Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദേശീയപാത വികസനം: വിവാദ...

ദേശീയപാത വികസനം: വിവാദ കേന്ദ്ര വിജ്ഞാപനം റദ്ദാക്കി

text_fields
bookmark_border
Nitin Gadkari
cancel

ന്യൂഡൽഹി: കേരളത്തിലെ ദേശീയപാത വികസനത്തിന് തടസ്സമുണ്ടാക്കുന്ന വിവാദ തീരുമാനം കേന്ദ്രം റദ്ദാക്കി. ദേശീയപാത വികസന മുൻഗണന പട്ടികയിൽനിന്ന് കേരളത്തെ ഒഴിവാക് കിയ വിജ്ഞാപനം റദ്ദാക്കിയെന്നും ഔദ്യോഗികമായി ഇക്കാര്യത്തിൽ ഉടൻ വ്യക്തത വരുത്ത ുമെന്നും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി വാർത്തസമ്മേളനത്തിൽ അറിയിച്ചു.

കേന്ദ്രസഹമന്ത്രി അൽഫോൺസ് കണ്ണന്താനം അയച്ച കത്തിെൻറ അടിസ്ഥാനത്തിലാണ് നടപടി യെന്ന് നിതിൻ ഗഡ്കരി പറഞ്ഞു. കേരളത്തോടു വിവേചനം കാട്ടിയിട്ടില്ലെന്നും കേരളത്തിന ു മുമ്പുണ്ടായിരുന്ന പരിഗണന തുടരുമെന്നും അദ്ദേഹം തുടർന്നു. നേരത്തെ പദ്ധതിയിട്ടതു പോലെ തന്നെ കേരളത്തില്‍ ദേശീയപാതക്ക് സ്ഥലമെടുക്കാമെന്ന് നിതിന്‍ ഗഡ്കരി വ്യക്തമാക്കി. കേരളത്തിലെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഗഡ്കരി ഇത്തരമൊരു ഉറപ്പുനൽകിയ കാര്യം അറിയിക്കാൻ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനവും ബി.ജെ.പി അധ്യക്ഷൻ ശ്രീധരൻ പിള്ളയും ഡൽഹിയിൽ വേറെയും രണ്ട് വാർത്തസമ്മേളനങ്ങൾ വിളിച്ചുചേർത്തു.

കേന്ദ്ര ഉത്തരവ് കേരളത്തിൽ വൻ വിവാദമായതോടെ പ്രതിരോധത്തിലായ കേരളത്തിലെ ബി.ജെ.പി നേതാക്കൾ നിതിൻ ഗഡ്കരിക്കു മേൽ സമ്മർദം െചലുത്താൻ നിർബന്ധിതമാകുകയായിരുന്നു.

കേരളം ആരോപിക്കുന്നതുപോലെ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനമായതുകൊണ്ടല്ല മുന്‍ഗണനാ പട്ടികയില്‍ മാറ്റംവരുത്തിയതെന്നും ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ ശ്രീധരൻ പിള്ളയുടെ കത്തിന് ഇതുമായി ഒരു ബന്ധവുമില്ലെന്നും കണ്ണന്താനം വാർത്തസേമ്മളനത്തിൽ പറഞ്ഞു. പദ്ധതിക്ക് 3,85,000 കോടി രൂപയാണ് ധനമന്ത്രാലയം മൊത്തത്തില്‍ അനുവദിച്ചിരുന്നത്. എല്ലാ സംസ്ഥാനങ്ങള്‍ക്കുമായി തുക വീതിച്ചതുകൊണ്ടാണ് മുന്‍ഗണന പട്ടികയില്‍ മാറ്റംവരുത്താന്‍ നിർദേശം നല്‍കിയത്.

തുടര്‍ന്ന് ഇതുസംബന്ധിച്ച് താന്‍ ഗഡ്കരിക്ക് കഴിഞ്ഞ ദിവസം കത്തുകൊടുത്തുവെന്നും വ്യാഴാഴ്ച രാവിലെ നേരിട്ട് കണ്ട് വിഷയം അവതരിപ്പിച്ചുവെന്നും കണ്ണന്താനം പറഞ്ഞു. കേരളത്തിന് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കില്ലെന്ന് ഗഡ്കരി ഉറപ്പുനല്‍കിയെന്നും നേരത്തേ നിശ്ചയിച്ചപോലെ തന്നെ കേരളത്തില്‍ ദേശീയപാതക്ക് സ്ഥലമെടുക്കാന്‍ ഗഡ്ഗരി നിർദേശം നല്‍കിയെന്നും തെൻറ സാന്നിധ്യത്തില്‍തന്നെ മന്ത്രി ഗഡ്കരി ദേശീയ പാത അതോറിറ്റി സി.ഇ.ഒ.യോട് ഇക്കാര്യം സംസാരിച്ചെന്നും കണ്ണന്താനം പറഞ്ഞു.

ദേശീയപാത വികസനത്തിനു പരിഗണിക്കുന്ന സംസ്ഥാനങ്ങളുടെ രണ്ടാം പട്ടികയിലേക്കാണ് കേന്ദ്രം കേരളത്തെ മാറ്റിയിരുന്നത്. കേരളത്തിലെ എൻ.എച്ച് 66 നാലുവരി പാതയാക്കുന്ന പദ്ധതിയിൽ കാസർകോട് ഒഴികെയുള്ള ജില്ലകളിലെ ഭൂമി ഏറ്റെടുക്കലും വില നൽകലും നിർത്തിവെക്കാൻ ദേശീയപാത അതോറിറ്റി ഉത്തരവിടുകയും ചെയ്തു. കാസർകോട്ടെ തലപ്പാടി -ചെങ്ങള, ചെങ്ങള- നീലേശ്വരം പാതകൾ മാത്രമാണ് ഒന്നാം പട്ടികയിൽ ഇടം പിടിച്ചിരുന്നത്. ഇതു വഴി രണ്ടു വർഷത്തേക്ക് മറ്റിടങ്ങളിലെ ദേശീയപാത തുടർ നടപടികൾ നിലച്ച സ്ഥിതിയായിരുന്നു.

സ്ഥലമേറ്റെടുപ്പ് രണ്ടുവര്‍ഷം വൈകിയാല്‍ ഭൂമിവില ഉയരുമെന്നും സ്ഥലമെടുപ്പിന് നിയോഗിച്ച ഉദ്യോഗസ്ഥ സംവിധാനം ഒഴിവാക്കേണ്ടിവരുമെന്നും ഫലത്തില്‍ ദേശീയപാത വികസനം ഇല്ലാതാകുമെന്നും ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നു.

പദ്ധതി വേഗത്തിൽ മുന്നോട്ടു നീങ്ങുന്ന സമയത്താണ് സംസ്ഥാന സർക്കാറുമായി ചർച്ച നടത്താതെ നിർത്തിവെക്കാൻ നിർദേശിച്ചത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള കത്തയച്ചാണ് ദേശീയപാത വികസനം നിർത്തിവെപ്പിച്ചതെന്നും സി.പി.എം ആരോപിക്കുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് െഎസകും വിഷയം ഏറ്റെടുത്തതോടെ കേരളത്തിെല ബി.ജെ.പി നേതാക്കൾ പ്രതിരോധത്തിലാകുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national highwaykerala newsNitin Gadkarimalayalam news
News Summary - NH Development, Center Cancel the Order - Kerala News
Next Story