മുത്തൂറ്റ് ചർച്ച പരാജയം; 20ന് വീണ്ടും ചർച്ച
text_fieldsകൊച്ചി: മുത്തൂറ്റ് ഫിനാൻസിലെ തൊഴിൽ പ്രശ്നം പരിഹരിക്കാൻ നടത്തിയ ചർച്ച പരാജയപ്പെട് ടു. സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം.പിയുടെ നേതൃത്വത്തിൽ ജീവനക്കാരു ം മാനേജ്മെൻറുമായാണ് ചർച്ച നടത്തിയത്. 20ന് വീണ്ടും ചർച്ച നടക്കും.
ചൊവ്വാഴ്ച ഹൈ കോടതി നിയോഗിച്ച നിരീക്ഷകെൻറ സാന്നിധ്യത്തിലായിരുന്നു ചർച്ച. ചർച്ചയിൽ ജീവനക്കാരെ തിരിച്ചെടുക്കുന്ന കാര്യത്തിൽ വ്യക്തമായ അഭിപ്രായം പറയാൻ മാനേജ്മെൻറിനായില്ല. ജീവനക്കാർക്കെതിരെ പ്രതികാര നടപടിയുണ്ടാകില്ലെന്നും മിനിമം വേതനം നൽകാമെന്നുമുള്ള കരാർ മാനേജ്മെൻറ് ലംഘിക്കുകയും ശാഖകൾ പൂട്ടി ജീവനക്കാരെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടത് അംഗീകരിക്കാനാകില്ലെന്നും യൂനിയൻ വ്യക്തമാക്കി.
ഒത്തുതീർപ്പ് വ്യവസ്ഥ അംഗീകരിക്കാത്ത മുത്തൂറ്റ് മാനേജ്മെൻറ് നിലപാടിനെതിരെ സമരം ശക്തമായി തുടരുമെന്ന് എളമരം കരിം പറഞ്ഞു. എറണാകുളം ഗവ. െഗസ്റ്റ് ഹൗസിൽ നടന്ന ചർച്ചയിൽ സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ. ചന്ദ്രൻ പിള്ള, സംസ്ഥാന സെക്രട്ടറി കെ.എൻ. ഗോപിനാഥ്, മുത്തൂറ്റ് ഫിനാൻസ് യൂനിറ്റ് സംസ്ഥാന വൈസ് പ്രസിഡൻറ് എം. സ്വരാജ് എം.എൽ.എ, യൂനിയൻ ജനറൽ സെക്രട്ടറി സി.സി. രതീഷ്, മുത്തൂറ്റ് ഫിനാൻസ് യൂനിറ്റ് സംസ്ഥാന സെക്രട്ടറി നിഷ കെ. ജയൻ, സംസ്ഥാന കമ്മിറ്റി അംഗം നിജ രൂപേഷ് എന്നിവരും മാനേജ്മെൻറ് പ്രതിനിധികളായ സി.വി. ജോൺ, തോമസ് ജോൺ, ബാബു ജോൺ മലയിൽ, പ്രഭ ഫ്രാൻസിസ്, ഹൈകോടതി നിരീക്ഷകൻ അഡ്വ. ലിജി എൻ. വടക്കേടം എന്നിവരും പങ്കെടുത്തു. മാനേജിങ് ഡയറക്ടർ ചർച്ചയിൽ പങ്കെടുത്തില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.