Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്ലീസ്; എൻ 95...

പ്ലീസ്; എൻ 95 മാസ്കുകൾ ആരോഗ്യപ്രവർത്തകർക്ക് മാത്രം

text_fields
bookmark_border
n-95-mask
cancel

തൃശൂർ: എൻ 95 മാസ്കുകൾ ആശുപത്രികളിലും രോഗികളുമായി നേരിട്ട് ഇടപെടുന്നവരും മാത് രേമ ഉപയോഗിക്കാവൂവെന്നും മെഡിക്കൽ സ്റ്റോർ വഴി വിൽപന നടത്താൻ പാടില്ലെന്നും സർ ക്കാർ ഉത്തരവ്. ഇക്കാര്യം പരിശോധിക്കാൻ ആരോഗ്യവകുപ്പിനെയും ജില്ല കലക്ടർമാരെയും ചുമതലപ്പെടുത്തി. കോവിഡ് 19 ബാധിച്ചവരും സംശയിക്കപ്പെടുന്നവരുമായി ഇടപെടുന്ന ആരോഗ്യപ്രവർത്തകർ എൻ 95 മാസ്ക് ധരിക്കണമെന്നാണ് നിർദേശിച്ചിട്ടുള്ളതെങ്കിലും സുരക്ഷാഭയത്താൽ പലരും ഈ മാസ്ക് വാങ്ങി വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. അതിനാൽ ഓൺലൈനുകളിൽ ഇവ ലഭിക്കാത്ത അവസ്ഥയാണ്. 125 രൂപ വിലവരുന്നതും ഉപയോഗശേഷം നശിപ്പിച്ചുകളയേണ്ടതുമായ ഇത്തരം മാസ്കുകളുടെ വില ഓൺലൈൻ വിൽപനക്കാർ 350 രൂപ വരെയാക്കി. അത്യാവശ്യഘട്ടങ്ങളിൽ ആരോഗ്യപ്രവർത്തകർക്ക് പോലും എൻ 95 മാസ്ക് കിട്ടാത്ത അവസ്ഥ ഉണ്ടായേക്കുമെന്നാണ് ആശങ്ക. പൊതുജനങ്ങൾ ഈ മാസ്‌ക് ധരിക്കേണ്ട കാര്യമില്ലെന്ന് ആരോഗ്യപ്രവർത്തകരും പറയുന്നു.

എന്നാൽ, എൻ 95 മാസ്കുകൾക്ക് ഇതുവരെ ക്ഷാമമില്ലെന്നും  കൂടുതൽ സ്റ്റോക്കെത്തിക്കാൻ നടപടി സ്വീകരിച്ചുവരികയാണെന്നും കേരള മെഡിക്കൽ സർവിസസ് കോർപറേഷൻ ജനറൽ മാനേജർ ദിലീപ് കുമാർ പറഞ്ഞു. സാധാരണ സര്‍ജിക്കല്‍ മാസ്‌കുകളെ അപേക്ഷിച്ച് മൂക്കിനും വായ്ക്കും എന്‍ 95 മാസ്‌കുകള്‍ കൂടുതൽ സുരക്ഷ നല്‍കുന്നു. മെഡിക്കൽ മാസ്ക് 80 ശതമാനം സുരക്ഷിതത്വം നൽകുമ്പോൾ എൻ 95, 95 ശതമാനം സുരക്ഷിതത്വം ഉറപ്പുതരുന്നു. മൂന്ന് പാളികളുള്ളതാണിവ. വായുവിലുള്ള സൂക്ഷ്മകണങ്ങളെ പോലും 95 ശതമാനം പ്രതിരോധിക്കാനുള്ള കഴിവ് ഇതിനുണ്ട്.

രോഗാണുക്കളെ പൂര്‍ണമായും തടയാനല്ല, വ്യക്തികളുമായുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ആളുകളിലേക്കെത്തുന്നതിെൻറ തീവ്രത കുറക്കാനോ നിയന്ത്രിക്കാനോ ആണ് ഇത്തരം മാസ്‌കുകള്‍ ഉപയോഗിക്കുന്നത്. ഇവ വിലകൂടിയതും ലഭ്യത കുറഞ്ഞതുമാണ്. ഗുരുതര രോഗപ്പകർച്ച സംഭവിക്കുന്ന അടിയന്തര ഘട്ടങ്ങളിൽ കർശന ശുചീകരണത്തിനും അണുനശീകരണത്തിനും ശേഷം ഇവ വീണ്ടും ഉപയോഗിക്കാം. പുനരുപയോഗത്തിനാകട്ടെ വ്യക്തമായ മാർഗനിർദേശവുമുണ്ട്. രോഗബാധിതരാകാത്ത, രോഗസാധ്യത പ്രവർത്തനങ്ങളിൽ ഏർപ്പെടാത്തവർക്ക് തുണി മാസ്കിെൻറ ആവശ്യമേയുള്ളൂവെന്ന് ആരോഗ്യ ഏജൻസികൾ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newscorona virus
News Summary - N95 Mask for health persons only-Kerala news
Next Story