Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജനപ്രിയനായ പച്ച...

ജനപ്രിയനായ പച്ച മനുഷ്യൻ

text_fields
bookmark_border
ജനപ്രിയനായ പച്ച മനുഷ്യൻ
cancel

ഏറെ വ്യത്യസ്തനായിരുന്നു പി.ബി. അബ്ദുറസാഖ് എം.എൽ.എ. വ്യവസായ പ്രമുഖൻ ജനപ്രതിനിധിയാകുേമ്പാൾ ഉയർന്ന പല സംശയങ്ങളും ആശങ്കകളും അദ്ദേഹം പ്രവർത്തനത്തിലൂടെ നിഷ്പ്രഭമാക്കി. പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള അബ്ദുറസാഖ് ഉയർന്ന വിദ്യാഭ്യാസമുള്ള ജനപ്രതിനിധികളെ ഞെട്ടിക്കുന്ന നിലയിലാണ് രാഷ്ട്രീയവും എം.എൽ.എ പദവിയും കൈകാര്യം ചെയ്തത്. അദ്ദേഹത്തിെൻറ ഏറ്റവും വലിയ ഗുണം വിനയവും എളിമയുമായിരുന്നു. ജനങ്ങൾക്കു ഏതുനേരവും പ്രാപ്യനായിരുന്നു അദ്ദേഹം. യാത്രക്കിടയിൽ പരിചയപ്പെടുന്നവരോടുപോലും ഹൃദയം തുറന്ന് എല്ലാം പറയുന്നതായിരുന്നു പ്രകൃതം. രഹസ്യങ്ങൾ ഇല്ലാത്ത മനുഷ്യൻ. രാഷ്ട്രീയ എതിരാളികളോടുപോലും തുറന്നുപറച്ചിൽ അദ്ദേഹത്തിെൻറ പ്രത്യേകതയായി. ഇങ്ങനെ പച്ചമനുഷ്യനായ എം.എൽ.എയെയാണ് നമുക്ക് നഷ്ടമായത്. തനിക്ക് ‘വിദ്യ’ ഇല്ലെങ്കിലും ‘അഭ്യാസ’മുണ്ട് എന്ന് തുറന്നു സമ്മതിക്കുന്ന അദ്ദേഹത്തിെൻറ പ്രസംഗങ്ങൾ പലപ്പോഴും സദസ്സിന് ഹൃദ്യമായിരുന്നു.

ഒരിക്കൽ കേന്ദ്ര മാനവ വിഭവശേഷി മന്ത്രി കാസർകോട് എത്തിയപ്പോൾ അബ്ദുറസാഖ് സംസാരിച്ചത് തെലുങ്കിലാണ്. മന്ത്രിയെ പോലും ഞെട്ടിച്ച ഭാഷാ പ്രാവീണ്യംതന്നെ അേദ്ദഹം പറഞ്ഞ അഭ്യാസത്തിെൻറ ഉദാഹരണമായി. ഹിന്ദി, തുളു, കന്നട തുടങ്ങി നിരവധി ഭാഷകളിൽ അദ്ദേഹം സംസാരിക്കുമായിരുന്നു.

ഞങ്ങൾ കഴിഞ്ഞ ഏഴര വർഷമായി ഒരുമിച്ചുള്ള യാത്രയിലായിരുന്നു. തിരുവനന്തപുരത്തേക്ക് യാത്രക്ക് ടിക്കറ്റ ് ബുക്ക് ചെയ്യുന്നത് എന്നോട് ചോദിച്ചിട്ടായിരുന്നു. ട്രെയിനിൽ എനിക്കുള്ള ഭക്ഷണംകൂടി അദ്ദേഹം കരുതും. ഞാൻ ഭക്ഷണമെടുത്താൽ അതിന് എന്നെ വഴക്കുപറയുകയും ചെയ്യും. തനിക്ക് അസുഖമുണ്ട് എന്ന് അദ്ദേഹത്തിന് നന്നായി അറിയാം. 20 വർഷം മുമ്പ് ഒരു ശസ്ത്രക്രിയ നടന്നിരുന്നു. ശ്വാസതടസ്സം കൂടെതന്നെയുണ്ട്. അതിനുവേണ്ട സംവിധാനങ്ങളും കൂടെയുണ്ടാകും. പേക്ഷ, രോഗം അദ്ദേഹത്തിെൻറ ഒരു പ്രവർത്തനത്തെയും ബാധിച്ചില്ല. എല്ലാ ബുദ്ധിമുട്ടുകളെയും മറന്ന് ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചു. ഏറ്റവുമൊടുവിൽ ഇടതു സർക്കാറിനെതിരെ കാസർകോട് നടന്ന യു.ഡി.എഫ് ധർണയിലും പെങ്കടുത്തു. മുസ്ലി ലീഗ് നേതൃയോഗങ്ങളിലും പെങ്കടുത്തു കൊണ്ടിരിക്കുകയായിരുന്നു.

എം.എൽ.എയും ജില്ല പഞ്ചായത്ത് അംഗവും പ്രസിഡൻറും ഒക്കെയായി പ്രവർത്തിച്ച് ഏവരുടെയും പ്രശംസക്ക് പാത്രമായിരുന്നു. അഴിമതി ആരോപണം ചെറുതായി പോലും അദ്ദേഹത്തിനെതിരെ ഉന്നയിക്കപ്പെട്ടിട്ടില്ല. രാഷ്ട്രീയം ഉപയോഗിച്ച് പണം ഉണ്ടാക്കേണ്ട ആവശ്യം അദ്ദേഹത്തിനുണ്ടായിരുന്നില്ല. രാഷ്ട്രീയ എതിരാളികൾ പോലും മഞ്ചേശ്വരം മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളിൽ കുറവ് കണ്ടിട്ടില്ല. സ്വന്തം വീടിെൻറ മട്ടുപ്പാവിൽ അനർട്ടുമായി സോളാർ പദ്ധതി തയാറാക്കിയ മറ്റൊരു എം.എൽ.എയില്ല. വികസനകാര്യത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുമായിരുന്ന എം.എൽ.എയായിരുന്നു റസാഖ്. ഏത് മന്ത്രിയോടും വിനയത്തോടെ സംസാരിച്ച് മണ്ഡലത്തിനുവേണ്ടിയുള്ള കാര്യങ്ങൾ നേടിയെടുക്കുകയെന്നതാണ് അദ്ദേഹത്തിെൻറ പ്രത്യേകത.

കേരളത്തിെൻറ കവാടത്തിലൂടെ കടന്നുവരുമായിരുന്ന ഭീഷണിയെ മഞ്ചേശ്വരത്തുെവച്ച് തടഞ്ഞതായിരിക്കും അദ്ദേഹം കേരളത്തിന് നൽകിയ വലിയ സംഭാവന. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഞാൻ കാസർകോടുനിന്ന് ജയിച്ചതായി പ്രഖ്യാപിച്ചപ്പോൾ എെൻറ മനസ്സ് മഞ്ചേശ്വരത്തായിരുന്നു. വോെട്ടണ്ണൽ പുരോഗമിക്കുേമ്പാൾ അബ്ദുറസാഖ് പിറകിലായിരുന്നു. ജയിച്ച എെൻറ അവസ്ഥ തോറ്റ നിലയിലായിരുന്നു. അദ്ദേഹത്തിെൻറ വിജയം കേവലം യു.ഡി.എഫിെൻറ മാത്രം വിജയമായിരുന്നില്ല. കേരളത്തിെൻറ അതിജീവനമായിരുന്നു. മതേതരത്വത്തിെൻറ വിജയമായിരുന്നു എന്ന് ചരിത്രം രേഖപ്പെടുത്തുമെന്ന കാര്യത്തിൽ സംശയമില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim leaguekerala newsmalayalam newsAbdul Razaq
News Summary - Muslim league MLA Death-Kerala news
Next Story