പണം കൊണ്ടുപോയ ‘ബോസ്’ തമിഴ്നാട്ടിലെന്ന് സംശയം
text_fieldsതൊടുപുഴ: രാജ്കുമാർ നാട്ടുകാരിൽനിന്ന് പിരിച്ചെടുത്ത പണം തമിഴ്നാട്ടിലേക്കാണ് പോയതെന്ന് സൂചന. കുമാറിനെ കസ്റ്റഡിയിൽ ക്രൂരമർദനത്തിന് ഇരയാക്കിയത് ആർക്കുവേണ്ടിയെന്ന അന്വേഷണത്തിലാണ് ഈ സൂചന ലഭിച്ചത്. മലപ്പുറം സ്വദേശി നാസറെന്നും രാജുവെന്നും മറ്റും പറഞ്ഞാണ് ജീവനക്കാരെ വെച്ച് പണം കുമളിയിൽ കൈമാറിയിരുന്നത്. രാജ്കുമാർ പറഞ്ഞിരുന്ന ‘ബോസ്’ ഉണ്ടായിരുന്നോ എന്നും ഇയാൾ എവിടെയെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം.
രാജ്കുമാറിനെ ദിവസവും കുമളിയിൽ എത്തിച്ചിരുന്നത് കേസിെല മൂന്നാം പ്രതി മഞ്ജുവിെൻറ ഭർത്താവ് അജിയാണ്. തൂക്കുപാലത്തുനിന്ന് പണം ദിവസവും കുമളിയിൽ എത്തിച്ചിരുന്നുവെന്നും താനാണ് രാജ്കുമാറിനെ അവിടെ എത്തിച്ചിരുന്നതെന്നും ഇയാൾ മൊഴി നൽകി.
കുമളിയിലെ ആദ്യ ഓട്ടോ സ്റ്റാൻറിന് സമീപമാണ് രാജ്കുമാറിനെ ഇറക്കിയിരുന്നത്. താൻ വാഹനമെടുത്ത് അവിടെനിന്നുപോയ ശേഷം മാത്രമാണ് രാജ്കുമാർ സ്ഥലത്തുനിന്ന് മാറിയിരുന്നത്. മലപ്പുറത്താണ് സ്ഥാപനത്തിെൻറ ആസ്ഥാനമെന്നാണ് രാജ്കുമാർ അറിയിച്ചിരുന്നതത്രേ. മലപ്പുറം സ്വദേശിയായ നാസറും രാജുവും സാങ്കൽപിക പേരുകളാെണന്നാണ് സംശയം.
അഞ്ചുപേരടങ്ങുന്ന ജെ.എൽ.ജി സംഘങ്ങൾ രൂപവത്കരിച്ച് ഇവർക്ക് ഒരുലക്ഷം മുതൽ അരക്കോടി രൂപ വരെ വായ്പ നൽകുമെന്നായിരുന്നു ഹരിത ഫിനാൻസ് വാഗ്ദാനം. വായ്പ നൽകുന്നതിെൻറ സർവിസ് ചാർജായാണ് തുക വാങ്ങിയിരുന്നത്.
ലക്ഷം രൂപ വായ്പ വേണ്ടവർ 1000 രൂപ, രണ്ടുലക്ഷം വേണ്ടവർ 2000 രൂപ, മൂന്നുലക്ഷം വേണ്ടവർ 3000 രൂപ, അഞ്ചുലക്ഷം വേണ്ടവർ 5000 രൂപ വരെ അടച്ച് രജിസ്റ്റർ ചെയ്യണം. ഇത്തരത്തിൽ 100 സംഘങ്ങളിലെ അംഗങ്ങളിൽനിന്ന് രജിസ്ട്രേഷൻ ഫീസിനത്തിൽ കോടികൾ സംഘം തട്ടിയെടുത്തെന്നാണ് മനസ്സിലാക്കുന്നത്. 36 പ്രതിമാസ തവണകളിലൂടെ തുക തിരിച്ചടക്കണം എന്നായിരുന്നു വ്യവസ്ഥ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.