സാലറി ചലഞ്ച്: പ്രത്യേക അക്കൗണ്ട് വേണം -ചെന്നിത്തല
text_fieldsതിരുവനന്തപുരം: മന്ത്രിസഭ അംഗീകാരം നൽകിയ സാലറി ചലഞ്ചിനെ പിന്തുണക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതേസമയം, ഇങ്ങനെ ലഭിക്കുന്ന പണം സൂക്ഷിക്കാൻ പ്രത്യേക അക്കൗണ്ട് തുടങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതിെൻറ വിനിയോഗം സുതാര്യമാക്കണം. സാലറി ചലഞ്ച് നടപ്പാക്കുന്നതിന് മുമ്പ് സർവിസ് സംഘടനകളുമായി ചർച്ച നടത്തേണ്ടതുണ്ട്. അവരുടെ നിർദേശങ്ങൾ പരിഗണിക്കണം. കോവിഡ് പ്രതിരോധത്തിൽ പങ്കെടുക്കുന്ന ജീവനക്കാർക്ക് ഇളവ് നൽകകുകയും വേണം.
സാലറി ചലഞ്ചിലൂടെ ലഭിക്കുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റരുത്. ദുരിതാശ്വാസ നിധിയിൽനിന്ന് വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാം. പ്രളയകാലത്ത് ലഭിച്ച സഹായം പ്രത്യേക അക്കൗണ്ടിൽ സൂക്ഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അത് ചെവികൊണ്ടില്ല. അതുകൊണ്ട് തന്നെ അനർഹരായ പലർക്കും പ്രളയസഹായം ലഭിച്ചു. പല അർഹർക്കും സഹായം ലഭിച്ചതുമില്ല. പണം തട്ടിയെടുത്ത സംഭവങ്ങളുമുണ്ടായി.
ഏപ്രിലിലെ ശമ്പളം നൽകാൻ പണമില്ല എന്ന് പറയുന്ന സർക്കാർ, പക്ഷെ അനാവശ്യ ധൂർത്ത് ഒഴിവാക്കാൻ നടപടിയെടുത്തിട്ടില്ല. അഴിമതി, കെടുകാര്യസ്ഥത എന്നിവയാണ് ഖജനാവിലെ പണം തീരാൻ കാരണം. വലിയ പ്രതിസന്ധി അഭിമുഖീകരിക്കുന്നതിനിടെയാണ് 1.5 കോടി ചെലവഴിച്ച് െപാലീസിനായി ഹെലികോപ്ടർ വാടകക്ക് എടുക്കുന്നത്. ഇത് പുനഃപരിശോധിക്കണം.
ലോക്ക്ഡൗണിെൻറ പശ്ചാലത്തലത്തിൽ കർഷകർ ഏറെ ദുരിതത്തിലായിരിക്കുകയാണ്. കർഷകരെ സഹായിക്കാൻ പ്രത്യേക നടപടി വേണം. കൃഷിയെ ലോക്ക്ഡൗണിൽനിന്ന് േകന്ദ്ര സർക്കാർ ഒഴിവാക്കിയിട്ടുണ്ട്. അത് കേരളത്തിലും നടപ്പാക്കണം. കർഷകർക്കുള്ള പെൻഷൻ ഉടൻ വിതരണം ചെയ്യണം. വിലക്കയറ്റം രൂക്ഷമായിട്ടുണ്ട്. അവശ്യ സാധനങ്ങൾ കിട്ടാത്ത അവസ്ഥയാണ്. ഇതിനെതിരെ സർക്കാർ നടപടിയെടുക്കണമെന്നും ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.