കാലവർഷക്കെടുതി: കേരളത്തിന് 80 കോടിയുടെ ആദ്യഘട്ട കേന്ദ്ര സഹായം
text_fieldsകൊച്ചി: കാലവർഷക്കെടുതിയിൽ കേരളത്തിന് 80 കോടി രൂപയുടെ ആദ്യഘട്ട ധനസഹായം അനുവദിച്ചതായി കേന്ദ്രമന്ത്രി കിരൺ റിജിജു. ദുരന്തം വിലയിരുത്തിയ ശേഷം ബാക്കി തുക തീരുമാനിക്കും. മാനദണ്ഡം അനുസരിച്ചുള്ള നഷ്ടപരിഹാരം നൽകുമെന്നും റിജിജു പറഞ്ഞു. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലെ കാലവർഷക്കെടുതി വിലയിരുത്താൻ എത്തിയ കേന്ദ്രമന്ത്രി മാധ്യമങ്ങളോടാണ് ഇക്കാര്യമറിയിച്ചത്.
കാലവർഷക്കെടുതി വിലയിരുത്താൻ കേന്ദ്രമന്ത്രിമാരായ കിരൺ റിജിജുവും അൽഫോൺസ് കണ്ണന്താനവും രാവിലെയാണ് കേരളത്തിലെത്തിയത്. ഉച്ചവരെ കുട്ടനാട്ടിലെ വെള്ളപ്പൊക്ക ബാധിത പ്രദേശം സന്ദർശിക്കുന്ന മന്ത്രിമാർ ഹെലികോപ്ടറിൽ കോട്ടയത്തേക്ക് പോകും.
തുടർന്ന് എറണാകുളത്തേക്ക് പോകുന്ന സംഘം വൈകീട്ട് ചെല്ലാനം സന്ദർശിച്ച് രാത്രി ഡൽഹിക്ക് മടങ്ങും. ദേശീയദുരന്ത നിവാരണ അതോറിറ്റി അംഗം ആർ.കെ. ജെയിൻ, ആഭ്യന്തരവകുപ്പ് ജോയൻറ് സെക്രട്ടറി സഞ്ജീവ്കുമാർ ജിണ്ടാൽ, ദേശീയദുരന്ത പ്രതികരണസേന ഐ.ജി രവി ജോസഫ് ലോക്കു എന്നിവർ സംഘത്തിലുണ്ട്.
സഹായപ്രതീക്ഷയിൽ കേരളം
തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതി നേരിൽ കാണാൻ ദുരന്തനിവാരണ ചുമതലയുള്ള കേന്ദ്ര ആഭ്യന്തര സഹമന്ത്രി നേരിട്ട് എത്തിയതിനാൽ, കൂടുതൽ സഹായം കിട്ടുമെന്ന പ്രതീക്ഷയിൽ കേരളം. കേന്ദ്ര ദുരന്തലഘൂകരണ ഫണ്ടിൽ നിന്ന് ആദ്യഗഡു തുക അനുവദിച്ചതാണ് പ്രതീക്ഷക്ക് കാരണം. ആദ്യഗഡുവാണോ നേരേത്തയുള്ളതിെൻറ കുടിശ്ശികയാണോയെന്ന തർക്കവുമുണ്ട്. സംസ്ഥാനത്ത് ഇതുവരെയുണ്ടായ നാശനഷ്ടം സംബന്ധിച്ച് കേന്ദ്രസർക്കാറിന് നിവേദനം നൽകിയിട്ടുണ്ട്. അസാധാരണ ദുരന്തമെന്ന നിലയിൽ കൂടുതൽ സഹായം വേണമെന്നാണ് ആവശ്യപ്പെടുന്നത്. പ്രകൃതിക്ഷോഭ നഷ്ടപരിഹാരത്തിനുള്ള മാനദണ്ഡങ്ങൾ നോക്കാതെ പാക്കേജായി സഹായം അനുവദിക്കണമെന്ന ആവശ്യമാണ് കേരളത്തിേൻറത്.
എന്നാൽ, കേന്ദ്രസംഘമെത്തിവേണം കെടുതികൾ വിലയിരുത്താൻ. സംഘത്തെ വൈകാതെ അയക്കുമെന്ന് കേന്ദ്ര സഹമന്ത്രി അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെയും പ്രതിപക്ഷനേതാവിെൻറയും നേതൃത്വത്തിൽ സർവകക്ഷിസംഘമെത്തി പ്രധാനമന്ത്രിക്ക് നിവേദനം നൽകിയതിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കെടുതികൾ കാണാൻ സംസ്ഥാനെത്തത്തിയത്.
ദുരന്ത നിവാരണ അതോറിറ്റി മുഖേനയാണ് ഇപ്പോൾ പ്രകൃതിേക്ഷാഭത്തിനുള്ള സഹായം അനുവദിക്കുന്നത്. ഒാരോ വർഷവും കേന്ദ്രഫണ്ടിൽ നിന്ന് തുക അനുവദിക്കാറുണ്ട്. ഇൗ തുക സംസ്ഥാനഫണ്ടിൽ നിന്ന് അതത് കലക്ടർമാർക്ക് കൈമാറും. നിലവിൽ കലക്ടർമാരുടെ ഫണ്ടിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കുള്ള തുകയുണ്ട്.
വെള്ളം ഇറങ്ങാത്തതാണ് ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് തടസ്സം. ക്യാമ്പുകളിൽ കഴിയുന്നവർക്ക് വീടുകളിലേക്ക് മടങ്ങുന്നതിനും വെള്ളമാണ് തടസ്സമെന്നും റവന്യൂവകുപ്പ് പറയുന്നു. ക്യാമ്പുകൾക്കുപുറമെ വീടുകളിൽ കഴിയുന്നവർക്കും ആവശ്യമെങ്കിൽ ഭക്ഷണം നൽകാൻ നിർദേശമുണ്ട്.
വെള്ളം ഇറങ്ങുന്ന മുറയ്ക്ക് വീടുകൾ താമസയോഗ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കും. കേന്ദ്രസംഘം വരുന്നതിനുമുമ്പായി വിശദമായ റിപ്പോർട്ടുകൾ വകുപ്പുകൾ തിരിച്ച് തയാറാക്കും. കെടുതികൾ നേരിൽകാണുന്ന സംഘം മുഖ്യമന്ത്രിയുമായും മറ്റ് മന്ത്രിമാരുമായും ചർച്ച നടത്തിയായിരിക്കും മടങ്ങുക. അതിന് ശേഷം റിപ്പോർട്ട് തയാറാക്കുകയാണ് കീഴ്വഴക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.