടെങ്കിലും മോഷണം പോയ സ്ഥലത്തെല്ലാം ഒാരോ കാമറകൾ മാത്രമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ 27ന് രാത്രിയാണ് വെൺമണി പാലപ്ലാവ് വനത്തിൽനിന്ന് കാമറ മോഷ്ടിച്ചത്. ഇതിന് മുമ്പ് കാമറ മോഷണം പോയത് സംബന്ധിച്ച് രണ്ട് കേസ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.