Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനാദാപുരത്ത്...

നാദാപുരത്ത് ഇരട്ടക്കുട്ടികളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി; മാതാവ് റിമാൻറിൽ

text_fields
bookmark_border
നാദാപുരത്ത് ഇരട്ടക്കുട്ടികളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി; മാതാവ് റിമാൻറിൽ
cancel
camera_alt

കൊല്ലപ്പെട്ട മുഹമ്മദ് റസ്വിനും ഫാത്തിമ റൗഹയും, മാതാവ് സുബീന മുംതാസ്

നാദാപുരം (കോഴിക്കോട്): യുവതി മക്കളെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തി. ക്രൂരകൃത്യത്തിനുശേഷം കിണറ്റിൽ ചാടിയ യുവതിയെ നാട്ടുകാർ രക്ഷപ്പെടുത്തി. പേരോട്ടെ മഞ്ഞനാംപുറത്ത് റഫീഖി‍െൻറ ഭാര്യ സുബീന മുംതാസാണ് (30) മൂന്നുവയസ്സുള്ള മുഹമ്മദ് റസ്വിൻ, ഫാത്തിമ റൗഹ എന്നിവരെ കിണറ്റിലെറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. ഇവർക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി പറയപ്പെടുന്നു. ഇവരെ പിന്നീട് നാദാപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.

ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. വീടിനു പിറകുവശത്തെ ആൾതാമസമില്ലാത്ത തറവാട്ടുവീട്ടിലെ കിണറ്റിലാണ് കുട്ടികളെ എറിഞ്ഞത്. മരണം ഉറപ്പാക്കി പത്തു മണിക്ക് വാണിമേലിലെ ബന്ധുവിനെ ഫോണിലൂടെ വിവരം അറിയിച്ചതിനുശേഷമാണ് ഇവർ കിണറ്റിൽ ചാടിയത്. ബന്ധു സുഹൃത്തിനെയും കൂട്ടി പേരോട്ടെത്തി വീട്ടുകാരെ വിവരം ധരിപ്പിക്കുകയായിരുന്നു.

തുടർന്ന് പരിസരത്ത് നടത്തിയ അന്വേഷണത്തിനിടയിലാണ് സുബീനയുടെ കരച്ചിൽ കിണറ്റിൽനിന്ന് കേട്ടത്. കിണറ്റിലെ മോട്ടോർ പൈപ്പിൽ പിടിച്ചുനിൽക്കുകയായിരുന്ന സുബീനയെ നാട്ടുകാരും സ്ഥലത്തെത്തിയ ഫയർഫോഴ്സും ചേർന്ന് കരക്കുകയറ്റി. നാട്ടുകാരാണ് രണ്ടു കുട്ടികളുടെ മൃതദേഹവും പുറത്തെടുത്തത്. പോസ്റ്റ്മോർട്ടത്തിനുശേഷം കുട്ടികളുടെ മൃതദേഹം മുതാക്കര ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. വിദേശത്തായിരുന്ന ഭർത്താവ് റഫീഖ് ഒരു വർഷമായി നാട്ടിലുണ്ട്. നാദാപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ സുബീനയെ രണ്ടാഴ്ചത്തേക്ക് റിമാൻറ് ചെയ്തു. ഇവരെ മഞ്ചേരി വനിത സബ് ജയിലിലേക്ക് മാറ്റും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nadapuramsuicide
News Summary - nadapuram lady Thrown into the well
Next Story