Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോഴിക്കോട് ...

കോഴിക്കോട് മാവോവാദി കേസ് എൻ.ഐ.എ ഏറ്റെടുത്തു

text_fields
bookmark_border
allen-and-twaha
cancel

കൊച്ചി: കോഴിക്കോട് പന്തീരാങ്കാവിൽ മാവോവാദി ബന്ധം ആരോപിച്ച് രജിസ്റ്റർ ചെയ്ത കേസ് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ഏറ്റെടുത്തു. നിയമവിദ്യാർഥി കോഴിക്കോട് തിരുവണ്ണൂർ പാലാട്ട്നഗർ മണിപ്പൂരി വീട്ടിൽ അലൻ ഷുഹൈബ് (20), ജേണലിസം വിദ്യാർഥി ഒളവണ്ണ മൂർക്കനാട് പാനങ്ങാട്ടുപറമ്പ് കോട്ടുമ്മൽ വീട്ടിൽ താഹ ഫസൽ (24) എന്നിവരുൾപ്പെട്ട കേസാണ് ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തത്.

നിരോധിത സംഘടനയുമായി ബന്ധപ്പെട്ട കേസായതിനാൽ ദേശീയ അന്വേഷണ ഏജൻസിയുടെ പരിധിയിൽ വരുന്നതിനാലാണിത്. ഇരുവർക്കുമെതിരെ പന്തീരാങ്കാവ് പൊലീസ് എടുത്ത കേസ് റീ രജിസ്റ്റർ ചെയ്താണ് അന്വേഷണം തുടങ്ങിയത്.

മാവോവാദി ബന്ധവും ലഘുലേഖകൾ കൈവശംവെച്ചെന്നും ആരോപിച്ചാണ് സി.പി.എം പ്രവർത്തകരായിരുന്ന ഇരുവർക്കുമെതിരെ ആദ്യം കേസെടുത്തത്. യു.എ.പി.എ 20, 32, 39 വകുപ്പുകൾ പ്രകാരമായിരുന്നു കേസ്. ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന് ഇവർ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmaoist caseThaha FasalAllen shuhaib
News Summary - nia will probe kozhikode maoist case
Next Story