നാഗമ്പടം പഴയപാലം 25ന് പൊളിക്കും
text_fieldsകോട്ടയം: പലകുറി പരാജയപ്പെട്ട, നാഗമ്പടം പഴയ റെയിൽവേ മേൽപാലം നിയന്ത്രിത സ്ഫോടനത് തിലൂടെ തകർക്കാനുള്ള ശ്രമം വീണ്ടും മേയ് 25ന്. അന്ന് കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം പ ൂർണമായും തടസ്സപ്പെടും. കോട്ടയംവഴി പോകേണ്ട ദീര്‍ഘദൂര ട്രെയിനുകള്‍ ആലപ്പുഴ വഴി തി രിച്ചുവിടുമെന്നും റെയില്‍വേ വ്യക്തമാക്കി.
കഴിഞ്ഞമാസം പാലം നിയന്ത്രിത സ്ഫോടനത്തി ലൂടെ തകർക്കാൻ ചെന്നൈ ആസ്ഥാനമായുള്ള കമ്പനി നടത്തിയ ശ്രമം താല്‍ക്കാലികമായി ഉപേക്ഷിച്ചിരുന്നു. ചെറു സ്ഫോടകവസ്തുകള്‍ ഉപയോഗിച്ച് പാലം തകര്‍ക്കാൻ അന്ന് രണ്ടുതവണ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
ഇത്തവണ ആറുഘട്ടങ്ങളായി തകർക്കാനാണ് ശ്രമിക്കുക. ആദ്യം പാലത്തിെൻറ ബീമുകൾ തകർക്കും. തുടർന്ന് മറ്റ് ഭാഗങ്ങളും. വെള്ളിയാഴ്ച രാത്രിമുതൽ പൊളിക്കാനുള്ള നടപടി ആരംഭിക്കും. 24 മണിക്കൂർ കൊണ്ട് പൊളിച്ചുനീക്കണമെന്നാണ് നിർദേശം.
നേരേത്ത രണ്ടുവട്ടവും കോട്ടയംവഴിയുള്ള റെയിൽ ഗതാഗതം പൂർണമായും നിർത്തിവെച്ചിരുന്നു. ഇതിലൂടെ റെയിൽവേക്കുണ്ടായത് കോടികളുടെ നഷ്ടവും. പാലം തകർക്കാൻ ചെന്നൈ സ്ഥാപനത്തിന് കരാർ നൽകിയതും ലക്ഷങ്ങൾക്കായിരുന്നു.
ശ്രമം പരാജയപ്പെട്ടതിനാൽ പണം നൽകില്ലെന്നും റെയിൽവേ അറിയിച്ചിരുന്നു. കോട്ടയം-എറണാകുളം പാത ഇരട്ടിപ്പിക്കുന്നതിെൻറ ഭാഗമായി പുതിയ പാലം നിർമിച്ചതിനെ തുടർന്നാണ് പഴയപാലം പൊളിക്കാന്‍ തീരുമാനിച്ചത്.
1953ലാണ് നാഗമ്പടം പാലം നിർമിച്ചത്. ഇടക്ക് കോട്ടയം പാത വൈദ്യുതീകരിച്ചപ്പോൾ പാലം ചെറുതായി ഉയർത്തിയിരുന്നു. എന്നാൽ, പാലത്തിന് വീതി കുറവായതിനാൽ കോടതി ഉത്തരവ് പ്രകാരം ഇവിടം വേഗത കുറച്ചാണ് ട്രെയിനുകൾ കടത്തിവിട്ടിരുന്നത്. പാലം പൊളിക്കാതെ പാത ഇരട്ടിപ്പിക്കലിെൻറ പ്രയോജനം ലഭിക്കുന്നുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.