Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനെയ്യാറ്റിൻകര...

നെയ്യാറ്റിൻകര ഇരട്ട ആത്മഹത്യ: ഭർത്താവിനെതിരെ മൊഴി

text_fields
bookmark_border
neyyattinkara suicide
cancel

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര സ്വദേശികളായ ലേഖയും മകൾ വൈഷ്ണവിയും ആത്മഹത്യ ചെയ ്ത സംഭവത്തിൽ അറസ്റ്റിലായ ചന്ദ്രനെതിരെ നിർണായക മൊഴി. ഇരട്ട ആത്മഹത്യക്ക് കാരണക് കാരൻ ഭർത്താവ് ചന്ദ്രനെന്ന് മരിച്ച ലേഖ പറഞ്ഞതായി അയൽവാസി പൊലീസിന് മൊഴി നൽകി. പൊള ്ളലേറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ ആംബുലൻസിൽ െവച്ചാണ് ലേഖ ചന്ദ്രനെപ്പറ് റി പറഞ്ഞതത്രെ. അയൽവാസിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ആംബുലൻസ് ജീവനക്കാരുടെ മൊ ഴിയും അയൽവാസിയുടെ രഹസ്യമൊഴിയും രേഖപ്പെടുത്തും.

കേസിലെ പ്രതികളായ ഭർത്താവ് ച ന്ദ്രൻ, ഭർതൃമാതാവ് കൃഷ്ണമ്മ, അവരുടെ സഹോദരി ശാന്തമ്മ, ഭർത്താവ് കാശിനാഥൻ എന്നിവർക്കെതിരെ ഗാർഹികപീഡനനിരോധന നിയമപ്രകാരവും കേസെടുത്തു. ആദ്യം ആത്മഹത്യാപ്രേരണക്കുറ്റമാണ് പൊലീസ് ചുമത്തിയിരുന്നത്. വീട്ടിൽ നടത്തിയ കൂടുതൽ പരിശോധനയെ തുടർന്നാണ് ഗാർഹികപീഡനനിരോധന നിയമപ്രകാരമുള്ള കുറ്റവും ചുമത്തിയത്.

ഭർത്താവും ബന്ധുക്കളും ലേഖയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതിന് തെളിവു കിട്ടിയ സാഹചര്യത്തിലാണ് നടപടി. റിമാൻഡിൽ കഴിയുന്ന പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് തീരുമാനിച്ചു. ചന്ദ്രനെയും കാശിനാഥനെയും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് അപേക്ഷ നൽകും.

ബാങ്ക് നടപടിയും പരിശോധിക്കും
നെയ്യാറ്റിൻകര: മാതാവും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ ബാങ്കിെൻറ ജപ്തി ഭീഷണി ഉൾപ്പെടെ കാര്യങ്ങളും പൊലീസ് അന്വേഷിക്കുന്നു. ബാങ്ക്വായ്പയുടെ പേരിൽ വീട്ടിൽനിന്ന് ഇറങ്ങേണ്ടിവരുമെന്ന ഭയവും ആത്മഹത്യക്ക് കാരണമായെന്നാണ് ആത്മഹത്യക്കുറിപ്പിെൻറ അടിസ്ഥാനത്തിലുള്ള പൊലീസ് നിഗമനം.

കനറാ ബാങ്ക് ശാഖയിൽനിന്ന് എടുത്ത വായ്പ തിരിച്ചടക്കാത്തതിനെതുടർന്ന് ബാങ്കിൽനിന്ന് ജപ്തി ഭീഷണിയുണ്ടായിരുന്നു. അതിന് പിന്നാലെയായിരുന്നു ആത്മഹത്യ. വായ്പയുടെയും ജപ്തിനടപടികളുടെയും രേഖകളുമായി തിങ്കളാഴ്ച അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ ബിജു വി. നായർക്ക് മുന്നിൽ ഹാജരാകാൻ കനറാ ബാങ്ക് മാനേജർക്കും മൂന്ന് ജീവനക്കാർക്കും പൊലീസ് നോട്ടീസ് നൽകി.

മന്ത്രവാദത്തിന് തെളിവില്ല
നെയ്യാറ്റിൻകര: ഇരട്ട ആത്മഹത്യക്ക് മന്ത്രവാദവും കാരണമായെന്ന ആരോപണം തെളിയിക്കുന്ന തെളിവുകൾ ലഭിച്ചില്ലെന്ന് പൊലീസ്. വീട്ടിൽ മന്ത്രവാദവും പൂജയും പതിവായിരുന്നെന്നും ജപ്തിനോട്ടീസുകളും ലോട്ടറി ടിക്കറ്റുകളും വീടിന് സമീപത്തെ പൂജത്തറയിൽ െവക്കുമായിരുന്നെന്നും ലേഖയുടെ ആത്മഹത്യക്കുറിപ്പിൽ ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയും വീട്ടിൽ പൂജ നടന്നതായി തെളിവ് ലഭിച്ചിട്ടുണ്ട്. എന്നാൽ, മന്ത്രവാദം സംബന്ധിച്ച് തെളിവ് ലഭിച്ചിട്ടില്ല.

മന്ത്രവാദിയുടെ നിർദേശാനുസരണമാണ് ചന്ദ്രനും മാതാവും തന്നെ പീഡിപ്പിച്ചിരുന്നതെന്നും വീട്ടിൽനിന്ന് ഇറങ്ങിപ്പോകാൻ പറയുമായിരുന്നെന്നുമാണ് ലേഖ കുറിപ്പിൽ വ്യക്തമാക്കിയിരുന്നത്. ചില ദിവ്യന്മാരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsNeyyattinkara Twin SuicideTwin Suicide
News Summary - Neyyattinkara Twin Suicide -Kerala News
Next Story