തെളിവുറപ്പിക്കാൻ നെട്ടോട്ടം
text_fieldsതിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരുമായി എൻ.ഐ.എ സംഘം തിരുവനന്തപുരത്ത് വിവിധയിടങ്ങളിൽ തെളിവെടുപ്പ് നടത്തി. ഗൂഢാലോചന നടന്നെന്ന് സംശയിക്കുന്ന ഐ.എ.എസുകാരനായ എം. ശിവശങ്കർ, സ്വപ്നയുടെ ഭർത്താവ് ജയശങ്കർ എന്നിവരുടെ പേരിൽ മുറികളുണ്ടായിരുന്ന സെക്രട്ടേറിയറ്റിന് സമീപത്തെ ഫ്ലാറ്റ്, സ്വപ്ന വാടകക്ക് താമസിച്ചിരുന്ന പി.ടി.പി നഗറിന് സമീപത്തെ വീട്, ഒളിവിൽപോയ അമ്പലംമുക്കിലെ ഫ്ലാറ്റ്, സന്ദീപിെൻറ അരുവിക്കര ഇരുമ്പയിലെ വീട്, വ്യാജരേഖകൾ തയാറാക്കിയെന്ന് സംശയിക്കുന്ന സ്റ്റുഡിയോ, ബ്യൂട്ടി പാർലർ എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടന്നത്. രാവിലെ ആറരയോടെ കൊച്ചിയിൽനിന്ന് പുറപ്പെട്ട സംഘം രാവിലെ 11 ഒാടെയാണ് തിരുവനന്തപുരം നഗരത്തിലെത്തിയത്. രഹസ്യസ്വഭാവത്തോടെയായിരുന്നു എൻ.ഐ.എയുടെ ഓരോ നീക്കവും. രാത്രി ഏഴരയോടെ പ്രതികളുമായി സംഘം തലസ്ഥാനത്തുനിന്ന് മടങ്ങി. അതിനിടെ സന്ദീപ് നായരുടെ സ്ഥാപനത്തിലും ഫ്ലാറ്റിലും കസ്റ്റംസ് ഉദ്യോഗസ്ഥരും പരിശോധന നടത്തി.
സെക്രട്ടേറിയറ്റിന് സമീപത്തെ ഫ്ലാറ്റിൽ
ഉച്ചക്ക് 12ഒാടെയാണ് സ്വപ്നയും സന്ദീപുമായി എൻ.ഐ.എ സംഘം സെക്രേട്ടറിയറ്റിന് സമീപത്തെ ഹെദർ ഫ്ലാറ്റിന് സമീപമെത്തിയത്. എന്നാൽ, പ്രതികളെ വാഹനത്തിൽതന്നെ ഇരുത്തിയശേഷം ഉദ്യോഗസ്ഥർ പുറത്തിറങ്ങി ഫ്ലാറ്റിലെത്തി തെളിവെടുപ്പ് നടത്തി. ഫ്ലാറ്റിനുള്ളിൽ പത്ത് മിനിറ്റോളം ഉദ്യോഗസ്ഥർ ചെലവഴിച്ചു. തുടർന്ന് വാഹനം ആൽത്തറ ജങ്ഷനിലേക്ക് പോയി. അവിടെനിന്ന് സംഘം രണ്ടായി തിരിഞ്ഞു. ഇതിനുമുമ്പ് കേശവദാസപുരം ഉൾപ്പെടെ ചിലയിടങ്ങളിൽ തെളിവെടുപ്പ് നടന്നതായാണ് വിവരം.
പി.ടി.പി നഗറിലെ വീട്ടിൽ
സ്വപ്നയെ സംഘം അവിടെനിന്ന് പി.ടി.പി നഗറിൽ അവർ വാടകക്ക് താമസിച്ചിരുന്ന വീട്ടിലേക്ക് തെളിവെടുപ്പിന് കൊണ്ടുവന്നു. മുടവൻമുകളിലെ ഫ്ലാറ്റിൽനിന്ന് സ്വപ്നയും കുടുംബവും താമസം മാറിയത് പി.ടി.പി നഗറിന് സമീപമുള്ള ഈ വീട്ടിലായിരുന്നു. പ്രതികൾ ഇവിടെ ഒത്തുചേർന്നിരുന്നെന്ന വിവരത്തിെൻറ അടിസ്ഥാനത്തിലായിരുന്നു അവിടെ തെളിവെടുപ്പ്. അവിടെ കുറച്ചുനേരം തെളിവെടുത്തശേഷം വാഹനം അമ്പലംമുക്കിലെ ഫ്ലാറ്റിലേക്ക് പോയി.
അരുവിക്കരയിലെ സന്ദീപിെൻറ വീട്ടിൽ
സ്വപ്നയുമായുള്ള തെളിവെടുപ്പ് പുരോഗമിക്കുന്ന സന്ദർഭത്തിൽതന്നെ സന്ദീപ് നായരുമായി മറ്റൊരു സംഘം അയാളുടെ അരുവിക്കര ഇരുമ്പയിലെ വീട്ടിലെത്തി. കടത്തിക്കൊണ്ടുവരുന്ന സ്വർണം ഇവിടെെവച്ചാണ് ബാഗേജ് അഴിച്ച് മറ്റ് ബാഗുകളിലേക്ക് മാറ്റുന്നതെന്നാണ് പ്രതികൾ അന്വേഷണസംഘത്തിന് മൊഴി നൽകിയത്. അതിെൻറ അടിസ്ഥാനത്തിൽ ഈ വീട്ടിൽനിന്ന് നേരത്തേ ബാഗുകളും കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. അക്കാര്യങ്ങൾ സ്ഥിരീകരിക്കാനുള്ള തെളിവെടുപ്പാണ് നടത്തിയത്. സന്ദീപിന് കുടുംബാംഗങ്ങളുമായി സംസാരിക്കാനും അവസരം നൽകി. പത്ത് മിനിറ്റോളം ഇവിടെ തെളിവെടുപ്പ് നടന്നു.
അമ്പലംമുക്കിലെ ഫ്ലാറ്റിൽ
പി.ടി.പി നഗറിൽനിന്ന് സ്വപ്നയുമായി എൻ.ഐ.എ സംഘം നേരെ എത്തിയത് മൂന്നുമാസമായി അവർ താമസിച്ച അമ്പലംമുക്കിലെ ഫ്ലാറ്റിലായിരുന്നു. സ്വപ്ന എത്തുന്നതറിഞ്ഞ് മാധ്യമപ്രവർത്തകരും നാട്ടുകാരും ഉൾപ്പെടെ നിരവധി പേർ ഇവിടെ തടിച്ചുകൂടിയിരുന്നു. സ്ഥലത്തെത്തിയ സംഘം കേരള പൊലീസിെൻറ സഹായത്തോടെ ആളുകളെ നിയന്ത്രിച്ചാണ് സ്വപ്നയെ വാഹനത്തിൽനിന്ന് പുറത്തിറക്കിയത്. മറ്റെല്ലാവരെയും നിയന്ത്രിച്ചശേഷം സ്വപ്നയുമായി ഉദ്യോഗസ്ഥർ മാത്രമാണ് ഫ്ലാറ്റിെൻറ ഏഴാം നിലയിലേക്ക് പോയത്. പത്ത് മിനിറ്റോളം അവിടെ തെളിവെടുപ്പ് നടത്തിയ സംഘം പുറപ്പെട്ടു.
പൊലീസ് ക്ലബിലേക്ക്
ഉച്ചക്ക് രണ്ടേകാലോടെ സന്ദീപ് നായർ, സ്വപ്ന എന്നിവരുമായി എൻ.ഐ.എ വാഹനങ്ങൾ പേരൂർക്കട എസ്.എ.പി ക്യാമ്പിന് സമീപത്തെ ഐ.പി.എസ് ഉദ്യോഗസ്ഥർക്കായുള്ള പൊലീസ് ക്ലബിലേക്കെത്തി. പൊലീസിെൻറ അകമ്പടിയോടെയാണ് വാഹനങ്ങളെത്തിയത്. അവിടെ ഉച്ചഭക്ഷണവും വിശ്രമവും നടന്നു. ഇവിടെയായിരുന്നു എൻ.ഐ.എക്ക് താൽക്കാലിക ക്യാമ്പ് ഹൗസ് ഒരുക്കിയിരുന്നത്. സ്വപ്നയെ അവിടെയാക്കി സന്ദീപുമായുള്ള സംഘം മൂേന്നാടെ പുറത്തേക്ക്.
ബ്യൂട്ടി പാർലർ, സ്റ്റുഡിയോ
സന്ദീപുമായി സംഘമെത്തിയത് കുറവൻകോണത്തെ ബ്യൂട്ടി പാർലറിലും സ്റ്റുഡിയോയിലുമായിരുന്നു. അടുത്തിടെ സന്ദീപ് ആരംഭിച്ച ബ്യൂട്ടി പാർലറായിരുന്നു ഇതെന്നാണ് വിവരം. ഇതിനടുത്തുള്ള ഒരു സ്റ്റുഡിയോയിലും പരിശോധന നടത്തി. ഇവിടെയാണ് സ്വർണക്കടത്തുമായി ബന്ധപ്പെട്ട ചില രേഖകൾ വ്യാജമായി നിർമിച്ചതെന്നാണ് വിവരം. അവിടെനിന്ന് വീണ്ടും പേരൂർക്കടയിലെ പൊലീസ് ക്ലബിലെത്തിച്ചു. തുടർന്ന് ഇരുവരെയും ഇവിടെ ചോദ്യം ചെയ്തു. രാത്രി ഏഴരയോടെ പ്രതികളുമായി എൻ.ഐ.എ സംഘം ഇവിടെനിന്ന് കൊച്ചിക്ക് മടങ്ങി.
കസ്റ്റംസുമെത്തി
സന്ദീപ് നായർ ആൾമാറാട്ടം നടത്തി വാടകക്കെടുത്ത കരകുളം കെൽട്രോൺ ജങ്ഷനിലെ മിർ ഫ്ലാറ്റിലും നെടുമങ്ങാട് പത്താംകല്ലിലുള്ള കാർബൺ ഡോക്ടർ എന്ന സ്ഥാപനത്തിലും കസ്റ്റംസ് ഉദ്യോഗസ്ഥർ തെളിവെടുപ്പ് നടത്തി. കള്ളക്കടത്തുവഴി ലഭിച്ച പണം പ്രതികൾ സന്ദീപിെൻറ നേതൃത്വത്തിലെ കാർബൺ ഡോക്ടർ എന്ന വർക്ഷോപ്പിൽ നിക്ഷേപിച്ചതായ വിവരമുണ്ടായിരുന്നു. അതുസംബന്ധിച്ചാണ് സ്ഥാപനത്തിൽ പരിശോധന നടത്തിയത്.
ആൻറി പൈറസി ഉദ്യോഗസ്ഥൻ എന്ന വ്യാജേനയാണ് സന്ദീപ് കരകുളത്തെ ഫ്ലാറ്റ് വാടകക്കെടുത്തിരുന്നത്. എന്നാൽ, സ്വർണക്കടത്ത് വിവാദത്തെതുടർന്ന് താക്കോൽ ഉടമക്ക് കൈമാറാതെയാണ് സന്ദീപ് മുങ്ങിയത്. ഇതു സംബന്ധിച്ച് പൊലീസിൽ പരാതിയും നിലവിലുണ്ട്. താക്കോലില്ലാത്തതിനാൽ നെടുമങ്ങാട് തഹസിൽദാറെ സ്ഥലത്തെത്തിച്ച് അദ്ദേഹത്തിെൻറ സാന്നിധ്യത്തിൽ വാതിൽ പൊളിച്ച് അകത്തുകയറിയായിരുന്നു പരിശോധന. സന്ദീപിെൻറ ഭാര്യയെയും ഇവിടേക്ക് വിളിച്ചുവരുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.