Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേന്ദ്ര സർവകലാശാല: ...

കേന്ദ്ര സർവകലാശാല: എക്സി. കൗൺസിൽ യോഗത്തിൽ ഒറ്റപ്പെട്ട് പി.വി.സി

text_fields
bookmark_border
കേന്ദ്ര സർവകലാശാല:  എക്സി. കൗൺസിൽ യോഗത്തിൽ ഒറ്റപ്പെട്ട് പി.വി.സി
cancel

കാസർകോട്: തിരുവനന്തപുരത്ത് നടന്ന കേന്ദ്ര സർവകലാശാല കേരള എക്സിക്യൂട്ടിവ്  യോഗത്തിൽ പ്രൊ വൈസ് ചാൻസലർ ഒറ്റപ്പെട്ടു. ഭാരതീയ വിചാരകേന്ദ്രം വൈസ് പ്രസിഡൻറ് കൂടിയായ സർവകലാശാല പ്രൊ വൈസ് ചാൻസലർ ഡോ. കെ. ജയപ്രസാദിെൻറ നിർേദശം യോഗം തള്ളി. വൈസ് ചാൻസലർ ഡോ. ജി. ഗോപകുമാറിെൻറ അഭാവത്തിൽ ഡോ. കെ. ജയപ്രസാദെടുത്ത തീരുമാനങ്ങളും കൗൺസിൽ യോഗം അംഗീകരിച്ചില്ല.

അഖിൽ താഴത്ത് എന്ന വിദ്യാർഥി കൈ ഞരമ്പുമുറിച്ച് ആത്മഹത്യക്കു ശ്രമിച്ചതിനെ തുടർന്നുണ്ടായ വിദ്യാർഥികളുടെ പ്രതിഷേധം കാരണം സർവകലാശാല അടച്ചിടാനുള്ള തീരുമാനം ഡോ. കെ. ജയപ്രസാദിേൻറതായിരുന്നു. കോളജ് പൂട്ടുന്നതിന് വി.സിയുടെ പേരിൽ പ്രൊ വി.സി ഒപ്പുവെച്ച സർക്കുലർ  ഇറക്കുകയായിരുന്നു. വി.സിയുടെ ചുമതല പ്രൊ വി.സിക്ക് നൽകിയിരുന്നില്ല. അതിനാൽ വി.സിയുടെ പേരിൽ പ്രൊ വി.സി സർക്കുലർ ഇറക്കിയത് ശരിയായില്ലെന്നാണ് കൗൺസിൽ യോഗം വിലയിരുത്തിയത്.

ഇൻറർനാഷനൽ റിലേഷൻസിലെ ഡോ. ഗിൽബർട്ട് സെബാസ്റ്റ്യനും ഡോ. പ്രസാദ് പന്ന്യനുമെതിരെ സസ്പെൻഷൻ നടപടിയുമുണ്ടായിരുന്നു. സ്വാഭാവികമായും രണ്ട് എക്സിക്യൂട്ടിവ് കൗൺസിൽ യോഗങ്ങൾക്കിടയിലെ നടപടികൾ അടുത്ത യോഗത്തിൽ റിപ്പോർട്ട് ചെയ്യണം. അധ്യാപകർക്കെതിരെയുള്ള നടപടികൾ നവംബർ മൂന്നിന് തിരുവനന്തപുരത്ത് നടന്ന യോഗത്തിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. അധ്യാപകർെക്കതിരെ നടപടി ഉറപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഇക്കാര്യം റിപ്പോർട്ട് ചെയ്യാൻ പി.വി.സി ചരടുവലിച്ചിരുന്നുവെങ്കിലും വി.സി അതിന് തയാറായില്ല. മാത്രമല്ല, അഖിൽ താഴത്തിെന പുറത്താക്കിയ നടപടി പിൻവലിക്കണമെന്നും വി.സി ഡോ. ജി. ഗോപകുമാർ യോഗത്തിൽ ആവശ്യപ്പെട്ടു. പി.വി.സി ഡോ. ജയപ്രസാദ് അതിനെ എതിർത്തു. മറ്റുള്ള അംഗങ്ങളും വി.സിയോട് യോജിച്ചതോടെ ഡോ. ജയപ്രസാദ് തീർത്തും ഒറ്റപ്പെടുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsNational universityKerala campus
News Summary - National university issue-Kerala news
Next Story