Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനാടുകാണി ചുരം: വിദഗ്ധ...

നാടുകാണി ചുരം: വിദഗ്ധ പരിശോധനക്കു ശേഷം മതി റോഡ് പണിയെന്ന് റിപോർട്ട്

text_fields
bookmark_border
Nadukani Churam
cancel

നിലമ്പൂർ: ഉരുൾപൊട്ടലിലും കനത്ത മഴയിലും തകർന്ന നാടുകാണി ചുരത്തിൽ ശാസ്ത്രീയ പഠന ം നടത്തണമെന്ന് പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം. ഇതുസംബന്ധിച്ച റിപ്പോർട്ട് റോഡ്  വിഭാഗം എക്സിക‍്യൂട്ടിവ് എൻജിനീയർ ജി. ഗീത സർക്കാറിന് സമർപ്പിച്ചു.

മഴക്കാലത്ത ് ചുരത്തിൽ തുടർച്ചയായി ഉരുൾപൊട്ടലും റോഡ് വിള്ളലുമുണ്ടാകുന്ന സാഹചര‍്യത്തിൽ വിദ ഗ്ധ പഠനം ആവശ‍്യമാണെന്ന് റിപ്പോർട്ടിലുണ്ട്. ദേശീയതലത്തിലുള്ള വിദഗ്ധ സംഘം പഠനം നടത്തുന്നതാണ് നല്ലതെന്ന് അവർ അഭിപ്രായപ്പെട്ടു. വിദഗ്ധ പഠനത്തിനുശേഷം സംഘം നിർദേശിക്കുന്ന വിധത്തിലുള്ള പ്രവൃത്തിയാണ് നടത്തേണ്ടത്. അതുവരെ ജാറത്തിന് സമീപം വിള്ളലുണ്ടായ ഭാഗത്ത് റോഡ് പ്രവൃത്തി നിർത്തിവെക്കാൻ ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക് പൊതുമരാമത്ത് വകുപ്പ് നിർദേശം നൽകി. കോഴിക്കോട്-നിലമ്പൂർ-ഗുഡല്ലൂർ റോഡിൽ 92/000 കിലോമീറ്റർ മുതൽ 103/600 വരെ റോഡിൽ വിള്ളലും താഴ്ചയും ഉണ്ടായിട്ടുണ്ട്. ഇവിടെ വാഹനങ്ങളുടെ കടന്നുപോക്ക് കൂടുതൽ അപകടങ്ങൾക്ക് കാരണമാവുമെന്ന് റിപ്പോർട്ട് പറയുന്നു.

ഉരുൾപൊട്ടലിനുശേഷം ജിയോളജി, കോഴിക്കോട് എൻ.ഐ.ടി സംഘങ്ങൾ ചുരത്തിൽ പരിശോധന നടത്തിയിരുന്നു. ചില ഭാഗങ്ങളിൽ ഭൂഗർഭ ജലത്തി‍െൻറ കുത്തൊഴുക്ക് ഉണ്ടെന്നും ഇവിടങ്ങളിൽ റോഡ് വിള്ളൽ സാധ‍്യതയുണ്ടെന്നും ഇവർ റിപ്പോർട്ട് നൽകി. ഈ ഭാഗങ്ങളിൽ കൂടുതൽ പഠനങ്ങൾ നടത്തേണ്ടതുണ്ടെന്നായിരുന്നു സംഘത്തി‍െൻറ നിർദേശം. ചുരം റോഡ് പഠനത്തിന് ഇന്ത‍്യൻ ഇൻസ്റ്റിറ്റ‍്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി) വിദഗ്ധർ എത്തുമെന്നും അറിയിച്ചിരുന്നു. ഇത്തരം ദേശീയ വിദഗ്ധ സംഘത്തി‍െൻറ പഠനം ഉടൻ വേണമെന്നാണ് പൊതുമരാമത്ത് റോഡ് വിഭാഗം സർക്കാറിന് നൽകിയ റിപ്പോർട്ടിലുള്ളത്. സുരക്ഷിത പാത ഒരുക്കുന്നതുവരെ ഗതാഗതം നിയന്ത്രിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

വിദഗ്ധ സംഘം പഠനം നടത്തി, അവരുടെ നിർദേശപ്രകാരമുള്ള പ്രവൃത്തിക്ക് രൂപരേഖ തയാറാക്കിയശേഷം എസ്റ്റിമേറ്റ് ഉൾപ്പെടെ നടപടികൾ പൂർത്തിയാക്കുമ്പോഴേക്കും കാലതാമസമുണ്ടാകും. അതിനാൽ ചെറിയ യാത്രാവാഹനങ്ങൾക്ക് താൽക്കാലിക സംവിധാനം ഒരുക്കണമെന്നാണ് ജനങ്ങളുടെ ആവശ‍്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsnadukani churam
News Summary - Nadukani Churam Maintenance -Kerala News
Next Story