Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎന്നെ നയിക്കുന്നത്...

എന്നെ നയിക്കുന്നത് മാപ്പെഴുതിക്കൊടുത്തവരല്ല, പുന്നപ്ര-വയലാര്‍ ധീര സഖാക്കളാണ് -ആരിഫ്

text_fields
bookmark_border
എന്നെ നയിക്കുന്നത് മാപ്പെഴുതിക്കൊടുത്തവരല്ല, പുന്നപ്ര-വയലാര്‍ ധീര സഖാക്കളാണ് -ആരിഫ്
cancel
camera_alt2019?? ???????? ?????????????? ?????? ???? ??????????????????? 648 ?????????? ???????????????? ??????...

അരൂർ: താന്‍ മുസ്‌ലിം ലീഗിലേക്ക് പോകുമെന്ന തരത്തിൽ വ്യാജ വാർത്ത നൽകിയതിനെതിരെ സി.പി.എം എം.പി എ.എം ആരിഫ് രംഗത്ത് . മിനിറ്റ് വെച്ച് നിലപാടും പാര്‍ട്ടിയും മാറാന്‍ തന്നെ നയിക്കുന്നത് മാപ്പെഴുതിക്കൊടുത്ത് സ്വാതന്ത്ര്യസമരത്തെ ഒറ്റിക്കൊടുത്ത ഭീരുക്കളല്ലെന്നും സാമ്രാജ്യത്വത്തിന്റെയും കൊടിയ ദുഷ്പ്രഭുത്വത്തിെൻറയും വെടിയുണ്ടകളെ നെഞ്ചുവിരിച്ചു നേരിട്ട പുന്നപ്ര-വയലാര്‍ ധീര സഖാക്കളാണെന്നും ആരിഫ് ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. ബി.ജെ.പി മുഖപത്രം ജന്മഭൂമിയുടെ പേരെടുത്ത് പറഞ്ഞാണ് ആരിഫ് മറുപടി നൽകിയത്.

വലതുപക്ഷ കമ്മ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങൾ 2006 മുതൽ നടത്തുന്ന പ്രചാരണത്തിെൻറ മൂർദ്ധന്യാവസ്ഥയാണിപ്പോൾ കാണുന്നത്. നിരവധി വിഷയങ്ങളിൽ പാര്‍ലമെന്‍റലുൾപ്പടെ ആർ.എസ്.എസിനെ തുറന്നു കാണിച്ച് എതിർക്കുന്ന നിലപാടുകൾ ജന്മഭൂമിക്ക് ദഹിക്കാത്തതിനാലാണ് ഇത്തരം വ്യാജ വാർത്തകൾ ഉയർത്തികൊണ്ട് വരുന്നതെന്നും ആരിഫ് പറയുന്നു.

താൻ എന്നും ഇൗ പാർട്ടിയുടെ കൂടെ, പാർട്ടി നിലപാടുകളുടെ കൂടെ, ജനതയുടെ കൂടെ തന്നെ ഉണ്ടാവും. നുണ പ്രചരിപ്പിക്കുന്നവർക്ക് അത് തുടരാമെന്നും തന്നെ ജനങ്ങൾക്ക് നന്നായി അറിയാമെന്നും ആരിഫ് ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

എം.എം. ആരിഫിെൻറ ഫേസ്ബുക്ക് കുറിപ്പിെൻറ പൂർണ രൂപം:

മനോരമ മുതൽ ജന്മഭൂമി വരെയുള്ള വലതുപക്ഷ കമ്മ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങൾ 2006 മുതൽ നടത്തുന്ന പ്രചാരണത്തിെൻറ മൂർദ്ധന്യാവസ്ഥയാണ് ഇപ്പോൾ നമ്മൾ കാണുന്നത്. 2006ൽ അരൂരിെൻറ എം.എൽ.എ ആയതു മുതൽ മേൽപ്പറഞ്ഞ മാധ്യമങ്ങളും, അവരുടെ കയ്യാളുകളും, നിരന്തരമായി തേജോവധം ചെയ്യുവാനുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ‘ആരിഫ് കോൺഗ്രസിലേക്ക്’ എന്ന് പറഞ്ഞായിരുന്നു കഴിഞ്ഞ തവണ നടത്തിയ കള്ളപ്രചാരണം. ആ പ്രചാരണങ്ങൾ ജനങ്ങൾ തള്ളിക്കളഞ്ഞു എന്നതിന് തെളിവാണ് മൂന്നു തവണ അരൂരിൽ നിന്നും എം.എൽ.എ ആയതും, ഓരോ തവണയും, ഭൂരിപക്ഷം വർധിപ്പിച്ച്, ജനങ്ങളുടെ വിശ്വാസ്യത നേടിയതും.

ആ ഒരു സ്ഥാനത്തേയ്ക്ക് എന്നെ പാർട്ടി നിർദേശിച്ചതും എെൻറ പാർട്ടിക്ക് എന്നെ കുറിച്ച് ഉത്തമ ബോധ്യമുള്ളത് കൊണ്ട് മാത്രമാണ്. കമ്മ്യൂണിസ്റ്റുകാരെ കുറിച്ച് ബൂർഷ്വാ പത്രങ്ങൾ നല്ലത് എഴുതിയാൽ മാത്രം ശ്രദ്ധിച്ചാൽ മതിയെന്ന് ഇ.എം.എസ് പറഞ്ഞത് ഈ അവസരത്തിൽ ഓർത്തു പോകുകയാണ്.
പെട്ടന്നൊരു സുപ്രഭാതത്തിൽ നിങ്ങൾ പാടി പുകഴ്ത്തുന്ന ചിലരെപ്പോലെ പാർട്ടിയുടെ നേതാവായി വന്ന വ്യക്തിയല്ല ഞാൻ. സി.പി.എമ്മിെൻറ താഴെത്തട്ടു മുതൽ ജനങ്ങളുടെ ഇടയിൽ പ്രവർത്തിച്ചുതന്നെയാണ്, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിെൻറ പോരാട്ട ഇതിഹാസങ്ങൾ രചിച്ച പാർട്ടിക്ക് ശക്തമായ സ്വാധീനമുള്ള ചേർത്തലയിൽ ഏരിയ കമ്മിറ്റിയുടെ സെക്രട്ടറി ആയി പ്രവർത്തിച്ചതും, 23 വർഷമായി പാർട്ടിയുടെ ജില്ലാ കമ്മിറ്റി അംഗമായി പ്രവർത്തിച്ചു വരുന്നതും.

നിരവധി സമര പോരാട്ടങ്ങളിൽ പങ്കെടുത്ത് ജയിൽവാസം ഉൾപ്പടെ അനുഭവിക്കുകയും, പാർട്ടിയുടെ നയത്തോടും പരിപാടികളോടും ചേർന്ന് നിൽക്കുകയും ചെയ്തതു കൊണ്ട് തന്നെ ആണ് ആലപ്പുഴയിലെ സഖാക്കൾ കൈയും മെയ്യും മറന്നു പ്രവർത്തിച്ച്, ലോക്സഭയിലേക്ക് ചരിത്ര വിജയം സമ്മാനിച്ചതും. ആ സഖാക്കൾക്കും ആലപ്പുഴയിലെ ജനങ്ങൾക്കും തെറ്റുപറ്റിയിട്ടില്ല എന്നതിന് തെളിവാണ് പാർലിമെൻറിൽ കിട്ടുന്ന കുറഞ്ഞ സമയത്തു പോലും ചർച്ചകളിൽ പങ്കെടുക്കുകയും, ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ ഉയർത്തി കൊണ്ട് വരികയും ചെയ്യുന്നത്.

ആർ.എസ്.എസിനെ നിരവധി വിഷയങ്ങളിൽ തുറന്നു കാണിച്ച് എതിർത്തുകൊണ്ട് പാർലമെൻറിൽ ഉൾപ്പടെ നിലപാടുകൾ എടുക്കുന്നത് ആർ.എസ്.എസ് മുഖപത്രമായ ജന്മഭൂമിക്കു ദഹിക്കുന്നില്ല എന്നറിയാം. അതുകൊണ്ടാണ് ജന്മഭൂമി ഇത്തരം വ്യാജ വാർത്തകൾ ഉയർത്തികൊണ്ട് വരുന്നത്. അത് പ്രചരിപ്പിക്കുന്നവർക്ക് ഗൂഢലക്ഷ്യങ്ങൾ ഉണ്ടാകാം. പാർട്ടിയിൽ നടന്നിട്ടില്ലാത്ത ഒരു ചർച്ച നടന്നു എന്ന് പറഞ്ഞു പ്രചരിപ്പിക്കുന്ന അത്തരം ആളുകളുടെ ഒരു ലക്ഷ്യവും വിജയിക്കുവാൻ പോകുന്നില്ല. ആരിഫ് പോരാട്ടപഥങ്ങളിൽ തന്നെ ഉണ്ടാകും. എന്നെ ഇല്ലാതാക്കുവാൻ കിണഞ്ഞു പരിശ്രമിക്കുന്ന ആളുകൾക്ക് ഇത്തരം ബൂർഷ്വ പത്രങ്ങളിൽ ഉള്ള സ്വാധീനം ഇതിൽ നിന്നും മനസിലാക്കൻ കഴിയും.

‘മുസ്‌ലിം ലീഗിലേക്ക് ആരിഫ്’ എന്നാണ് ഇപ്പോൾ ജന്മഭൂമി ഉയർത്തുന്ന കള്ളപ്രചാരണം. ഇന്ത്യയെന്ന മതേതര രാജ്യത്തിനു കളങ്കം ഉണ്ടാക്കുവാൻ തക്ക നിയമവുമായി ഇറങ്ങി തിരിച്ച ബി.ജെ.പി സർക്കാരിന് എതിരെ നിലപാട് എടുക്കുന്ന പാർട്ടിയുടെ അംഗമാണ് ഞാൻ. ഈ വിഷയത്തിൽ ന്യൂനപക്ഷങ്ങൾക്കു എതിരെയുള്ള സംഘപരിവാർ ഗൂഢനയത്തിനെതിരെ പാർലമെൻറിലും പുറത്തും നിലപാട് എടുക്കുകയും അതിനെതിരെ നിലകൊള്ളുകയും ചെയ്യുന്നത് അടിച്ചമർത്തപ്പെടുന്നവെൻറ ഒപ്പം നിൽക്കുക എന്നതിെൻറ ഭാഗമാണ്. അതിനെ വളച്ചൊടിച്ചു ലീഗിലേക്ക് പോകുന്നു എന്ന ഗീബൽസിയൻ നുണ പ്രചരിപ്പിക്കുന്നത് ആശയപരമായി എതിർപ്പ് പ്രകടിപ്പിക്കുവാൻ കെൽപ്പില്ലാത്ത ഒരു കൂട്ടം മാധ്യമങ്ങളുടെ ഗതികേടിനുദാഹരണമാണ്.

ഞാൻ എന്നും ഈ പാർട്ടിയുടെ കൂടെ ,പാർട്ടി നിലപാടുകളുടെ കൂടെ, ജനതയുടെ കൂടെ, തന്നെ ഉണ്ടാവും.നുണ പ്രചരിപ്പിക്കുന്നവർ അത് തുടർന്നോളൂ.. എന്നെ ഈ നാട്ടിലെ ജനങ്ങൾക്ക് നന്നായി അറിയാം. ആ ശക്തിയാണ് മുന്നോട്ടുള്ള യാത്രയിൽ എക്കാലവും ഉണ്ടായിരുന്നത്. അത് അങ്ങനെ തന്നെ തുടരുകയും ചെയ്യും. എനിക്കെതിരെ മാത്രം സംഘ്പരിവാർ കേന്ദ്രങ്ങൾ ഇപ്പോൾ നടത്തുന്ന അപകീർത്തി പ്രചാരണത്തിെൻറ പിന്നിലെ ചേതോവികാരം മനസ്സിലാകുന്നുണ്ട്.

മിനിറ്റ് വച്ച് നിലപാടും പാർട്ടിയും മാറാൻ എന്നെ നയിക്കുന്നത്, മാപ്പെഴുതികൊടുത്ത് സ്വാതന്ത്ര്യസമരത്തെ ഒറ്റിക്കൊടുത്ത ഭീരുക്കളല്ല. സാമ്രാജ്യത്വത്തിെൻറയും കൊടിയ ദുഷ്പ്രഭുത്വത്തിെൻറയും വെടിയുണ്ടകളെ നെഞ്ചു വിരിച്ചു നേരിട്ട പുന്നപ്ര-വയലാർ ധീര സഖാക്കൾ ആണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsam arifmalayalam newspunnapra-vayalar comrades
News Summary - my leaders are punnapra-vayalar comrades said AM Arif -kerala news
Next Story