Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയോഗ കേന്ദ്രത്തിൽ...

യോഗ കേന്ദ്രത്തിൽ നിർബന്ധിത ഗർഭപരിശോധന നടത്തിയതായി ഹൈകോടതിയിൽ മൊഴി

text_fields
bookmark_border
yOGA-Centre Thrippunithura
cancel

കൊച്ചി: തൃപ്പൂണിത്തുറയിലെ ശിവശക്തി യോഗ കേന്ദ്രത്തിൽ (ഘർവാപസി കേന്ദ്രം) പാർപ്പിച്ചിട്ടുള്ള പെൺകുട്ടികളെ മർദനത്തിനിരയാക്കിയതിന് പുറമെ നിർബന്ധിത ഗർഭപരിശോധനക്ക് വിേധയരാക്കിയിരുന്നെന്ന് ഹൈകോടതിയിൽ ഹേബിയസ് കോർപസ് ഹരജിയിൽ കക്ഷിയായ പെൺകുട്ടിയുടെ മൊഴി. കണ്ണൂർ മണ്ടൂർ സ്വദേശിനി ശ്രുതിയാണ് ഭർത്താവായ കണ്ണൂർ പരിയാരം സ്വദേശി നൽകിയ ഹേബിയസ് കോർപസ് ഹരജിയിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ കോടതി മുമ്പാകെ സമർപ്പിച്ചത്. യുവതിയുടെ മൊഴി കോടതി തന്നെ രേഖപ്പെടുത്തിയ ശേഷം ഇതിെൻറ അടിസ്ഥാനത്തിൽ അന്വേഷണം നടത്താനും എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കി റിപ്പോർട്ട് സമർപ്പിക്കാനും ഉത്തരവിട്ടു. 

ശ്രുതി തെൻറ ഭാര്യയാണെന്നും പയ്യന്നൂർ സി.െഎയുടെ സഹായത്തോടെ മാതാപിതാക്കൾ അന്യായ തടങ്കലിൽ വെച്ചിരിക്കുകയാണെന്നും ആരോപിച്ചാണ് കണ്ണൂർ പരിയാരം സ്വദേശി അനീസ് ഹമീദ് ഹേബിയസ് കോർപസ് ഹരജി നൽകിയത്. തന്നോെടാപ്പം പോകണമെന്ന് മജിസ്ടേറ്റ് കോടതിയിൽ അറിയച്ചതിനെ തുടർന്ന് സ്വന്തം ഇഷ്ടപ്രകാരം പോകാൻ കോടതി അനുവദിച്ചെങ്കിലും കോടതിക്ക് പുറത്തിറങ്ങിയപ്പോൾ സി.െഎയുടെ സഹായത്തോടെ മാതാപിതാക്കൾ തട്ടിയെടുക്കുകയായിരുന്നുവെന്നായിരുന്നു ആരോപണം. വീട്ടുകാർക്കൊപ്പം പോയ ഇൗ കാലയളവിൽ 2017 ജൂൺ 22 മുതൽ ഒാഗസ്റ്റ് 18 വരെ യോഗ സെൻററിലായിരിക്കെ അനുഭവിച്ച പീഢനങ്ങൾ വ്യാഴാഴ്ച രാവിലെ കോടതിയെ അറിയിക്കുകയായിരുന്നു. ഭീതി ജനകമായ കാര്യങ്ങളാണ് ശ്രുതി പറയുന്നതെന്ന് നിരീക്ഷിച്ച കോടതി കമീഷണർക്ക് മുന്നിലെത്തിച്ച് മൊഴി രേഖപ്പെടുത്തയ ശേഷം തിരിച്ചെത്തിക്കാൻ പൊലീസിന് നിർദേശം നൽകി. ആവശ്യമെങ്കിൽ എഫ്.െഎ.ആര്‍ റജിസ്റ്റര്‍ ചെയ്യണമെന്നും നിർദേശിച്ചു.

താൻ പറഞ്ഞതിെൻറ ഗൗരവത്തിൽ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്ന് യുവതി ഉച്ചക്ക് ശേഷം ഹാജരായേപ്പാൾ േകാടതിയെ അറിയിച്ചു. വനിതാ പൊലീസ് എസ്.െഎയാണ് മൊഴി രേഖപ്പെടുത്തിയിട്ടുള്ളതെന്നതും കോടതിയുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ഇൗ നടപടിയിൽ അതൃപ്തി രേഖപ്പെടുത്തിയ കോടതി സ്വേമധയാ യുവതിയുടെ മൊഴി രേഖപ്പെടുത്തുകയായിരുന്നു. മൊഴി ദുർബലപ്പെടുത്താൻ പൊലീസ് ശ്രമിച്ചതായി തോന്നുന്നുവെന്ന് കോടതി അഭിപ്രായപ്പെട്ടു. ഡയറക്ടർ ജനറൽ ഒാഫ് േപ്രാസിക്യൂഷൻ അടിയന്തിരമായി ഹാജരാകാനും നിർദേശിച്ചു. ഡി.ജി.പിക്ക് വേണ്ടി സീനിയർ ഗവ. പ്ലീഡർ കോടതിയിലെത്തി. 

തെൻറ ബന്ധം ഉപേക്ഷിക്കാൻ വേണ്ടി കടുത്ത മർദനമുറകൾ കേന്ദ്രത്തിൽ നടത്തിയിരുന്നതായി യുവതി മൊഴി നൽകി. മുഖത്തടിക്കൽ, വയറിൽ തൊഴിക്കൽ, കരച്ചിൽ ശബ്ദം പുറത്തുവരാതിരിക്കാൻ വായിൽ തുണി തിരുകൽ തുടങ്ങിയ പീഢനങ്ങൾ നേരിടേണ്ടി വന്നു. തന്നോടൊപ്പം 40 മുതൽ 60 വരെ വിദ്യാർഥിനികൾ വേറെയും അവിെടയുണ്ടായിരുന്നു. എല്ലാവർക്കും പട്ടാള ചിട്ടയോടെയുള്ള ദുരിത ജീവിതമായിരുന്നു. എല്ലാവരെയും നിർബന്ധിച്ച് ഗർഭപരിശോധനക്ക് വിധേയരാക്കി. പുലർച്ചെ നാലു മണിക്ക് മുഖത്ത് വെള്ളം തളിച്ച് എഴുന്നേൽപ്പിച്ച ശേഷം യോഗ, സത്സംഗം, ദിനജപം തുടങ്ങിയവ നടക്കും.  രാവിലെ പത്ത് മുതൽ വൈകുന്നേരം വരെ നിർബന്ധിത പഠന ക്ലാസുകൾ നടക്കുമെന്നും യുവതിയുടെ മൊഴിയിൽ പറയുന്നു. ഹോസ്റ്റലില്‍ ശ്രുതിയുടെ കൂടെ താമസിച്ച മാതാവിെൻറ മൊഴി പൊലീസിന് രേഖപ്പെടുത്താമെന്നും കോടതി വ്യക്തമാക്കി.

സംഭവം ‘ലൗ ജിഹാദാ’ണെന്നും പെൺകുട്ടിയെ സിറിയയിലേക്ക് കടത്താൻ  സാധ്യതയുണ്ടെന്നും യോഗ സെൻററിന് വേണ്ടി ഹാജരായ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയെങ്കിലും മതത്തിെൻറ നിറം ഇത്തരം കേസുകളിൽ കൊണ്ടുവരരുതെന്ന് കോടതി അഭിപ്രായപ്പെട്ടു. ഏത് മതത്തിെൻറ പേരിലായാലും സംഭവം നിസാരമാക്കിയെടുക്കരുതെന്ന് കോടതി ഡി.ജി.പിക്ക് വേണ്ടി ഹാജരായ സർക്കാർ അഭിഭാഷകനോട് നിർദേശിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtkerala newscourt ordermalayalam newsYoga Centre
News Summary - New Reveals Thripunithura Yoga Center-Kerala News
Next Story