Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിലവിലെ രണ്ടിൽ...

നിലവിലെ രണ്ടിൽ കരുത്തു കൂട്ടാൻ ലീഗ്; മൂന്നാം സീറ്റിന് സമ്മർദ തന്ത്രത്തിനില്ല 

text_fields
bookmark_border
p.k-kunnalikutty
cancel

കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പിൽ മുസ്ലിംലീഗ് മൂന്ന് സീറ്റിൽ മത്സരിക്കുക യെന്നത് അണികളുടെ ചിരകാല സ്വപ്നമാണെങ്കിലും നേതൃത്വം ഇത്തവണയും ആ വഴിക്ക് നീങ്ങാ നിടയില്ല. കഴിഞ്ഞ യു.ഡി.എഫ് ഭരണത്തിൽ സംസ്ഥാന മന്ത്രിസഭയിൽ അഞ്ചാം മന്ത്രിയെ വലിയ സ മ്മർദത്തിലൂടെ ലീഗ് നേടിയെടുത്തത് കേരള രാഷ്ട്രീയത്തിലുണ്ടാക്കിയ വിവാദ കൊടുങ ്കാറ്റാണ് ഇത്തരമൊരു ഉദ്യമത്തിൽനിന്ന് ലീഗിനെ പിന്തിരിപ്പിക്കുന്നത്. മാത്രവുമല് ല സമ്മർദം ചെലുത്തി വിജയസാധ്യത കുറഞ്ഞ സീറ്റ് പിടിച്ചുവാങ്ങുന്നതിലും ഭേദം വരാനിരിക്കുന്ന രാജ്യസഭാ സീറ്റോ നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ നൽകാമെന്ന ഉറപ്പോ മുന്നണിയിൽനിന്ന് നേടിയെടുക്കലാണ് എന്നും ലീഗ് നേതൃത്വം കരുതുന്നു. ഇൗ സാഹചര്യത്തിലാണ് മൂന്നാം സീറ്റെന്ന സ്വപ്നം ലീഗ് നേതൃത്വം ഉപേക്ഷിക്കുന്നത്.

കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി ലോക്സഭാ തെരഞ്ഞെടുപ്പിൽ രണ്ടിൽ കൂടുതൽ സീറ്റിൽ ലീഗ് മത്സരിച്ചിട്ടില്ല. എന്നാൽ, 1970കളിൽ സ്ഥിതി ഇതായിരുന്നില്ല. 1971ൽ മുസ്ലിംലീഗിനെ പ്രതിനിധാനംചെയ്ത് ലോക്സഭയിൽ നാല് പ്രതിനിധികളുണ്ടായിരുന്നു. പാർട്ടി ദേശീയ അധ്യക്ഷൻ ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഇൗൽ മഞ്ചേരിയിൽനിന്നും ദേശീയ ജനറൽ സെക്രട്ടറി ഇബ്രാഹിം സുലൈമാൻ സേട്ട് കോഴിക്കോട്ടു നിന്നും ദേശീയ നേതാക്കളായ അബൂ താലിബ് ചൗധരി പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽനിന്നും എസ്.എം. ഷെറീഫ് തമിഴ്നാട്ടിലെ രാമനാഥപുരത്തുനിന്നും ലോക്സഭയിലെത്തിയിരുന്നു. 1977ലെ തെരഞ്ഞെടുപ്പിൽ കാസർകോട് ലോക്സഭാ സീറ്റിൽ സ്ഥാനാർഥിയായി മുസ്ലിംലീഗിലെ പി.കെ. അബ്ദുല്ലയെ പ്രഖ്യാപിച്ചെങ്കിലും പിന്നീട് അദ്ദേഹം പിന്മാറുകയായിരുന്നു. കോൺഗ്രസ് സ്ഥാനാർഥി രാമറായിയായി അവിടെ യു.ഡി.എഫ് സ്ഥാനാർഥി.

1991ലെ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് ലീഗിന് വിട്ടുകൊടുത്ത വടകര ലോക്സഭാ മണ്ഡലത്തിൽ ലീഗ് സ്വന്തം സ്ഥാനാർഥിയെ നിർത്തുന്നതിനു പകരം അഡ്വ. എം. രത്ന സിങ്ങിനെ ലീഗ്-കോൺഗ്രസ്-ബി.ജെ.പി പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായി അവരോധിച്ചു. എൽ.ഡി.എഫിലെ കെ.പി. ഉണ്ണികൃഷ്ണനോട് അദ്ദേഹം പരാജയപ്പെട്ടു.

ഇതിനോടൊപ്പം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബേപ്പൂർ മണ്ഡലത്തിൽ ലീഗ് സ്വന്തം സ്ഥാനാർഥിയെ പിൻവലിച്ച് ഡോ. കെ. മാധവൻ കുട്ടിയെ ബി.ജെ.പി പിന്തുണയോടെ സ്ഥാനാർഥിയാക്കുകയും ചെയ്തു. ഡോ. മാധവൻകുട്ടി എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ. ടി.കെ. ഹംസയോട് അവിടെ പരാജയപ്പെട്ടു.
പിന്നീട് നടന്ന ഒറ്റ ലോക്സഭ തെരഞ്ഞെടുപ്പിലും രണ്ടിൽ കൂടുതൽ മണ്ഡലങ്ങളിൽ കേരളത്തിൽ ലീഗ് മത്സരിച്ചിട്ടില്ല. ഇത്തവണ മൂന്ന് സീറ്റിൽ മത്സരിക്കണമെന്ന് യൂത്ത് ലീഗിൽനിന്നും സമസ്തയുടെ ഭാഗത്തുനിന്നും വലിയ സമ്മർദമുണ്ടായിരുന്നു.

ലീഗിന് കൂടുതൽ സീറ്റുകളിൽ മത്സരിക്കാൻ അവകാശമുണ്ടെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദും ദേശീയ നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടിയും ഇ.ടിയും പ്രസ്താവന നടത്തുകയും ചെയ്തിരുന്നു. കെ.പി.സി.സി വക്താവ് കെ. മുരളീധരനും ലീഗിന് കൂടുതൽ സീറ്റുകൾ ചോദിക്കാൻ അവകാശമുണ്ടെന്ന് പ്രസ്താവിച്ചു.
നേതാക്കളുടെ പ്രസ്താവനകൾ മൂന്ന് സീറ്റിൽ ലീഗ് മത്സരിക്കുമെന്ന് പ്രതീതി ഉണ്ടാക്കിയെങ്കിലും പിന്നീട് നടന്ന മുന്നണി ചർച്ചയിലൊന്നും കാര്യങ്ങൾ ഇൗ രീതിയിൽ നീങ്ങിയിട്ടില്ല.
കോൺഗ്രസ്-ലീഗ് നേതാക്കൾ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഇതിനകം നടത്തിയ ഉഭയകക്ഷി ചർച്ചയിൽ കേരള കോൺഗ്രസിനെപ്പോലെ സീറ്റിെൻറ കാര്യത്തിൽ പിടിവാശിയോ സമ്മർദമോ ലീഗ് നേതാക്കൾ ചെലുത്തിയിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim leaguekerala newsmalayalam newsloksabha election 2019
News Summary - Muslim league in loksabha election 2019-Kerala news
Next Story