Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹൈകോടതിയിേലക്ക് നാല്...

ഹൈകോടതിയിേലക്ക് നാല് പുതിയ ജഡ്‌ജിമാർ

text_fields
bookmark_border
ഹൈകോടതിയിേലക്ക് നാല് പുതിയ ജഡ്‌ജിമാർ
cancel
camera_alt

മുരളി പുരുഷോത്തമൻ, ഡോ. കൗസർ എടപ്പകത്ത്, എ.എ. സിയാദ് റഹ്മാൻ, കരുണാകര ബാബു 

കൊച്ചി: കേരള ഹൈകോടതി ജഡ്‌ജിമാരുടെ നിയമനം അംഗീകരിച്ച് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. ഹൈകോടതി അഭിഭാഷകരായ മുരളി പുരുഷോത്തമന്‍, എ.എ. സിയാദ് റഹ്മാന്‍, തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ല ജഡ്ജി കരുണാകര ബാബു, എറണാകുളം പ്രിൻസിപ്പൽ ജഡ്ജി ഡോ. കൗസർ എടപ്പകത്ത് എന്നിവരെയാണ് അഡീ. ജഡ്ജിമാരായി നിയമിച്ചത്. 2020 നവംബറിലാണ് ഹൈകോടതി ജഡ്‌ജിമാരായി ഇവരെ നിയമിക്കാൻ സുപ്രീംകോടതി കൊളീജിയം ശിപാർശ ചെയ്തത്. ഇതോടെ കേരള ഹൈകോടതിയിലെ ജഡ്ജിമാരുടെ എണ്ണം 40 ആയി.

ആലുവ സ്വദേശിയായ മുരളി പുരുഷോത്തമൻ പരേതനായ പി.എൻ. പുരുേഷാത്തമെൻറയും സരസ്വതിയുെടയും മകനാണ്. എറണാകുളം ലോ കോളജിൽനിന്ന് നിയമ ബിരുദം നേടിയശേഷം സീനിയർ അഭിഭാഷകൻ നന്ദകുമാര മേനോെൻറ ജൂനിയറായി പ്രാക്ടീസ് തുടങ്ങി. 2000ൽ സ്വതന്ത്ര അഭിഭാഷകനായി. കേന്ദ്ര, സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷെൻറയടക്കം ഒട്ടേറെ സ്ഥാപനങ്ങളുടെ സ്റ്റാൻഡിങ് കോൺസലാണ്. അഡ്വ. വി.എൻ. അച്യുതക്കുറുപ്പിെൻറ മകളും അഭിഭാഷകയുമായ ലീനയാണ് ഭാര്യ. മകൻ ഗോകുൽ മുരളി യു.എസിൽ ഫേസ്ബുക്ക് നെറ്റ്വർക്ക് എൻജിനീയറാണ്.

കണ്ണൂർ സിറ്റി സ്വദേശിയായ ഡോ. കൗസർ എടപ്പകത്ത് കലിക്കറ്റ് സർവകലാശാലയിൽനിന്ന് ഒന്നാം റാങ്കോടെ നിയമ ബിരുദവും എം.ജി സർവകലാശാലയിൽനിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദവും നേടി. ന്യൂഡൽഹിയിലെ ഇന്ത്യൻ േലാ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് പിഎച്ച്.ഡി നേടി. 1991ൽ തലശ്ശേരിയിലും 2002ൽ ഹൈകോടതിയിലും അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു.

2009ൽ കേരള ജുഡീഷ്യൽ സർവിസിൽ ജില്ല സെഷൻസ് ജഡ്ജിയായി നേരിട്ട് നിയമനം ലഭിച്ചു. തിരുവനന്തപുരത്തും കോഴിക്കോട്ടും അഡീ. ജില്ല ജഡ്ജിയായിരുന്നു. പി.കെ മഹമൂദി‍െൻറയും എടപ്പകത്ത് റൗളയുടെയും മകനാണ്. ഭാര്യ: ഡോ. അമീറ അഹമ്മദ് ഇസ്മായിൽ (റിനൈ മെഡിസിറ്റി, എറണാകുളം). മുഹമ്മദ് അസം, ആലിയ മിഷാൽ, ഷിറീൻ കൗസർ, സെയ്ഫ് കൗസർ എന്നിവരാണ് മക്കൾ.

പരേതനായ അഡ്വ. എ.എ. അബ്ദുൽ റഹ്മാെൻറയും ലത്തീഫയുെടയും മകനാണ് തൃക്കാക്കര സ്വദേശി സിയാദ് റഹ്മാൻ. 1996ൽ മംഗളൂരുവിൽനിന്ന് നിയമബിരുദമെടുത്തശേഷം അഭിഭാഷകനായി. അഡ്വ. എം.വി. ഇബ്രാഹീംകുട്ടി, മുൻ അഡ്വക്കറ്റ് ജനറൽ െക.പി. ദണ്ഡപാണി, ജെയ്ജി ഇട്ടൻ തുടങ്ങിയ മുതിർന്ന അഭിഭാഷകരുടെ ജൂനിയറായി. പിന്നീട് ഷെറീഫ് അസോസിയേറ്റ്സിെൻറ ഭാഗമായി. നാഷനൽ ഇൻഷുറൻസ് കമ്പനിയുടേതടക്കം ഒട്ടേറെ ധനകാര്യ സ്ഥാപനങ്ങളുടെ സ്റ്റാൻഡിങ് കോൺസലാണ്. സിജിനയാണ് ഭാര്യ. ഫിസ, ദിയ എന്നിവരാണ് മക്കൾ.

കൊട്ടാരക്കര തേവന്നൂർ സ്വദേശിയായ കരുണാകര ബാബു (െക. ബാബു) 1994ലാണ് അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചത്. 2009ൽ കേരള ജുഡീഷ്യൽ സർവിസിൽ പ്രവേശിച്ചു. പത്തനംതിട്ട, കോട്ടയം, തലശ്ശേരി എന്നിവിടങ്ങളിൽ അഡീ. ജില്ല ജഡ്ജിയായും എറണാകുളത്ത് സി.ബി.ഐ കോടതി ജഡ്ജിയായും സേവനം അനുഷ്ഠിച്ചു.

സുപ്രീം കോടതിയിൽ രജിസ്ട്രാർ (ഒാഫിസർ ഒാൺ സ്പെഷൽ ഡ്യൂട്ടി), ഹൈകോടതി സബോർഡിനേറ്റ് ജുഡീഷ്യറി രജിസ്ട്രാർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ശബരിമല സ്പെഷൽ കമീഷണറായിരുന്നു. സുപ്രീംകോടതി നിയോഗിച്ച ശ്രീപദ്മനാഭസ്വാമി ക്ഷേത്രം അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി ചെയർമാനാണ്. ഭാര്യ: കെ. സന്ധ്യ. കേരള േലാ അക്കാദമി വിദ്യാർഥിനി വൃന്ദ ബാബു, ലയോള സ്കൂൾ വിദ്യാർഥിനി വരുൺ ബാബു എന്നിവരാണ് മക്കൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala High Court
Next Story