Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുവാറ്റുപുഴയിൽ...

മുവാറ്റുപുഴയിൽ കുട്ടിയെ തട്ടികൊണ്ടു പോകാൻ ശ്രമം

text_fields
bookmark_border
മുവാറ്റുപുഴയിൽ കുട്ടിയെ തട്ടികൊണ്ടു പോകാൻ ശ്രമം
cancel

 മൂവാറ്റുപുഴ: നഗരത്തിൽ വീണ്ടും കുട്ടിയെ തട്ടികൊണ്ടു പോകാൻ ശ്രമം. പട്ടാപകൽ മാതാവിനൊപ്പം നെഴ്സറിയിലേക്ക് പോകുകയായിരുന്ന നാല് വയസുകാരനെയാണ് മാതാവി​​​െൻറ കൺമുന്നിൽ വച് തട്ടികൊണ്ടു പോകാൻ ശ്രമിച്ചത്.
നഗരത്തിലെ അഞ്ചാം വാർഡിൽ പെട്ട കാവുംങ്കര കടവും പാട് റോഡിൽ ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. കടവും പാട് പൈ നാ യിൽ അഷറഫിന്റെമകൻ അബി(4) നെയാണ് തട്ടിയെടുക്കാൻ ശ്രമിച്ചത്. 

മാതാവ് അജ്നുവിനൊപ്പം  കടവും പാട് തന്നെയുള്ള നേഴ്സറിയിലേക്ക് പോകുകയായിരുന്നു കുട്ടി. ആസാദ് റോഡ് ഭാഗത്തു നിന്നും എത്തിയ കാറ് ഇവരുടെ മുന്നിൽ നിറുത്തി യശേഷം കുട്ടിയോട് കാറിൽ കയറാനാവശ്യപെടുകയായിരുന്നു. ഭയന്നു പോയ കുട്ടിയും മാതാവും സ്തംഭിച്ചു നിൽക്കുന്നതിനിടെ പെട്ടന്ന് ഡോർ തുറന്നു ഒരാൾ പുറത്തിറങ്ങി കുട്ടിയെ എടുക്കാനായി തുനിഞ്ഞു .ഇതോടെ കുട്ടിയേയും എടുത്ത് മാതാവ് അടുത്തുള്ള വീട്ടിലേക്ക് ഓടി രക്ഷപെടുകയായിരുന്നു.

 പെട്ടന്ന് കാറ് കോതമംഗലം റോഡിലേക്ക് ഓടിച്ചു പോയി. കറുത്ത നിറത്തിലുള്ളതാണ് കാറെന്ന് പറയുന്നുണ്ടങ്കിലും ഏതു വാഹനമാണന്നു പറയാൻ മാതാവിനറിയില്ല.സംഭവം അറിഞ്ഞ് മൂവാറ്റുപുഴ പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. ജനവാസ കേന്ദ്രമാണ് കടവും പാട് റോഡ്. ജനങ്ങളെ ഭീതിയിലാഴ്ത്തി കുട്ടികളെ തട്ടികൊണ്ടു പോകാനുള്ള  ശ്രമങ്ങൾ അരങ്ങേറാൻ തുടങ്ങിയിട്ട് ഇത് മൂന്നാം ദിനമമാണ് .കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് മുളവൂരിൽ മഗ് രിബ് നമസ്കാരം കഴിഞ്ഞ് മടങ്ങുകയായിരുന്ന പത്ത് വയസുകാരനെ കാറിലെത്തിയ സംഘം തട്ടികൊണ്ടു പോകാൻ ശ്രമിച്ചതാണ് ആദ്യ സംഭവം. ചൊവ്വാഴ്ച മൂവാറ്റുപുഴ നഗരത്തിലെ ഫ്രഷ് കോള റോഡിലെ വീട്ടിനുള്ളിൽമുലയൂട്ടുകയായിരുന്ന മാതാവി​​​െൻറ മടിയിൽ നിന്നും ഒന്നര വയസുകാരിയെ തട്ടി എടുക്കാൻ ശ്രമിച്ചതാണ് രണ്ടാമത്തെ സംഭവം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsMovattu puzhaChild Missing case
News Summary - Muvattupuzha child missing issue-Kerala news
Next Story