Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅമ്മക്കും മകൾക്കും...

അമ്മക്കും മകൾക്കും നാടിെൻറ വിട, കൂസലില്ലാതെ ചന്ദ്രൻ

text_fields
bookmark_border
suicide-23
cancel

നെയ്യാറ്റിൻകര: ലേഖക്കും മകൾ വൈഷ്ണവിക്കും നാടിെൻറ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. കഴിഞ്ഞദിവസമാണ് ഇരുവരെയും വീട്ടിലെ മുറിയിൽ തീകൊളുത്തി മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിെൻറ പ്രാഥമികനിഗമനം. കൂടുതൽ ശാസ്ത്രീയ പരിശോധനകൾ തുടരുകയാണ്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ലേഖയുടെയും മകൾ വൈഷ്ണവിയുടെയും മൃതദേഹങ്ങൾ ബുധനാഴ്ച ഉച്ചക്ക് രണ്ടോടെ വൻ ജനാവലിയുടെ സാന്നിധ്യത്തിലാണ് മലയിക്കടയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചത്.

അവസാനമായി ഭാര്യയെയും മകളെയും കാണാൻ ഭർത്താവ് ചന്ദ്രനെത്തിയത് കനത്ത പൊലീസ് സംരക്ഷണയിലാണ്. മൃതദേഹത്തിനരികിലെത്തിയിട്ടും ഒരിറ്റ് കണ്ണീർപോലും പൊഴിക്കാതെ കൂസലില്ലാതെ ചന്ദ്രൻ നിലകൊണ്ടു. ഭാവവ്യത്യാസമില്ലാതെ നിന്ന ചന്ദ്രനുനേരെ നാട്ടുകാരുടെ അസഭ്യവർഷവും കൂക്കുവിളിയുമുണ്ടായി. നാട്ടുകാരെ പൊലീസും നേതാക്കളുമിടപെട്ട് അനുനയിപ്പിച്ചു. ഒരു മിനിറ്റ് മാത്രമെ ഭാര്യയെയും മകളെയും കാണാൻ ചന്ദ്രനെ അനുവദിച്ചുള്ളൂ. സി.കെ. ഹരീന്ദ്രൻ എം.എൽ.എ, കർഷക കോൺഗ്രസ് ജില്ല പ്രസിഡൻറ് എം.എസ്. അനിൽ, അഡ്വ. മഞ്ചവിളാകം ജയകുമാർ, ബി.ജെ.പി പ്രവർത്തകരായ കരമന ജയൻ, മഞ്ചവിളാകം കാർത്തികേയൻ, കൊല്ലയിൽ അജിത്, നെടിയാംകോട് അജയകുമാർ തുടങ്ങി നിരവധി സാമൂഹിക രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകർ അന്ത്യോപചാരമർപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsNeyyattinkara Suicide
News Summary - Neyyittinkara suicide-Kerala news
Next Story