നെറ്റ്വർക്കില്ലെങ്കിലും ആശയവിനിമയം; മലയാളിയുടെ കണ്ടെത്തലിന് നാസ്കോം അവാർഡ്
text_fieldsബംഗളൂരു: മൊബൈൽ ഫോൺ നെറ്റ്വർക്കില്ലാത്ത സ്ഥലങ്ങളിലും ആശയവിനിമയം സാധ്യമാക്കുന്ന ഉപകരണവുമായി മലയാളിയുടെ സ്റ്റാർട്ടപ് സംരംഭം. കൊച്ചി കളമശ്ശേരി മേക്കർ വില്ലേജിലെ എച്ച്.ഡബ്ല്യു ഡിസൈൻ ലാബ്സാണ് എഫ്.എം ആർ.ഡി.എസ് യൂട്ടിലിറ്റി എന്നുപേരിട്ട ഉപകരണം കണ്ടെത്തിയത്. സോഫ്റ്റ്വെയർ സ്ഥാപനങ്ങളുടെ കൂട്ടായ്മയായ നാസ്കോം ബംഗളൂരുവിൽ സംഘടിപ്പിച്ച െടക് ഉച്ചകോടിയിൽ ഡിസാസ്റ്റർ മാനേജ്മെൻറ് വിഭാഗത്തിൽ ദേശീയതലത്തിൽ അവാർഡും നേടിയ ഇൗ കണ്ടെത്തൽെകാണ്ട് ദുരന്തമുഖങ്ങളിൽ അടിയന്തരസഹായത്തിന് മാത്രമല്ല; മത്സ്യത്തൊഴിലാളികൾക്ക് ഉപകാരപ്പെടുന്ന ബോട്ട്-ഫെറി ട്രാക്കിങ്ങിനും പൊതുഗതാഗത സംവിധാനവും ഇ-ഗവേണൻസും കാര്യക്ഷമമാക്കാനും കഴിയുമെന്ന് എച്ച്.ഡബ്ല്യു ഡിസൈൻ ലാബ്സ് ഡയറക്ടർ എ.എൽ. ജയകൃഷ്ണൻ പറഞ്ഞു.
എഫ്.എം റേഡിയോ പ്രവർത്തിക്കുന്നതുപോലെ ഫ്രീക്വൻസി മോഡുലേഷൻ തരംഗങ്ങൾ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്. യൂറോപ്യൻ രാജ്യങ്ങളിൽ ട്രാഫിക് മാനേജ്മെൻറ് ചാനലായി (ടി.എം.സി) എഫ്.എം ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിലും ഇവ നിലവിലെ സ്റ്റേഷനുകളെ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. എന്നാൽ, ഹാർഡ്വെയർ ഉപകരണവും മൊബൈൽ ആപ്പും ചേർന്ന എഫ്.എം ആർ.ഡി.എസ് യൂട്ടിലിറ്റി പ്രവർത്തിക്കാൻ എഫ്.എം സ്റ്റേഷനുകൾ വേണ്ടെന്നതാണ് പ്രത്യേകത. മാത്രവുമല്ല; ഒാഡിയോ സന്ദേശങ്ങളുടെ കൂടെ ഡാറ്റ അയക്കാനും ഇതിലൂടെ കഴിയും.
ബസുകളെ ട്രാക്ക് ചെയ്യാൻ കഴിയുന്ന ഇൗസി ബസ്, ദുരന്ത മുന്നറിയിപ്പ് നൽകാൻ സഹായിക്കുന്ന ഡി.ഡബ്ല്യു.ബി.എസ്, ഇ-ഗവേണൻസ്, ബോട്ട്-ഫെറി ട്രാക്കിങ്, മാലിന്യ നിർമാർജനത്തിന് സഹയകമായ സ്വച്ച് ഭാരത് എന്നിങ്ങനെ അഞ്ച് ആപ്പുകളാണ് ഇൗ ഉപകരണത്തിനായി നിലവിൽ ഒരുക്കിയിരിക്കുന്നത്. ഇതിെൻറ േപറ്റൻറ് സംബന്ധിച്ച നടപടികൾ അന്തിമഘട്ടത്തിലാണെന്നും സർക്കാറിെൻറ വിവിധ പദ്ധതികളിൽ ഇൗ സംവിധാനം ഉപയോഗെപ്പടുത്തുന്നതുമായി ബന്ധപ്പെട്ട് വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ചയിലാണെന്നും ജയകൃഷ്ണൻ പറഞ്ഞു.
ഇതേ കമ്പനിയിലെ ഒാപറേഷൻസ് ലീഡും ഭാര്യയുമായ ദിവ്യ ഗോവിന്ദും സോഫ്റ്റ്വെയർ ആർകിടെക്റ്റായ അരുൺ കുമാറുമാണ് ആവശ്യമായ പിന്തുണയോടെ കൂടെയുള്ളത്. 2015ലാണ് ഇൗ ടെക്കി ദമ്പതികൾ ചേർന്ന് സ്റ്റാർട്ട്അപ് സംരംഭത്തിന് തുടക്കമിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.