Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുത്തൂറ്റ് ഫിനാൻസ്...

മുത്തൂറ്റ് ഫിനാൻസ് സമരം ഒത്തുതീർന്നു

text_fields
bookmark_border
muthoot-strike-101019.jpg
cancel

കൊച്ചി: ശമ്പള വർധനയുൾെപ്പടെ ആവശ്യമുന്നയിച്ച് മുത്തൂറ്റ് ഫിനാൻസ് ജീവനക്കാർ ഏറെ നാളായി നടത്തിയിരുന്ന സമരം അവസാനിപ്പിച്ചു. ജീവനക്കാരുടെ ആവശ്യങ്ങൾ ഒത്തുതീർപ്പ് ചർച്ചയിൽ മാനേജ്മെൻറ് അംഗീകരിച്ചതോടെയാണ് സമരം അവസാനിച്ചത്. വെള്ളിയാഴ്ച മുതൽ തൊഴിലാളികൾ ജോലിക്ക് ഹാജരാവും. ഹൈകോടതി നിയമിച്ച മധ്യസ്ഥെൻറ സാന്നിധ്യത്തിൽ എറണാകുളം െഗസ്റ്റ് ഹൗസിൽ നടന്ന ചർച്ചയിൽ മാനേജ്മെൻറ് പ്രതിനിധികളും മുത്തൂറ്റ് ഫിനാൻസ് നോൺ ബാങ്കിങ് ആൻഡ് പ്രൈവറ്റ് ഫിനാൻസ് എംപ്ലോയീസ് അസോസിയേഷൻ (സി.ഐ.ടി.യു) പ്രതിനിധികളും പങ്കെടുത്തു.

ശമ്പളപരിഷ്‌കരണം ഉടന്‍ നടപ്പാക്കുക, പിരിച്ചുവിട്ട എട്ട് തൊഴിലാളികളെ തിരിച്ചെടുക്കുക, 41 പേരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുക, താല്‍ക്കാലികമായി 500 രൂപ ശമ്പളം വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടു. എല്ലാ ജീവനക്കാർക്കും ഒക്ടോബർ മുതൽ 500 രൂപ ഇടക്കാലാശ്വാസമായി അനുവദിക്കുമെന്നും പണിമുടക്കിെൻറ പേരിൽ തൊഴിലാളികൾക്കെതിരെ പ്രതികാര നടപടികളൊന്നും സ്വീകരിക്കില്ലെന്നും ഉറപ്പുനൽകിയിട്ടുണ്ട്.

ഇതോടൊപ്പം 2018 - 2019 ലെ വാർഷിക ബോണസ് ഉടൻ വിതരണം ചെയ്യാനും തടഞ്ഞുെവച്ചിരുന്ന വാർഷിക ഇൻക്രിമെൻറ് ഏപ്രിൽ മുതൽ മുൻകാല പ്രാബല്യത്തോടെ കൊടുത്തു തീർക്കാനും തീരുമാനമായി.
പണിമുടക്ക് പിൻവലിച്ച പശ്ചാത്തലത്തിൽ കേരളത്തിലെ 611 ബ്രാഞ്ചുകളും വെള്ളിയാഴ്ച തുറന്ന് പ്രവർത്തിക്കുമെന്ന് മാനേജ്മെൻറ് അറിയിച്ചു. ഒത്തുതീർപ്പ് ചർച്ചക്ക് ഹൈകോടതി നിരീക്ഷകൻ അഡ്വ. ലിജി വടക്കേടം നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsmuthoot strike
News Summary - muthoot finance strike -kerala news
Next Story