യൂത്ത് ലീഗ് പ്രവർത്തകെൻറ വധം; മൂന്നു പേർ പിടിയിൽ
text_fieldsതാനൂർ: അഞ്ചുടിയിൽ മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകൻ കുപ്പെൻറ പുരക്ക ൽ ഇസ്ഹാഖിനെ വെട്ടിക്കൊന്ന സംഭവത്തിൽ മൂന്നു പേർ പിടിയിൽ. ആറംഗ സംഘ മാണ് കൊലപാതകത്തിന് പിന്നിലെന്നും ഇതിൽ നാലുപേരെ തിരിച്ചറിഞ്ഞെന ്നും പൊലീസ് വ്യക്തമാക്കി. മുഴുവൻ പ്രതികളെയും ഉടൻ പിടികൂടുമെന്ന് ജി ല്ല പൊലീസ് മേധാവി യു. അബ്ദുൽ കരീം പറഞ്ഞു. സി.ഐയും എസ്.ഐയും ഉൾപ്പെട്ട പത്തംഗ അന്വേഷണ സംഘം രൂപവത്കരിച്ചിട്ടുണ്ട്. പ്രതികളിലൊരാൾ വിദേശത്തേക്ക് രക്ഷപ്പെടുന്നത് തടയാൻ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതായി അദ്ദേഹം പറഞ്ഞു. സ്ഥലത്ത് വൻ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നു.
നേരത്തെ സി.പി.എം-ലീഗ് സംഘർഷം നിലനിന്ന പ്രദേശം പൂർണമായും സമാധാനത്തിലേക്ക് നീങ്ങിയ ഘട്ടത്തിലുണ്ടായ സംഭവം പ്രദേശവാസികളെ ഞെട്ടിച്ചു. ഡി.വൈ.എഫ്.ഐ തീരദേശ മേഖല മുൻ സെക്രട്ടറി കെ.പി. ഷംസുവിനെ അക്രമിച്ചതിലെ രാഷ്ട്രീയ വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
വ്യാഴാഴ്ച രാത്രി 7.15ഒാടെ വീടിനുസമീപത്തെ പള്ളിയിലേക്ക് പോകുന്നതിനിടെയാണ് ഇസ്ഹാഖിനെ ആക്രമിച്ചത്. കൈക്കും കാലുകളിലുമാണ് വെട്ടേറ്റത്.
ഇസ്ഹാഖിെൻറ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഖബറടക്കി
താനൂർ: വെട്ടേറ്റ് മരിച്ച യൂത്ത് ലീഗ് പ്രവർത്തകൻ അഞ്ചുടി കുപ്പെൻറ പുരക്കൽ ഇസ്ഹാഖിെൻറ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൻ അഞ്ചുടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്തു. പോസ്റ്റ്മോർട്ടത്തിന് ശേഷം കോഴിക്കോട് മെഡിക്കൽ കോളജിൽനിന്ന് ലീഗ് നേതാക്കൾ ഏറ്റുവാങ്ങിയ മൃതദേഹം വെന്നിയൂർ വഴി തെയ്യാലയിെലത്തിച്ച് വിലാപയാത്രയായാണ് അഞ്ചുടിയിലേക്ക് കൊണ്ടുപോയത്. പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീർ, പി.കെ. ഫിറോസ്, നജീബ് കാന്തപുരം, ആഷിക് ചെലവൂർ, എം.എ. റസാഖ് മാസ്റ്റർ എന്നിവർ കോഴിക്കോട് മെഡിക്കൽ കോളജിലെത്തിയിരുന്നു.
കോഴിക്കോട് നടന്ന മയ്യിത്ത് നമസ്കാരത്തിന് സി. മമ്മുട്ടി എം.എൽ.എ നേതൃത്വം നൽകി.
വൈകീട്ട് അഞ്ചോടെ അഞ്ചുടിയിലെ വീട്ടിലെത്തിച്ച മൃതദേഹം നൂറുൽ അനാം മദ്റസയിൽ പൊതുദർശനത്തിന് വെച്ചു. അഞ്ചുടി മുഹ്യുദ്ദീൻ ജുമാമസ്ജിൽ നടന്ന നമസ്കാരത്തിന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നേതൃത്വം നൽകി. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, കെ.പി.എ. മജീദ്, മുനവ്വറലി ശിഹാബ് തങ്ങൾ, പി.കെ. ഫിറോസ്, എം.എൽ.എമാരായ സി. മമ്മുട്ടി, അഡ്വ. എൻ. ഷംസുദ്ദീൻ, കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.