നെടുമ്പാശേരിയില്‍ യുവാവിനെ വെട്ടിക്കൊന്ന സംഭവം; സി.സി.ടി.വി ദൃശ്യം പുറത്ത്
text_fieldsചെങ്ങമനാട്: നെടുമ്പാശേരി അത്താണിയില്‍ ബാറിന് മുന്നില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ സി.സി.ടി. വി ദൃശ്യം പുറത്ത്. ഞായറാഴ്ച രാത്രി എട്ടിന് ചെങ്ങമനാട് റോഡില്‍ അത്താണി ഓട്ടോ സ്റ്റാന്‍ഡിന് സമീപം ‘ഡയന ഹൈറ് റ്സി’ന് മുന്നിലായിരുന്നു സംഭവം. നാട്ടുകാര്‍ നോക്കിനില്‍ക്കെ ബൈക്കിലെത്തിയ മൂന്നംഗസംഘം യുവാവിനെ വെട്ടിക്ക ൊലപ്പെടുത്തുന്നത് ദൃശ്യത്തിൽ വ്യക്തമാണ്.
നെടുമ്പാശ്ശേരി തുരുത്തിശ്ശേരി വല്ലത്തുകാരന്‍ വീട്ടില്‍ പരേതനായ വര്‍ക്കിയുടെ മകന്‍ ബിനോയിയാണ് (ഗില്ലപ്പി -34) മരിച്ചത്. തലക്ക് വെട്ടേറ്റ ബിനോയ് സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. വെട്ടിക്കൊലപ്പെടുത്തിയ ശേഷം അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന. പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
10 വര്‍ഷത്തോളമായി അത്താണി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ‘അത്താണി ബോയ്സ്’ ഗുണ്ടാസംഘത്തിന് ആദ്യകാലത്ത് നേതൃത്വം നല്‍കിയിരുന്നത് ബിനോയിയായിരുന്നു. സംസ്ഥാനത്തിനകത്തും പുറത്തും നിരവധി കേസുകളില്‍ പ്രതിയായ ബിനോയി ‘കാപ്പ’ ആക്ടില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
ഏതാനും നാളുകളായി അക്രമങ്ങളില്‍നിന്ന് വിട്ടുനിൽക്കുകയും അത്താണി ബോയ്സുമായുള്ള ബന്ധം ഉപേക്ഷിക്കുകയുമായിരുന്നുവത്രെ. അക്രമത്തിന് പിന്നില്‍ ആരെന്ന് വ്യക്തമായിട്ടില്ല. പൂര്‍വ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് സൂചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
