Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനാട്ടിക, കരിമണ്ണൂർ,...

നാട്ടിക, കരിമണ്ണൂർ, തച്ചമ്പാറ പഞ്ചായത്തുകൾ ഇനി യു.ഡി.എഫ് ഭരിക്കും; ഇടതിന് തിരിച്ചടി, ഉപതെരഞ്ഞെടുപ്പ് ഫലങ്ങളിങ്ങനെ...

text_fields
bookmark_border
UDF
cancel

തിരുവനന്തപുരം: കേരളത്തിലെ 31 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്ക് കനത്ത തിരിച്ചടി. ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ തൃശൂരിലെ നാട്ടിക, ഇടുക്കി കരിമണ്ണൂർ, പാലക്കാട് തച്ചമ്പാറ എന്നീ പഞ്ചായത്തുകളുടെ ഭരണം യു.ഡി.എഫിന് ലഭിച്ചു. മൂന്ന് പഞ്ചായത്തുകളിലും യു.ഡി.എഫ് അട്ടിമറി വിജയമാണ് നേടിയത്.

31 സീറ്റുകളിൽ 17 സീറ്റുകളിൽ യു.ഡി.എഫ് വിജയിച്ചു. എൽ.ഡി.എഫ് 11 സീറ്റുകളിലും ബി.ജെ.പി മൂന്നുസീറ്റുകളിലും വിജയിച്ചു. എല്‍.ഡി.എഫ് 15, യു.ഡി.എഫ് 13, ബി.ജെ.പി മൂന്ന് എന്നിങ്ങനെയായിരുന്നു തിരഞ്ഞെടുപ്പിനുള്ള മുൻപുള്ള സ്ഥിതി.

കോട്ടയം അതിരമ്പുഴ മൂന്നാം വാർഡും കൊല്ലം പടിഞ്ഞാറേ കല്ലട എട്ടാം വാർഡും എൽ.ഡി.എഫ് പിടിച്ചെടുത്തു. കണ്ണൂർ കണിച്ചാൽ മാടായി പഞ്ചായത്തുകൾ എൽ.ഡി.എഫ് നിലനിർത്തി. ഇതുവരെ ഫലം വന്ന 29 വാർഡിൽ 15 ഇടത്ത് യു.ഡി.എഫും 11 ഇടത്ത് എൽ.ഡി.എഫും നേടി. മൂന്ന് വാർഡ് ബി.ജെ.പി നേടി.

തൃശൂർ നാട്ടികയിൽ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൂടിയായ പി. വിനു 115 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കഴിഞ്ഞ തവണ 260 വോട്ടിന് എൽ.ഡി.എഫ് വിജയിച്ച വാർഡിലാണ് യു.ഡി.എഫിന്റെ അട്ടിമറി വിജയം. ഇതോടെ എൽ.ഡി.എഫിന് ഭരണം നഷ്ടമായി.

ചൊവ്വന്നൂർ പഞ്ചായത്ത് മൂന്നാം വാർഡ് യു.ഡി.എഫ് നിലനിർത്തി. സെബി മണ്ടു മ്പാൽ 25 വോട്ടിന് വിജയിച്ചു. കൊടുങ്ങല്ലൂർ നഗരസഭ 41-ാം വാർഡിൽ എൻ.ഡി.എ സീറ്റ് നിലനിർത്തി. എൻ.ഡി.എ സ്ഥാനാർത്ഥി ഗീതാറാണി വിജയിച്ചു.

പാലക്കാട് തച്ചമ്പാറ ഭരണം സി.പി.എ മ്മിന് നഷ്ടമായി. തച്ചമ്പാറയിൽ നാലാം വാർഡ് എൽ.ഡി.എഫിൽ നിന്നും യു.ഡി.എഫ് പിടിച്ചെടുത്തു. മുസ്ലിം ലീഗിലെ അലി തേക്കത്ത് 28 വോട്ടിന് സി.പി.ഐ സ്ഥാനാർഥിയെ പരാജയപ്പെടുത്തി.

ഇതോടെ പതിനഞ്ചംഗ ഭരണസമിതിയിൽ യു.ഡി.എഫിന് എട്ടുപേരുടെ പിന്തുണയായി. എൽ.ഡി.എഫിന് തച്ചമ്പാറ പഞ്ചായത്ത് ഭരണം നഷ്ടപ്പെടും. എൽ.ഡി.എഫ് അംഗം രാജിവെച്ച് ബി.​െജ.പിയിൽ ചേർന്നതിനെ തുട൪ന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് നടന്നത്. ഒരു സ്വതന്ത്രൻറെ പിന്തുണയോടെയായിരുന്നു എൽ.ഡി.എഫ് ഭരിച്ചിരുന്നത്.

കോഴിക്കോട് കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ 18 ആം വാർഡായ ആനയാംകുന്ന് വെസ്റ്റ് വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വിജയം. 234 വോട്ടുകൾക്കാണ് യു.ഡി.എഫ് സ്ഥാനാർത്ഥി കൃഷ്ണദാസൻ കുന്നുമ്മൽ വിജയിച്ചത്.

മലപ്പുറം ജില്ല പഞ്ചായത്തിലെ തൃക്കലങ്ങോട് ഡിവിഷന്‍ കഴിഞ്ഞ തവണത്തേതിന്റെ നാലിരട്ടി ഭൂരിപക്ഷത്തിനാണ് യു.ഡി.എഫ് നിലനിര്‍ത്തിയത്. മഞ്ചേരി നഗരസഭയിലെ കരുവമ്പ്രം വാര്‍ഡ് 35 വര്‍ഷത്തിനു ശേഷം യു.ഡി.എഫ് പിടിച്ചെടുത്തു.

മലപ്പുറം ആലങ്കോട് പഞ്ചായത്തിൽ വാർഡ് 18 പെരുമുക്ക് യു.ഡി.എഫിൽ നിന്നും എൽ.ഡി.എഫ് പിടിച്ചെടുത്തു. എൽ.ഡി.എഫ് സ്ഥാനാർഥി അബ്‌ദുറഹ്മാനാണ് വിജയിച്ചത്. തിരുവനന്തപുരം വെള്ളറട പഞ്ചായത്തിലെ കരിക്കാമൻകോട് വാർഡ് ബി.ജെ.പി നിലനിർത്തി. അഖില മനോജ്‌ ആണ് വിജയിച്ചത്.

ചാലിശ്ശേരി പഞ്ചായത്തിൽ ഒമ്പതാം വാർഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി കെ സുജിത(479) വോട്ടുകൾ നേടി വിജയിച്ചു. കഴിഞ്ഞതെരഞ്ഞെടുപ്പില്‍ എൽ.ഡി.എഫ് സ്ഥാനാർത്ഥിയേക്കാൾ (96)വോട്ടിന്‍റെ ഭൂരിപക്ഷമായിരുന്നു രാജിവച്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചതെങ്കില്‍ ഉപതെരഞ്ഞെടുപ്പില്‍ ( 104) വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കെ സുജിതയുടെ വിജയം. എൽ.ഡി.എഫ് സ്ഥാനാർത്ഥി സന്ധ്യാ സുനിൽകുമാറിന്( 375) വോട്ടുകൾ ലഭിച്ചു.

കെ. സുജിത

ഒമ്പതാം വാർഡ് മുൻ മെമ്പറായിരുന്ന എ.വി സന്ധ്യ പാർട്ടി തീരുമാനത്തെ എതിർത്ത് രാജിവെച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഇതോടെ അനിശ്ചിതത്തിലായിരുന്ന ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് ഭരണസമിതി യു.ഡി.എഫ് തന്നെ നിലനിർത്തും.എല്‍.ഡി.എഫ് അധീനതയിലായിരുന്ന പഞ്ചായത്തില്‍ 10 വർഷമായി യു.ഡി.എഫ് ഭരണസമിതിയാണ് ഭരിക്കുന്നത്. 15 വാർഡുകളില്‍ എട്ട് ആറ് കോണ്‍ഗ്രസ്, രണ്ട് മുസ്ളീം ലീഗ് എന്നിങ്ങനെ എട്ട് സീറ്റ് യു.ഡി.എഫും ഏഴ് എല്‍.ഡി.എഫിനുമായിരുന്നു. ഇതില്‍ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന എ.വി സന്ധ്യ അംഗത്വം ഉള്‍പ്പടെ രാജിവച്ചതാണ് തെരഞ്ഞെടുപ്പിനാധാരം.

കൊടുവായൂ൪ പഞ്ചായത്തിൽ എൽ.ഡി.എഫ് സീറ്റ് നിലനി൪ത്തി. എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.മുരളീധരൻ 108 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറായിരുന്ന കെ. കെ. മണിയുടെ നിര്യാണത്തെ തുട൪ന്നായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്.

കൊല്ലം ഏരൂർ ഗ്രാമപഞ്ചായത്ത് 17 വാർഡ് എൽ.ഡി.എഫ് സ്ഥാനാർത്ഥി മഞ്ജു 87 വോട്ടിന് വിജയിച്ചു. പടിഞ്ഞാറേ കല്ലട അഞ്ചാം വാർഡ് എൽ.ഡി.എഫ് പിടിച്ചെടുത്തു. എൽ.ഡി.എഫ് സ്ഥാനാർത്ഥി സിന്ധു കോയിപ്പുറത്ത് 92 വോട്ടുകൾക്ക് വിജയിച്ചു. ചടയമംഗലം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് എൽ.ഡി.എഫിൽ നിന്ന് യു.ഡി.എഫ് പിടിച്ചെടുത്തു. യു.ഡി.എഫിലെ അഡ്വ. ഉഷ തോമസ് 43 വോട്ടുകൾക്ക് വിജയിച്ചു.

തേവലക്കര 22 ആം വാർഡ് എൽ.ഡി.എഫിൽ നിന്ന് യു.ഡി.എഫ് പിടിച്ചെടുത്തു. യു.ഡി.എഫിലെ ബിസ്മി അനസ് വിജയിച്ചു. കുന്നത്തൂർ ഗ്രാമപഞ്ചായത്ത് തെക്കേമുറി വാർഡ് ബി.ജെ.പിയിൽ നിന്ന് എൽ.ഡി.എഫ് പിടിച്ചെടുത്തു. എൽ.ഡി.എഫ് സ്ഥാനാർത്ഥി എൻ. തുളസി 164 വോട്ടുകൾക്ക് വിജയിച്ചു.

പത്തനംതിട്ട എഴുമറ്റൂർ അഞ്ചാം വാർഡ് കോൺഗ്രസിൽ നിന്നും ബി.ജെ.പി പിടിച്ചെടുത്തു. ബി.ജെ.പി സ്ഥാനാർഥി റാണി ടീച്ചർ 48 വോട്ടുകൾക്ക് വിജയിച്ചു. നിരണം ഏഴാം വാർഡ് യു.ഡി.എഫ് എൽ.ഡി.എഫിൽ നിന്നും പിടിച്ചെടുത്തു. 211 വോട്ടിനു റെജി കണിയാം കണ്ടത്തിൽ വിജയിച്ചു. 28 വർഷമായി എൽ.ഡി.എഫിന്റെ സീറ്റായിരുന്നു ഇത്.

കോന്നി അരുവാപ്പുലം പഞ്ചായത്ത് 12 വാർഡ് എൽ.ഡി.എഫ് നിലനിർത്തി. എൽ.ഡി.എഫ് സ്ഥാനാർഥി മിനി രാജീവ്‌ വിജയിച്ചു. കോന്നി ബ്ലോക്ക് പഞ്ചായത്ത് ഇളകൊള്ളൂർ ഡിവിഷനിൽ യു.ഡി.എഫ് സ്ഥാനാർഥി ജോളി ഡാനിയേൽ ജയിച്ചു. 1309 ലീഡ് സീറ്റ് നിലനിർത്തി. പന്തളം ബ്ലോക്ക് പഞ്ചായത്ത് വല്ലന ഡിവിഷനിൽ യു.ഡി.എഫ് വിജയിച്ചു. 245 വോട്ടുകൾക്ക് ശരത് മോഹൻ സീറ്റ് നിലനിർത്തി.

കണ്ണൂർ കണിച്ചാർ പഞ്ചായത്ത്‌ ആറാം വാർഡും പഞ്ചായത്ത്‌ ഭരണവും എൽ.ഡി.എഫ് നിലനിർത്തി . സി.പി.എമ്മിലെ രതീഷ് പൊരുന്നൻ 199 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. പഞ്ചായത്തിൽ എൽ.ഡി.എഫിന് ഏഴും യു.ഡി.എഫിന് ആറും സീറ്റുകളാണുളളത്. മാടായി പഞ്ചായത്ത്‌ ആറാം വാർഡ് എൽ.ഡി.എഫ് നിലനിർത്തി. മണി പവിത്രൻ 234 വോട്ടിന് വിജയിച്ചു.

ഇടുക്കി കരിമണ്ണൂർ പഞ്ചായത്ത് പന്നൂർ വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സിറ്റിംങ് സീറ്റ് യു.ഡി.എഫ് പിടിച്ചെടുത്തു. യു.ഡി.എഫിലെ എ.എൻ ദിലീപ് കുമാറാണ് വിജയിച്ചത്. പഞ്ചായത്തിൽ ഭരണ മാറ്റത്തിന് സാധ്യതയുണ്ട്. ഇടുക്കി ബ്ലോക്ക്‌ പഞ്ചായത്ത്‌ കഞ്ഞിക്കുഴി വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥി സാന്ദ്രാമോൾ ജിന്നി 745 വോട്ടുകൾക്ക് ജയിച്ചു.

ആലപ്പുഴ പത്തിയൂർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ദീപക്ക് എരുവ വിജയിച്ചു. എൽ.ഡി.എഫിന് സീറ്റ് നഷ്ടമായി. മഞ്ചേരി നഗരസഭ കരുവമ്പ്രം വാർഡ് സി.പി.എമ്മിൽ നിന്ന് കോൺഗ്രസ് പിടിച്ചെടുത്തു. കോൺഗ്രസിലെ ഫൈസൽ മോൻ 43 വോട്ടുകൾക്കാണ് വിജയിച്ചത്.

കോട്ടയം അതിരമ്പുഴ പഞ്ചായത്ത് മൂന്നാം വാർഡ് യു.ഡി.എഫിൽ നിന്ന് എൽ.ഡി.എഫ് പിടിച്ചെടുത്തു. കേരള കോൺഗ്രസ് എമ്മിലെ ടി.ഡി. മാത്യു 247 വോട്ടിന് ജയിച്ചു. പഞ്ചായത്ത്‌ ഭരണത്തിൽ മാറ്റമില്ല. ഈരാറ്റുപേട്ട നഗരസഭ 16 വാർഡ് യു.ഡി.എഫ് നിലനിർത്തി. മുസ്ലിം ലീഗിലെ റുബീന നാസർ 101 വോട്ടിന് വിജയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Localbody electionUDFLDF
News Summary - Nattika, Karimannur and Thachampara panchayats will now be governed by UDF
Next Story