Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാരാണസിയും കേരളവും ഒരു...

വാരാണസിയും കേരളവും ഒരു പോലെയെന്ന് മോദി

text_fields
bookmark_border
pm-modi-guruvayur-speech
cancel

ഗുരുവായൂർ: കേരളത്തിലടക്കം എതിരാളികളെക്കൂടി ഒപ്പം നിർത്തി നവഭാരത നിർമിതിയാണ ് സർക്കാർ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ മോദി. പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യ പൊതുസമ്മേളനത്തിൽ ഗുരുവായൂരിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 35 മി നിറ്റ് നീണ്ട പ്രസംഗത്തിൽ മോദി രാഷ്ട്രീയം പറയാതെ പറഞ്ഞു.

കേരളത്തിൽ ബി.ജെ.പി അക് കൗണ്ട് തുറക്കാഞ്ഞിട്ടും നന്ദി പറയാൻ വന്ന തെൻറ മനസ്സിൽ എന്താണെന്നാണ് രാഷ്ട്രീയ പണ ്ഡിതന്മാർ സംശയിക്കുന്നത്. തെരഞ്ഞെടുപ്പിൽ പല അഭിപ്രായങ്ങളുമുണ്ടാകാം. എന്നാൽ, തെ രഞ്ഞെടുപ്പ് കഴിഞ്ഞാൽ എൻ.ഡി.എ യെ വിജയിപ്പിക്കാൻ താൽപര്യം കാണിക്കാത്തവരെ കൂടി ഒപ് പം നിർത്തിയും പരിഗണിച്ചും ജനക്ഷേമം ഉറപ്പ് വരുത്തി നവഭാരതം കെട്ടിപ്പടുക്കലാണ് ലക്ഷ്യം.

പരാജയപ്പെടുത്താൻ ശ്രമിച്ചതിൽ കേരളവും ഉൾപ്പെടും. ഇവിടെ പാർട്ടിക്ക് ഒരു എം.പി പോലും ഇല്ലെങ്കിലും വാരാണസി പോലെ എനിക്ക് പ്രിയപ്പെട്ടതാണ് കേരളവും. ജനക്ഷേമ പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പാക്കുന്നതിലൂടെ ഓരോ വ്യക്തിയിലേക്കും എത്താനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. അതുവഴി നവഭാരത സൃഷ്ടിയെന്ന പ്രവർത്തനത്തിലാണ് ബി.ജെ.പി, എൻ.ഡി.എ പ്രവർത്തകർ പങ്കാളികളാകുന്നത്.

ഗുരുവായൂരിെൻറ മണ്ണിൽ തനിക്ക് പുതിയ ഊർജവും ശക്തിയും ഉത്സാഹവും അനൂഭൂതിയും ലഭിച്ചു. ഈ മണ്ണിൽ വെച്ച് എല്ലാ സഹപ്രവർത്തകർക്കും കേരള ജനതക്കും നന്ദി പറയുന്നു. ഈ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പണ്ഡിതന്മാർക്കും സർവേകൾ നടത്തിയവർക്കും ജന വികാരം മനസ്സിലാക്കാനും വിധിയെഴുത്ത് ഏതു തരത്തിൽ വരുമെന്ന് മുൻകൂട്ടി കാണാനും കഴിഞ്ഞില്ല. നിഷേധാത്മകതയെ പൂർണമായും ജനവിധി തള്ളി. ഉജ്വല വിധിയെഴുത്താണിത്.

ജനങ്ങൾ ഭാവനാത്മകമായാണ് പ്രതികരിച്ചത്.പുതിയ ഊർജത്തോടെയും പ്രതീക്ഷയോടെയും മുന്നോട്ട് പോകാനാണിത്. ഈശ്വരരൂപമായ ജനങ്ങൾ ബി.ജെ.പിക്കും എൻ.ഡി.എക്കും ഉജ്വലവിജയമാണ് നൽകിയത്. ഈ അനുഗ്രഹത്തിന് ജനപാദങ്ങളിൽ പ്രണമിക്കുന്നു. അവരുടെ ക്ഷേമത്തിനാവും സർക്കാർ പ്രവർത്തിക്കുക. സർക്കാർ രൂപവത്കരണം മാത്രമല്ല, പുതിയ രാഷ്ട്രനിർമാണത്തിലൂടെ ഇന്ത്യയെ ഉന്നതിയിൽ എത്തിക്കലാണ് ലക്ഷ്യമെന്നും മോദി പറഞ്ഞു.

‘ആയുഷ്മാനി’ൽ കേരളം പങ്കാളിയാവണം –മോദി

ഗുരുവായൂർ: ദരിദ്രരുടെ ചികിത്സക്ക് വർഷത്തിൽ അഞ്ച് ലക്ഷം രൂപ വരെ നൽകുന്ന കേന്ദ്ര സർക്കാറിെൻറ ആയുഷ്മാൻ ഭാരത് പദ്ധതിയിൽ കേരളം പങ്കാളിയാവണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പദ്ധതിയുടെ ഭാഗമാകാൻ സംസ്ഥാന സർക്കാർ സന്നദ്ധമാകാത്തതിനാൽ കേരള ജനതക്ക് ഇതിെൻറ പ്രയോജനം ലഭിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഗുരുവായൂരിൽ ബി.ജെ.പി തൃശൂർ ജില്ല കമ്മിറ്റി സംഘടിപ്പിച്ച ‘അഭിനന്ദൻ സഭ’യിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ലക്ഷക്കണക്കിന് ദരിദ്ര ജനവിഭാഗത്തിന് ആയുഷ്മാൻ പദ്ധതിയുടെ പ്രയോജനം ലഭിച്ചു. കേരളത്തിലെ പാവപ്പെട്ടവർക്ക് പ്രയോജനം ലഭിക്കണമെങ്കിൽ സംസ്ഥാനം അതിൽ പങ്കാളിയാകണമെന്ന് താൻ പരസ്യമായി അഭ്യർഥിക്കുന്നു. ‘നിപ’ക്കെതിരെ സംസ്ഥാന സർക്കാറിനൊപ്പം ചേർന്ന് നടപടികളെടുക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണ്.

വൈറസ് ആക്രമണത്തെ കേന്ദ്രം ഗൗരവത്തോടെയും സൂക്ഷ്മമായുമാണ് നിരീക്ഷിക്കുന്നത്. അടിയുറച്ച വിശ്വാസവും ആധ്യാത്മിക പാരമ്പര്യവുമാണ് കേരളത്തിെൻറ പ്രത്യേകത. ആധ്യാത്മിക-പൈതൃക ടൂറിസം പദ്ധതിയിൽ കഴിഞ്ഞ എൻ.ഡി.എ സർക്കാർ എഴ് പദ്ധതി അനുവദിച്ചു. കേന്ദ്രത്തിെൻറ ശുചിത്വ ഭാരതം പദ്ധതിയെ കേരളം ശരിയായ ‘സ്പിരിറ്റി’ൽ എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു -പ്രധാനമന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modikerala newsmalayalam newsGuruvayur speech
News Summary - Narendra modi guruvayur speech-Kerala news
Next Story