എന്നെ മന്ത്രിയാക്കിയത് പാണക്കാട്ട് നിന്നല്ല –കെ.ടി. ജലീൽ
text_fieldsമലപ്പുറം: മുസ്ലിം യൂത്ത് ലീഗ് ആവശ്യപ്പെടുേമ്പാൾ രാജിവെക്കാൻ എന്നെ മന്ത്രിയാക്കിയത് പാണക്കാട്ടുനിന്ന് അല്ലെന്ന് മന്ത്രി കെ.ടി. ജലീൽ. മലപ്പുറത്ത് സി.പി.എം സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാണക്കാടുനിന്ന് രശീത് കൊടുത്തല്ല മന്ത്രിസ്ഥാനം. എന്നെ മന്ത്രിയാക്കിയത് എ.കെ.ജി സെൻററിൽ നിന്നാണ്. ആ ഒാർമ നിങ്ങൾക്ക് വേണം. പിണറായി വിജയൻ മുഖ്യമന്ത്രിയായപ്പോൾ പി.കെ. കുഞ്ഞാലിക്കുട്ടി നമ്മുടെ ആളാണ് എന്ന് പറഞ്ഞ് നൽകിയ കത്ത് പ്രകാരമാണ് എന്നെ മന്ത്രിയാക്കിയത് എന്നാണ് ആ സാധുക്കൾ കരുതുന്നത്. ഇതുപ്രകാരം രാജിവെക്കാനാണ് അവർ പറയുന്നത്.
മുസ്ലിം സമുദായത്തിലെ പാവപ്പെട്ടവർക്ക് കിേട്ടണ്ട അവകാശങ്ങളും ആനുകൂല്യങ്ങളും ലീഗിെൻറയും യൂത്ത് ലീഗിെൻറയും പ്രാദേശിക നേതാക്കൾ തട്ടിയെടുത്ത് കട്ടുമുടിച്ചത് പിടികൂടിയെന്നതാണ് ഞാൻ ചെയ്ത തെറ്റ്. ഇവർ പറയുന്നത് കേട്ടാൽ തോന്നുക ഏഴ് വൻദോഷങ്ങളിൽപെട്ടത് എന്തോ ഞാൻ ചെയ്തെന്നാണ്. ആ വൻദോഷങ്ങളിൽപെട്ടത് ചെയ്തത് നിങ്ങളുടെ നേതാക്കന്മാരാണ്. കുറച്ച് കറുത്ത കൊടി കാണിച്ചാൽ പതറിേപ്പാകുമെന്ന് കരുതിയോ. സർവ തിന്മകളുെടയും വിളനിലമായ കുഞ്ഞാലിക്കുട്ടിയുടെ കളരിയിൽനിന്ന് ആയിരം െകാല്ലം അഭ്യാസം പഠിച്ച് വന്നാലും സി.പി.എമ്മിെൻറ സംരക്ഷണത്തിൽനിന്ന് ഒരാളെ തൊടാൻ നിങ്ങൾക്ക് സാധിക്കില്ല.
ശബരിമലയെ നശിപ്പിക്കാൻ ആസൂത്രിതമായി ചിലയാളുകൾ ശ്രമങ്ങൾ നടത്തുകയാണ്. അവർക്ക് കൂട്ടുപിടിക്കുകയും ചൂട്ട് പിടിക്കുകയും ചെയ്യുന്ന നിലപാടാണ് മുസ്ലിം ലീഗ് സ്വീകരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.