പ്രകൃതി വിഭവങ്ങളുടെ കാര്യത്തിൽ വരും തലമുറയെക്കൂടി പരിഗണിക്കണം –ഹൈകോടതി
text_fieldsകൊച്ചി: വരുംതലമുറകളുടെ ആവശ്യങ്ങള്‍കൂടി കണക്കിലെടുത്ത് വേണം ഭൂമിയടക്കം പ്രകൃ തി വിഭവങ്ങളുമായി ബന്ധപ്പെട്ട കാര്യത്തിൽ സർക്കാറുകൾ തീരുമാനമെടുക്കേണ്ടതെന്ന് ഹൈകോടതി. പ്രകൃതിവിഭവങ്ങൾ വരുംതലമുറകൾക്ക് കൂടി അവകാശപ്പെട്ടതാണ്. അത് ജാഗ്ര തയോടെയും സൂക്ഷ്മതയോടെയും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാറിനുണ്ടെന്നും കോട തി ചൂണ്ടിക്കാട്ടി.
മൂന്നാര്‍ ചിന്നക്കനാലിലെ മഹീന്ദ്ര ഹോളിഡേയ്സ് ആൻഡ് റിസോര്‍ട്സ് ഇന്ത്യ ലിമിറ്റഡിെൻറ പട്ടയം റദ്ദാക്കാനും പഞ്ചനക്ഷത്ര കോട്ടേജുകള്‍ പൊളിക്കാനുമുള്ള സർക്കാർ നടപടി ശരിെവച്ച ഉത്തരവിലാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖിെൻറ നിരീക്ഷണം.
കാര്‍ഷിക മേഖലയെ പ്രോത്സാഹിപ്പിക്കാനും സമ്പദ് വ്യവസ്ഥയിലേക്ക് സംഭാവന ചെയ്യാനും ഉപജീവനത്തിനുമായാണ് 1964ലെ ഭൂമി പതിച്ചുനൽകൽ നിയമപ്രകാരം വ്യക്തികൾക്ക് ഭൂമി നല്‍കുന്നത്. പൊതുതാൽപര്യമാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. തല ചായ്ക്കാന്‍ ഇടമില്ലാത്തവര്‍ക്ക് വീടുവെക്കാന്‍ സ്ഥലം നല്‍കുന്നതും പൊതുതാല്‍പര്യമാണ്.
പൊതുതാല്പര്യം സംരക്ഷിക്കാന്‍ അനുവദിച്ച ഭൂമി മറ്റാവശ്യത്തിന് ഉപയോഗിക്കാന്‍ തുടങ്ങിയാല്‍ ഭൂമി അനുവദിച്ച നടപടിതന്നെ റദ്ദാവും. എന്താവശ്യത്തിനാണോ ഭൂമി നല്‍കിയത് അത് പാലിക്കാന്‍ പട്ടയം ലഭിച്ചയാള്‍ക്കും അവരില്‍നിന്ന് വാങ്ങുന്നവര്‍ക്കും നിയമപരമായ ബാധ്യതയുണ്ട്. ആ ഭൂമിയില്‍ കാലാകാലം കൃഷിതന്നെ ചെയ്യണമെന്ന് പ്രത്യേകം വ്യവസ്ഥ വെക്കേണ്ടതില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.