Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദേശീയപാത ‘കുരുക്ക്’...

ദേശീയപാത ‘കുരുക്ക്’ അഴിയാൻ വൈകും

text_fields
bookmark_border
NH.
cancel

ന്യൂഡൽഹി: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട ആശയക്കുഴപ്പത്തിെൻറ കാര്യത്തിൽ കേ രളത്തെ സമാധാനിപ്പിച്ച് കേന്ദ്ര ഉദ്യോഗസ്ഥർ. എന്നാൽ, ലോക്സഭ തെരഞ്ഞെടുപ്പിനുശേ ഷം അടുത്ത മന്ത്രിസഭ വരാതെ ഇക്കാര്യത്തിൽ വ്യക്തമായ തീരുമാനമൊന്നും ഉണ്ടാവില്ല. ആശ യക്കുഴപ്പം പരിഹരിച്ച് പുതിയ വിജ്ഞാപനം ഇറക്കുന്ന കാര്യം അനുഭാവപൂർവം പരിഗണിക് കാമെന്ന് ഉപരിതല ഗതാഗത സെക്രട്ടറി സഞ്ജീവ് രഞ്ജൻ സംസ്ഥാന പൊതുമരാമത്ത് പ്രി ൻസിപ്പൽ സെക്രട്ടറി കമലവർധന റാവുവിനെ അറിയിച്ചു. ദേശീയപാത അതോറിറ്റി ചെയർമാൻ എൻ.എൻ. സിൻഹയും കഴിഞ്ഞ ദിവസം ഇൗ വാഗ്ദാനം നൽകിയിരുന്നു.

തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ മന്ത്രിമാരോ ഉദ്യോഗസ്ഥരോ സവിശേഷ തീരുമാനങ്ങൾ എടുക്കുക പതിവില്ല. ദേശീയപാത മുൻഗണന പട്ടിക പഴയപടിയാക്കുമെന്ന് ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി നൽകിയ വാഗ്ദാനത്തിന് അനുസൃതമായി വിജ്ഞാപനം ഇറങ്ങാത്തത് അതുകൊണ്ടാണ്. എന്നാൽ, കേരളത്തിൽ നിലനിൽക്കുന്ന ആശങ്കയും പ്രതിഷേധവും കണക്കിലെടുത്താണ് വാഗ്ദാനങ്ങൾ. പുതിയ സർക്കാർ വന്ന ശേഷം മാത്രമാവും തുടർനടപടികൾ.

സ്ഥാനത്തെ ദേശീയപാത വികസനം ഒന്നാം മുൻഗണന പട്ടികയിലേക്ക് മാറ്റണമെന്നാണ് ഡൽഹിയിലെത്തിയ കമലവർധന റാവു കേന്ദ്ര അധികൃതരോട് അഭ്യർഥിച്ചത്. കാസർകോട് ഒഴിെകയുള്ള ജില്ലകളിലെ ദേശീയപാത വികസന പദ്ധതികൾ രണ്ടാം മുൻഗണന പട്ടികയിലേക്ക് മാറ്റിയത് അടിയന്തരമായി പിൻവലിക്കണം. കേരളത്തിലെ ദേശീയപാത വികസന പദ്ധതികൾക്ക് 2018 ജനുവരിയിൽ തന്നെ ദേശീയപാത അതോറിറ്റി അംഗീകാരം നൽകിയതാണ്.

സ്ഥലമേറ്റെടുക്കൽ നടപടികളുമായി കേരളം മുന്നോട്ടു പോകുകയാണെന്നും അദ്ദേഹം അറിയിച്ചു. ഇൗ പ്രവർത്തനങ്ങൾ മുന്നോട്ടു നീക്കുന്നതിനു തടസ്സമില്ലെന്ന് ഗതാഗത സെക്രട്ടറി വിശദീകരിച്ചതായി കമലവർധന റാവു പറഞ്ഞു. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഇൗ വിഷയത്തിൽ കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു.

2018 ജനുവരിയില്‍തന്നെ ദേശീയപാത അതോറിറ്റിയുടെ അംഗീകാരം ലഭിച്ച കേരളത്തിലെ ദേശീയപാത വികസനപദ്ധതികള്‍ രണ്ടാം മുന്‍ഗണന വിഭാഗത്തിലേക്ക് മാറ്റിയത് എന്‍.എച്ച്.എ.ഐ തലത്തിലുള്ള തീരുമാനമായിരുന്നെന്നും നടപടി തിരുത്തുന്നതിന് ഗതാഗത മന്ത്രാലയം നിർദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും കേന്ദ്ര ഗതാഗത സെക്രട്ടറി ചര്‍ച്ചയില്‍ വ്യക്തമാക്കിയതായി പൊതുമരാമത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national highwaykerala newsmalayalam news
News Summary - National High Way Development - Kerala News
Next Story